<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-7816042623336289999</id><updated>2012-01-26T14:36:37.039+03:00</updated><category term='പ്രവാസക്കാഴ്ചകള്‍'/><category term='സാരോപദേശ കഥകള്‍'/><category term='താരാട്ടു പാട്ടുകള്‍'/><category term='കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍'/><category term='ചുള്ളിക്കാടിന്റെ കവിതകള്‍'/><category term='എന്റെ ലേഖനം'/><category term='ചര്‍ച്ച'/><category term='എന്റെ കവിത'/><category term='ഖലീല്‍ ജിബ്രാന്‍'/><category term='കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍'/><category term='കഥ'/><category term='എന്റെ തോന്നലുകള്‍'/><category term='നാട്ടുകാഴ്ച'/><title type='text'>ഗുരുജി</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vijayalokam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default?max-results=100'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>43</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-7816042623336289999.post-7102544418327419787</id><published>2009-03-06T07:38:00.034+03:00</published><updated>2009-03-06T09:06:48.939+03:00</updated><title type='text'>ബ്രാഹ്‌മമുഹൂര്‍ത്തം - വി. കെ. എന്‍</title><content type='html'>(വി. കെ. എന്നിന്റെ 'പയ്യന്‍സ് കഥകളിലെ' ബ്രാഹ്മമുഹൂര്‍ത്തം എന്ന കഥയിലെ ഒരു ഭാഗം)&lt;br /&gt;......&lt;br /&gt;ഉന്‍മാദം വന്നു നിറയുമ്പോളാണ്‌ നിനക്ക്‌ ആണത്തം വരുന്നത്, രേണു പറഞ്ഞു.&lt;br /&gt;നീ വിഷയത്തില്‍ നിന്നും വ്യതിചലിക്കുന്നു.  പയ്യന്‍ പറഞ്ഞു.&lt;br /&gt;'കേരളത്തില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാവരും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച് നല്ലതു ചിന്തിക്കുന്നു എന്നു ഞാന്‍ പറയുമ്പോള്‍ നീ വിശ്വസിക്കണം'&lt;br /&gt;'അവര്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു'&lt;br /&gt;'അവര്‍ അങ്ങനെ ചെയ്യുന്നു'&lt;br /&gt;'എങ്കില്‍ ഈ ജനപ്പെരുപ്പവും പട്ടിണിയും അവിടുന്നും പോയേനേ'&lt;br /&gt;'ഇനിയും അതു പോകും'&lt;br /&gt;'മുഹൂര്‍ത്തം തുണയ്ക്കട്ടെ' രേണു പറഞ്ഞു.&lt;br /&gt;'ഒരു പുരാണം തന്നെയുണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തെപ്പറ്റി' പെട്ടെന്ന് ഓര്‍ത്തിട്ട്  പയ്യന്‍ പറഞ്ഞു.&lt;br /&gt;'നിനക്കു കേള്‍ക്കണോ?'&lt;br /&gt;'രസമുണ്ടോ?'&lt;br /&gt;'ക്ലാസ്സിക്കാണ്‌, കേട്ടാല്‍ നിത്യവും ഈ മുഹൂര്‍ത്തത്തില്‍ നീ ഉണരും'&lt;br /&gt;'വലിയ ബോറില്ലെങ്കില്‍ ഞാന്‍ സഹിക്കാം'&lt;br /&gt;'എന്റെ സ്‌നേഹിതന്‍ അശ്വകോശത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയാണ്‌ ഈ പുരാണകര്‍ത്താവ്‌, പയ്യന്‍ പറഞ്ഞു.&lt;br /&gt;'ഏതാണ്‌ ഈ ക്യാരക്‌ടര്‍?'&lt;br /&gt;മഹാപണ്ഡിതനാണ്‌, തേജസ്വി, കവി, ഭോഗി.കേരളത്തിലുടനീളം അദ്ദേഹത്തിനു സംബന്ധം, ഒന്ന്‌, രണ്ട്, മൂന്നാണുള്ളത്.&lt;br /&gt;'അതിയാന്‍ മൂന്നില്‍ നിര്‍ത്താനുള്ള പ്രകോപനം?'&lt;br /&gt;'മൂന്നിലധികം പേരോടും തന്നോടും നീതി ചെയ്യാന്‍ കഴിയില്ലെന്ന സത്യസന്ധമായ വിശ്വാസം'&lt;br /&gt;'മാന്യന്‍' രേണു പറഞ്ഞു, കേള്‍ക്കട്ടെ പുരാണം.&lt;br /&gt;തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടുമാണ്‌ നമ്പൂരിക്കു സംബന്ധം.  എത്ര സംബന്ധമെന്നല്ല, എത്ര മണിക്കു വെളുപ്പിനെ ഉണരുന്നു  എന്നതാണ്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം.  ബ്രാഹ്മമുഹൂര്‍ത്തം എന്നു പറഞ്ഞാല്‍ പറഞ്ഞ മുഹൂര്‍ത്തത്തില്‍ നാലാം യാമത്തില്‍ എഴുന്നേല്‍ക്കും. ബാക്കി വേലയൊക്കെ പിന്നീട്.&lt;br /&gt;'വെളുപ്പിനെ ഉണരാനുള്ള വിദ്യയാണ്‌ സംബന്ധം എന്നു വിശ്വസിക്കുന്നു വങ്കന്‍ എന്നു ചുരുക്കം' രേണു പറഞ്ഞു.&lt;br /&gt;'ഒരറ്റത്തോളം നീ പറഞ്ഞതു ശരി' പയ്യന്‍ പറഞ്ഞു, പക്ഷേ വങ്കനല്ല നമ്പൂരി, പണ്ഡിതനാണ്‌.&lt;br /&gt;എന്തോ ആവട്ടെ, ബാക്കിഭാഗം പറഞ്ഞു തുലയ്ക്ക്‌'&lt;br /&gt;തിരുവനന്തപുരം സംബന്ധം ഉദ്‌ഘാടനം ചെയ്ത ദിവസം രാത്രി നമ്പൂരി ഭാര്യയോടു പറഞ്ഞു.&lt;br /&gt;'ച്ചാല്‍ പെരുംപിറന്നേല്‍ പൊന്നമ്മേ, ഒരു കാര്യം, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നാലാം യാമാരംഭത്തില്‍ വിളിച്ചുണര്‍ത്തണം,ട്ട്വോ?&lt;br /&gt;'അതിനെന്നാ', പൊന്നമ്മ പറഞ്ഞു.  വിളിച്ചേക്കാമല്ലോ, തിരുമേനിസ്സാര്‍ ചുമ്മാ കിടന്നേക്കണം.&lt;br /&gt;സല്‍ക്കര്‍മ്മങ്ങള്‍ക്കു ശേഷം നമ്പൂരിയും പൊന്നമ്മയും ഉറങ്ങി.  പുലര്‍ച്ചെ പൊന്നമ്മ ആളിനെ വിളിച്ചുണര്‍ത്തി.  നമ്പൂരി പുറത്തിറങ്ങി നക്ഷത്രം നോക്കി പൊന്നമ്മസ്സാറിനോടു പറഞ്ഞു.&lt;br /&gt;'ച്ചാല്‍ ബഹുകൃത്യം. നാലാം യാമംച്ചാല്‍ നാലാം യാമം.  എങ്ങന്യാ മനസ്സിലായേ പൊന്നമ്മയ്‌ക്ക്?'&lt;br /&gt;'ഓ, ഇതിലെന്നാ ഇരിക്കുന്നേ?' ജനനം മുതല്‍ സംബന്ധം കഴിഞ്ഞു ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുള്ളിക്കാരന്‍മാരെ വിളിച്ചുണര്‍ത്തിയവളെപ്പോലെ പൊന്നമ്മ പറഞ്ഞു.&lt;br /&gt;നാലാം യാമത്തിന്റെ ആരംഭത്തിലല്ല്യോ പൊന്നു തണുക്കുന്നത്, താലിയേലെ പൊന്നു തണുത്തപ്പോള്‍ ഞാനങ്ങു കയറി വിളിച്ചു.&lt;br /&gt;'പൊന്നമ്മ മുഷിയില്ല' നമ്പൂരി പറഞ്ഞു, 'ഒട്ടും മുഷിയില്ല'.&lt;br /&gt;അടുത്ത മാസത്തെ റൌണ്ടിനു തയാറായി ഇരുന്നുകൊള്ളാന്‍ പറഞ്ഞ് നമ്പൂരി തൃശ്ശൂര്‍ക്കു യാത്രയായി.  വൈകുന്നേരം തൃശൂരെത്തി.  തേച്ചുകുളി കഴിച്ചു, വടക്കുന്നാഥനെ തൊഴുതു.  ബ്രഹ്മസ്വം മഠത്തില്‍ മുക്തകണ്ഠം ഭുജിച്ചു ഫിറ്റാക്കി.&lt;br /&gt;വൃത്തിയായി മുറുക്കി.  കമ്പിറാന്തലുമായി പാപ്പിയമ്മയുടെ വീട്ടിലെത്തി.  വിളക്കിന്റെ തിരി താഴ്ത്തിയശേഷം സംബന്ധത്തിനായി ശുദ്ധം മാറി.  നേരമ്പോക്കും, സ്‌പെഷ്യല്‍ തൃശൂര്‍ വിദ്യകളും കഴിഞ്ഞ ശേഷം രണ്ടാം യാമത്തിന്റെ അന്ത്യത്തില്‍ നമ്പൂരി പാപ്പിയമ്മയോടു പറഞ്ഞു.&lt;br /&gt;'ച്ചാല്‍ പാപ്പീടെ മേളം കേമായീന്നര്‍ത്ഥം.ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വിളിക്കണം, ട്ട്വോ?"&lt;br /&gt;അങ്ങനെയെന്നാള്‍ പാപ്പ്യമ്മ.&lt;br /&gt;മാത്രമല്ല, നാലാം യാമാരംഭത്തില്‍ നമ്പൂരിയെ വിളിച്ചുണര്‍ത്തുകയും ചെയ്തു.  നമ്പൂരി പുറത്തിറങ്ങി. നക്ഷത്രവിചാരം ചെയ്തു. കൃത്യം നാലാം യാമം. ബ്രാഹ്മമുഹൂര്‍ത്തം.&lt;br /&gt;'പാപ്പിക്ക്‌ എങ്ങനെ തരായി?' നമ്പൂരി ചോദിച്ചു.&lt;br /&gt;'എന്തൂട്ടി തരാവാന്‍?'  പാപ്പി ചോദിച്ചു.&lt;br /&gt;'നാലാം യാമം, എങ്ങന്യാത്ര കൃത്യായിട്ടു ധരിച്ചത്‌?'&lt;br /&gt;'മൂന്നു യാമത്തിനേ വിളക്കില്‍ എണ്ണ ഒഴിച്ചുള്ളോ', പാപ്പി പറഞ്ഞു.  'വെളക്കാ കെട്ടപ്പാ ഞാനാ വിളിച്ചു.'&lt;br /&gt;'പാപ്പീടെ ബുദ്ധി അതികേമം' നമ്പൂരി പെരുവിരല്‍ ഇളക്കിക്കൊണ്ടു പറഞ്ഞു. 'ച്ചാല്‍ മറ്റേ നേരമ്പോക്കിനോടൊക്കെ കിടപിടിക്കുംന്നര്‍ത്ഥം! &lt;br /&gt;തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ അടുത്ത മാസം വരാമെന്നും സാമഗ്രികള്‍ കേടുതീര്‍ത്തു വൃത്തിയാക്കിവെയ്ക്കണമെന്നും പറഞ്ഞ്‌ നമ്പൂരി തലശ്‌ശേരിക്കു യാത്രയായി.&lt;br /&gt;അഞ്ജനക്കണ്‌ണെഴുതി, ആലിലത്താലി ചാര്‍ത്തി, വയനാടന്‍ മഞ്ഞള്‍ തിന്ന്, ചാപ്പാടന്‍ പുകല ചൂടി, തുളുനാടന്‍ പട്ടുടുത്ത്, പി. ഭാസ്‌കരന്‍ നിര്‍ദ്ദേശിച്ച മറ്റെല്ലാ വേഷവിധികളുമായി പൈങ്കിളി മാക്കം കാത്തിരുന്നു.&lt;br /&gt;താമസിയാതെ നമ്പൂരി എത്തി.&lt;br /&gt;കടത്തനാടന്‍ അഭ്യാസത്തോടേറ്റ്‌ അര്‍ദ്ധരാത്രിയായപ്പോഴേക്കും അഷ്ടമൂര്‍ത്തി ഒരരുക്കായി.  ഉറക്കത്തിലേക്കു വഴുതിക്കൊണ്ടിരുന്നപ്പോള്‍ നമ്പൂരി മാക്കത്തിനോടു പറഞ്ഞു. &lt;br /&gt;'ച്ചാല്‍ ഒറക്കത്തിലും നമ്മെ ചെണ്ടകൊട്ടിക്കരുതെന്നര്‍ത്ഥം.  നാലാം യാമത്തില്‍ തന്നെ വിളിക്കണം.'&lt;br /&gt;ശരിപ്പെടുത്താമെന്നായി മാക്കം.  മാത്രമല്ല, ശരിപ്പെടുത്തുകയും ചെയ്തു.&lt;br /&gt;നമ്പൂരി ഉണര്‍ന്ന്‌ ചുറ്റിനും ആകാശത്തും നോക്കി.  നാലാം യാമമെന്നു പറഞ്ഞാല്‍ ഒന്നാന്തരം നാലാം യാമം.  ഇങ്ങനൊരു നാലാം യാമം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.&lt;br /&gt;'അതിശം!'  നമ്പൂരി പറഞ്ഞു. 'എങ്ങന്യാ മാക്കം ധരിച്ചത് നാലാം യാമാന്ന്‌?'&lt;br /&gt;മാക്കം പറഞ്ഞു.  'ഊശ്, എനക്ക് തൂറാന്‍ മുട്ട്യപ്പാ'&lt;br /&gt;&lt;br /&gt;ഉത്ഭവസ്ഥാനം മുതല്‍ അഴിമുഖം വരെ ആഞ്ഞടിച്ച ചിരിയുടെ ഒരു വേലിയേറ്റത്തില്‍ പുഴ ഇളകിമറിഞ്ഞു.  ഒന്നിടിഞ്ഞ് ഉയര്‍ന്നു പരന്ന ഹിംസാത്മകമായ പൊന്നുംകുടങ്ങള്‍ക്കിടയില്‍ പയ്യന്‍ മുങ്ങിത്താണു.&lt;br /&gt;ഒരു കുഞ്ഞിനെപ്പോലെ അവനെ തന്റെ മേല്‍ വാരിയിട്ടുകൊണ്ട് രേണു പറഞ്ഞു:  'വാ പയ്യന്‍.'&lt;br /&gt;&lt;br /&gt;&lt;em&gt;(വിവരിച്ചോ, നിര്‍വചിച്ചോ കള്ളിയില്‍ ഒതുക്കാനാകാത്ത മലയാളത്തിന്റെ അമൂല്യസാഹിത്യകാരനായ വി. കെ. എന്നിന്റെ സ്‌മരണാര്‍ത്ഥം എടുത്തെഴുതിയത്.)&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-7102544418327419787?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/7102544418327419787/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=7102544418327419787' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7102544418327419787'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7102544418327419787'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2009/03/blog-post.html' title='ബ്രാഹ്‌മമുഹൂര്‍ത്തം - വി. കെ. എന്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-2067826641168539543</id><published>2008-10-30T08:56:00.003+03:00</published><updated>2008-10-30T09:24:27.103+03:00</updated><title type='text'>എന്റെ ഭാര്യ ഫെമിനിസ്റ്റല്ല..</title><content type='html'>ശ്രീമതി വളരെ കോപത്തിലാണ്‌. ഓഫീസില്‍ നിന്നും വന്നപാടെ ബാഗൊക്കെ വലിച്ചെറിഞ്ഞു കലിയിളകി നടക്കുകയാണ്‌.&lt;br /&gt;കാര്യമന്വേഷിക്കാന്‍ ചെന്ന എന്റെ നേരെ ഒരു ചാട്ടം.&lt;br /&gt;&lt;br /&gt;'നിങ്ങള്‍ ആണുങ്ങള്‍ ഇത്ര മര്യാദയില്ലാത്തവരാണോ?"&lt;br /&gt;&lt;br /&gt;എന്താണു കാര്യമെന്നന്വേഷിച്ചപ്പോള്‍ കരച്ചിലിന്റെ വക്കോളമെത്തിയ ശ്രീമതി പറഞ്ഞു.&lt;br /&gt;&lt;br /&gt;"ഞാന്‍ ഒരു മണിക്കൂറായി ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നു. എത്ര ആണുങ്ങള്‍ വണ്ടിയില്‍ ഞെളിഞ്ഞിരിക്കുന്നു.  ഒരാള്‍ക്കെങ്കിലും എണീറ്റിട്ടു എനിക്കൊരു സീറ്റ് തരാമായിരുന്നില്ലേ?  ഇവര്‍ക്കുമൊക്കെ വീട്ടില്‍ സഹോദരിയും അമ്മയുമൊക്കെയില്ലേ? &lt;br /&gt; &lt;br /&gt;ശ്രീമതിയുടെ സങ്കടം കൂടിവന്നു.&lt;br /&gt;&lt;br /&gt;"ഞാനൊരു പെണ്ണല്ലേ, ഞാന്‍ ഇങ്ങനെ നിക്കുന്നതു കണ്ടിട്ടു ഒരാള്‍ക്കുപോലും ദയ തോന്നിയില്ലല്ലോ.&lt;br /&gt;ശ്രീമതിയുടെ കണ്ണു നിറഞ്ഞുപോയി. അതു പിന്നെ എന്തിനും അങ്ങനൊക്കെ തന്നെ ആയതുകൊണ്ടു ഞാന്‍ രംഗം വിട്ടു.&lt;br /&gt;&lt;br /&gt;....................&lt;br /&gt;&lt;br /&gt;രംഗം മാറി.&lt;br /&gt;ഇപ്പോള്‍ ഞാന്‍ ട്രാന്‍സ്‌പോര്‍ട്ട് വണ്ടിയിലിരിക്കുകയാണ്‌.  ദൂരയാത്രയാണ്‌.  അടുത്തുള്ള സ്‌റ്റോപ്പില്‍ നിന്നും ഒരു സ്‌ത്രീ കയറി.  വണ്ടിയില്‍ സീറ്റില്ല.  അവര്‍ വണ്ടിയില്‍ തൂങ്ങിനിക്കാന്‍ തുടങ്ങി. എനിക്കു ശ്രീമതിയുടെ കരച്ചില്‍ ഓര്‍മ്മ വന്നു.&lt;br /&gt;ഞാന്‍ മെല്ലെ എഴുന്നേറ്റു, സ്‌ത്രീയോടു പറഞ്ഞു,&lt;br /&gt;&lt;br /&gt;"പെങ്ങളേ, ഇവിടിരുന്നോളൂ"&lt;br /&gt;&lt;br /&gt;എന്നെ അവര്‍ ഇരുത്തി ഒരു നോട്ടം.&lt;br /&gt;&lt;br /&gt;"താനെന്താ വിചരിച്ചിരിക്കുന്നേ?  ആണുങ്ങളുടെ ഔദാര്യത്തില്‍ സ്‌ത്രീകള്‍ യാത്ര ചെയ്യണോ?&lt;br /&gt;&lt;br /&gt;ഇളിഭ്യനായി നിന്ന എന്നോട് അവര്‍ തട്ടിക്കയറി.&lt;br /&gt;&lt;br /&gt;"തനിക്കു നിക്കാമെങ്കില്‍ എനിക്കും വണ്ടിയില്‍ നിക്കാം.  ആണുങ്ങളെപ്പോലെ നിന്നു യാത്ര ചെയ്യാന്‍ പെണ്ണുങ്ങള്‍ക്കുമറിയാം.  സ്‌ത്രീ അത്ര അബല അല്ല, അവളെ ആരും ഇരുത്താനും നോക്കേണ്ട.  ഇങ്ങനെ ഔദാര്യം കാട്ടിയാണ്‌ നിങ്ങള്‍ സ്‌ത്രീകളെ ദുര്‍ബലയാക്കിയത്. ഞാന്‍ ഔദാര്യം സ്വീകരിക്കാറില്ല. താന്‍ അവിടെ തന്നെ ഇരുന്നോ"&lt;br /&gt;&lt;br /&gt;അറിയാതെ ഞാന്‍ പൂര്‍വ്വസ്‌ഥിതിയിലിരുന്നുപോയി.  വണ്ടിയില്‍ എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നോ?  അവര്‍ ചിരിക്കുകയായിരുന്നോ? എനിക്കറിയില്ല, കാരണം എന്റെ തല കുനിഞ്ഞിരിക്കുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-2067826641168539543?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/2067826641168539543/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=2067826641168539543' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/2067826641168539543'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/2067826641168539543'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/10/blog-post.html' title='എന്റെ ഭാര്യ ഫെമിനിസ്റ്റല്ല..'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-4015072023784937751</id><published>2008-07-29T08:22:00.071+03:00</published><updated>2008-07-31T06:36:08.266+03:00</updated><title type='text'>അരാഷ്ട്രീയമായ ഇന്നത്തെ തലമുറയുമായി ഒരു ഇന്റര്‍വ്യൂ</title><content type='html'>എന്റെ കഴിഞ്ഞ ഒരു പോസ്റ്റ്, &lt;a href="http://vijayalokam.blogspot.com/2008/07/blog-post_28.html"&gt;പഠിക്കാന്‍ മൂഡു വരാനും മദ്യം&lt;/a&gt; എന്ന പോസ്റ്റിനു ശേഷമാണ്‌ ഇന്നത്തെ കുട്ടികള്‍ ഇത്രയേറെ സാമൂഹികപ്രതിബദ്ധത കുറഞ്ഞവരായത്‌  എങ്ങനെയെന്നു ചിന്തിച്ചു തുടങ്ങിയത്.&lt;br /&gt;&lt;br /&gt;എനിക്കു പരിചയമുള്ള, അല്പം വായനാശീലവും സാഹിത്യത്തില്‍ താത്പര്യവുമുള്ള ഒരു കുട്ടിയോടു ഞാന്‍ നേരിട്ടു നടത്തിയ ചില ചോദ്യങ്ങളും അതിനു ഇന്നത്തെ തലമുറയുടെ പ്രതിനിധിയായ അവന്റെ മറുപടിയുമാണ്‌  ഈ പോസ്റ്റ്.  അവനെ നമുക്കു തത്കാലം മനുരാജ് എന്നു വിളിക്കാം.&lt;br /&gt;&lt;br /&gt;ഞാന്‍:  കേരളത്തില്‍ വളരെയേറെ വ്യത്യസ്തമായ രീതിയില്‍ മുളയെടുത്തും കരുത്താര്‍ജ്ജിച്ചും വരുന്ന ഒരു തലമുറയുടെ പ്രതീകമായി നിന്നെ കണ്ടുകൊണ്ടാണ്‌ ചോദ്യങ്ങള്‍ ചോദിക്കുന്നത്.  നിന്റെ ഉത്തരങ്ങളില്‍ ഒരു തലമുറയുടെ തുടിപ്പു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്നത്തെ കുട്ടികളുടെ ഒരു രാഷ്ട്രീയവീക്ഷണം എന്താണ്‌?&lt;br /&gt;&lt;br /&gt;മനു: ചേട്ടാ, ഞാനുള്‍പ്പെടുന്നവര്‍ക്ക്‌ രാഷ്ട്രീയത്തോടു യാതൊരു മതിപ്പുമില്ല.   ഒരു പക്ഷേ ഞങ്ങള്‍ പഠിച്ചിറങ്ങിവന്ന വിദ്യാഭ്യാസസംസ്കാരത്തിന്റെ ഒരു നിലപാടു തന്നെയാകാം രാഷ്ട്രീയത്തില്‍ നിന്നും വളരെയേറെ അകന്നു നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്‌.  എന്നെപ്പോലെ കോണ്‌വെന്റ് സ്‌കൂളില്‍‌ നിന്നും‌ പഠിച്ചിറങ്ങുന്നവര്‍‌ക്ക്‌ രാഷ്ട്രീയം‌ എന്നും‌ തെമ്മാടിക്കൂട്ടമാണ്.&lt;br /&gt;&lt;br /&gt;ഞാന്‍:  രാഷ്ട്രീയക്കാര്‍‌ എല്ലാം തെമ്മാടിക്കൂട്ടങ്ങളാണെന്നാണോ നീ പറയുന്നത്?&lt;br /&gt;&lt;br /&gt;മനു:  അല്ലാ എന്നു തെളിയിക്കാന്‍ ഒരു സം‌ഗതി ചേട്ടന്‍‌ പറഞ്ഞു തരാമോ?  യുവത്വം എപ്പോഴും ഒരു മാര്‍ഗ്ഗദര്‍ശിയെ തേടാറുണ്ട്. ഇല്ലേ?  ഏതൊന്നിലേക്കു ഇറങ്ങിച്ചെല്ലാനും പ്രേരകമാകുംവിധം ഒരു റോള്‍ മോഡല്‍ വേണം.  മോഷ്ടിക്കാനിറങ്ങുന്നവനും വേണം അനുകരിക്കാന്‍ ഒരു ഗുരു.  ആത്മാഭിമാനത്തോടെ അനുകരിക്കാന്‍ പാകത്തില്‍ ഏതു രാഷ്ട്രീയ നേതാവാണ്‌ ഇന്നുള്ളത്‌.  പണ്ടാരൊക്കെയോ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇന്നില്ലല്ലോ?&lt;br /&gt;&lt;br /&gt;ഞാന്‍:  സുസജ്ജമായ ഒരു ഭരണസം‌വിധാനത്തിന്‌ രാഷ്ട്രീയപ്പാര്‍‌ട്ടികള്‍‌ ആവശ്യമല്ലേ?&lt;br /&gt;&lt;br /&gt;മനു:  രാഷ്ട്രീയക്കാര്‍ ചേര്‍ന്നുണ്ടാക്കുന്നതാണ്‌ ഇന്നത്തെ ഭരണസംവിധാനം പോലും.  ലാഭം കൊയ്യാനുള്ള ഒരു കച്ചവടസ്‌ഥാപനത്തെപ്പോലെ കിടമത്സരത്തോടെ ഗവര്‍മെന്റും അപ്പപ്പോള്‍ നയിക്കുന്ന രാഷ്ട്രീയക്കാരും പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം ലാഭം ഉണ്ടാകാനുള്ള  പല കുത്സിതമാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണെന്നാണ്‌  ഞാനുള്‍പ്പെടുന്ന ഇന്നത്തെ തലമുറ മനസ്സിലാക്കുന്നത്‌.  &lt;br /&gt;&lt;br /&gt;ഞാന്‍:  രാഷ്ട്രീയം‌ എന്നതു വ്യക്തിയുടെ നീതിബോധമാണെന്ന സത്യം‌ മറന്നിട്ട്‌ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ അംഗത്വമാണ്‌ രാഷ്ട്രീയം എന്നു ഇന്നത്തെ തലമുറ വിശ്വസിക്കുന്നു എന്നല്ലേ നീ പറഞ്ഞുവരുന്നത്?&lt;br /&gt;&lt;br /&gt;മനു:  അല്ലായെന്നു എങ്ങനെയാണു ചേട്ടനു ഉറപ്പിച്ചു പറയാന്‍ കഴിയുക.  ഓരോ വ്യക്തിയിലും ബേസിക്കായി ഉണ്ടാകേണ്ട ഒരുതരം നീതിബോധവും അനീതിക്കെതിരെ പ്രവര്‍ത്തിക്കനുള്ള ഒരു ത്വരയുമാണ്‌ രാഷ്ട്രീയം എന്നു ഞാന്‍ മനസ്സിലാക്കുന്നു.  വായിച്ചുവളരാന്‍‌ വിമുഖതയുള്ള, ഞാനുള്‍പെട്ട എന്റെ തലമുറയിലെ എല്ലാ കുട്ടികളും അതു മനസ്സിലാക്കിക്കൊള്ളണമെന്നില്ല.&lt;br /&gt;&lt;br /&gt;ഞാന്‍:  രാഷ്ട്രീയത്തിലേക്ക്‌ കടന്നുവരാന്‍‌ നിന്റെ തലമുറയിലെ കുട്ടികള്‍‌ക്കു ധൈര്യവും‌ ശൂരത്വവും‌ ഒപ്പം‌ നീതിബോധവും‌ കുറഞ്ഞു എന്ന് ഞാന്‍‌ പറഞ്ഞാല്‍?&lt;br /&gt;&lt;br /&gt; മനു:  അതു ഞാന്‍‌ അം‌ഗീകരിക്കുകയില്ല.  അഴിമതി കാട്ടാനും കള്ളത്തരങ്ങള്‍ക്കു മറയാക്കാനുമുള്ള ഒരു കേവല ഉപാധിയായി രാഷ്ട്രീയം തകര്‍ന്നിടത്ത്‌ അറിഞ്ഞുകൊണ്ട്‌ കൈ പൊള്ളിക്കാന്‍ ഞങ്ങള്‍ക്കു വിമുഖതയുണ്ട്. അതാണ് പ്രധാന കാരണം.  വളരെയേറെ നിറമുള്ള ഒരു ജീവിതം കൈയെത്തും ദൂരത്തുണ്ടായിരിക്കെ, ഇത്തരം നെഗറ്റീവ്‌ ഇമേജ് ഉണ്ടാക്കുന്ന അവസ്ഥയിലേക്കെന്തിനു പോകണം‌?  വളരെ unscrupulous ആയിട്ടുള്ളവരേയും പഠിക്കാന്‍ ബുദ്ധി കുറഞ്ഞവരെയും മാത്രം ആകര്‍ഷിക്കുന്ന ഒരു മേഖലയായി ഇന്നത്തെ രാഷ്ട്രീയമേഖലയെന്നാണെനിക്കു തോന്നുന്നത്‌.&lt;br /&gt;&lt;br /&gt;ഞാന്‍‌:  ഒരു കാലത്ത് നേതൃസ്‌ഥാനത്തു നില്‍‌ക്കുന്ന ആണ്‍‌കുട്ടികളോട്‌  പെണ്‍‌കുട്ടികള്‍‌ക്ക്‌ ആരാധന ആയിരുന്നു.  അവരുടെ പ്രതികരണശേഷിയേയും‌ വാക്‌ചാതുരിയും‌ പെണ്‍‌കുട്ടികളുടെ മുന്നില്‍‌ അവരെ ഒരു ഹീറോ ആക്കിയിരുന്നു.  അത്തരമൊരു ഹീറോയിസത്തിനുവേണ്ടിയെങ്കിലും രാഷ്ട്രീയത്തെ സ്വീകരിക്കുന്നവരുണ്ടാകില്ലേ?&lt;br /&gt;&lt;br /&gt;മനു:  എന്റെ പൊന്നു ചേട്ടാ, രാഷ്ട്രീയത്തിലാണു താത്പര്യമെന്നറിഞ്ഞാല്‍ ഒരു പെണ്‍പിള്ളേരു പോലും തിരിഞ്ഞുനോക്കില്ല.  പെണ്‍കുട്ടികള്‍ക്ക്‌ രാഷ്ട്രീയക്കാരെ വെറുപ്പും പേടിയുമാ. ഇപ്പോള്‍ ഹീറോയിസത്തിന്റെ മാനറിസമൊക്ക മാറിമറിഞ്ഞു ചേട്ടാ. പ്രണയത്തിന്റേയും.  രാഷ്ട്രീയക്കാരനാണെന്നറിഞ്ഞാല്‍‌ ഒരാളെപ്പോലും‌ ഫ്രണ്ടായി കിട്ടില്ല.  അതേ, മിനിമം ഒരു ഗേള്‍ ഫ്രണ്ടെങ്കിലുമില്ലെങ്കിലേ, ഇപ്പോ വലിയ കൊറച്ചിലാ. കൂട്ടുകാര്‍ ചാന്തുപൊട്ടെന്നൊക്കെ വിളിച്ചു കളയും.&lt;br /&gt;&lt;br /&gt;&lt;br /&gt;ഞാന്‍: മുന്‍തലമുറയിലെ യുവാക്കള്‍ വളര്‍ത്തിയെടുത്ത നല്ല ഒരു രാഷ്ട്രീയ പാരമ്പര്യം നമുക്കില്ലേ?  സാമൂഹികപ്രതിബദ്ധതയോടെ ജനങ്ങളിലേക്കു യുവാക്കള്‍ ഇറങ്ങിചെന്നതിന്റെ സാക്ഷ്യപത്രമല്ലേ നമ്മുടെ കമ്യൂണിസ്റ്റ് സംസ്ക്കാരം.  എന്തിനേയും ചോദ്യം ചെയ്തു വിശ്വസിക്കാന്‍ ഇത്തരം ആദര്‍ശാധിഷ്ഠിത രാഷ്ട്രീയം യുവാക്കളെ പഠിപ്പിച്ചതുകൊണ്ടല്ലേ ഇന്നു കാണുംവിധം നമ്മള്‍ ആയത്?&lt;br /&gt;&lt;br /&gt;മനു:  ഇന്നുകാണുംവിധം എന്നു ചേട്ടന്‍ പറയുമ്പോള്‍,  എങ്ങനെ നാം കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം മറുപടിയും.  ഒരു പക്ഷേ ചേട്ടന്‍ കാണുന്ന ഒരു പോസിറ്റീവ്‌നെസ്സ് ഞാന്‍ ഇന്നത്തെ അവസ്ഥയില്‍ കാണുന്നില്ലാ എങ്കില്‍ ഞാന്‍ കാണുന്ന അവസ്ഥയുടേ ശോചനീയാവസ്ഥക്കും ഇതൊക്കെ തന്നെയല്ലേ  കാരണമെന്ന ഒരു മറുചോദ്യം കൂടിയുണ്ട്.&lt;br /&gt;&lt;br /&gt;ഞാന്‍‌:  സാമൂഹികപ്രതിബദ്ധത ഏറെയുണ്ടായിരുന്ന ഒരു യുവജനതയുടെ ആര്‍‌ജ്ജവമാണ് നിന്റെ ഈ വിദ്യാഭ്യാസസം‌സ്കാരമെന്നു പോലും‌ നീ മറക്കരുത്?&lt;br /&gt;&lt;br /&gt;മനു:  എന്തു ആര്‍‌ജ്ജവം‌ ചേട്ടാ?  കേരളത്തില്‍‌ വിവിധതരം‌ വിദ്യാഭ്യാസസം‌സ്കാരമുണ്ടാക്കിയതാണോ ഈ ആര്‍‌ജ്ജവം‌.  ഞാനും‌ തെക്കേലെ ഗോപാലേട്ടന്റെ മോന്‍ വിനീതും‌ ഒരേ പ്രായമാണ്.  ഞങ്ങള്‍‌ പഠിച്ചിറങ്ങിയതു രണ്ടും‌ രണ്ടു തരത്തില്‍. കാശുള്ളവര്‍‌ക്ക് ഒരു തരം‌. ഇല്ലാത്തവര‌ക്ക്‌ വേറൊരു തരം. എന്റെ അച്ഛന്‍‌ ഗള്‍‌ഫിലായതു കൊണ്ട് ഞാന്‍‌ ഇങ്ങനെ.  ഗോപാലേട്ടന്  കൂലിപ്പണിയായതു കൊണ്ടു വിനീത് അങ്ങനെ.  അറിവുകൊണ്ടുപോലും‌ ഞങ്ങളെ വേര്‍‌തിരിപ്പിച്ചു നിര്‍‌ത്തിയതാണോ ഈ ആര്‍‌ജ്ജവം?&lt;br /&gt;&lt;br /&gt;ഞാന്‍:  കേരളം‌ ഏറ്റവും‌ പ്രബുദ്ധതയുള്ള സം‌സ്ഥാനമായതിന്റെ പ്രധാന കാരണം‌ നമ്മുടെ രാഷ്ട്രീയബോധമായിരുന്നു എന്ന് നീ മറന്നുവെന്നു തോന്നുന്നു?     &lt;br /&gt;&lt;br /&gt;മനു:  ഒരു പക്ഷേ മുന്‍കാലങ്ങളിലെ രാഷ്ട്രീയം ഇത്രയേറെ സാമൂഹികമായത്‌ അന്നു ഇല്ലായ്മയുടെ ഒരു കാലം കൂടിയായിരുന്നതിനാലാകണം.  പലതരം ഇല്ലായ്‌മകള്‍, അതൊരു പൊതുസ്വഭാവവുമായിരിക്കുമ്പോള്‍ ഒരു തരം കൂട്ടായ്മയും പ്രതികരണവുമൊക്കെ ആവശ്യമായി വരും. ഇന്ന്‌ ആര്‍‌ക്കും‌ ഇല്ലായ്മകള്‍ ഇല്ലല്ലോ.&lt;br /&gt;&lt;br /&gt;ഞാന്‍:  അപ്പോള്‍ ഒരു തരം 'സുഭിക്ഷത' ആണ്‌ ഇങ്ങനെ അരാഷ്ട്രീയവത്കരിക്കപ്പെട്ട യുവതലമുറയെ സൃഷ്ടിക്കുന്നത്‌ എന്നാണോ നീ പറയുന്നത്‌? മാത്രവുമല്ല, ദാരിദ്ര്യം സമൂഹത്തിലെ ഒരു മൂല്യതയാണ്, അതു സമൂഹത്തില്‍ തുടര്‍ന്നുതന്നെ പോകണമെന്ന ഒരു ധ്വനി നിന്റെ ഈ സംസാരത്തില്‍ എനിക്കു വായിച്ചെടുക്കാമോ?&lt;br /&gt;&lt;br /&gt;മനു:  അങ്ങനെയതിനു അര്‍ത്ഥമില്ല ചേട്ടാ.  ദാരിദ്ര്യകാലത്തേക്കാള്‍ ഇന്നത്തെ സുഭിക്ഷാകാലത്തല്ലേ ആത്‌മഹത്യകളും അക്രമങ്ങളും  കൊലപാതകങ്ങളും കൂടുതല്‍ നടക്കുന്നത്‌.  പഴയ ഇല്ലായ്മയില്‍  'Haves' എന്നും  'Have nots' എന്നും  രണ്ടു കള്ളികളുണ്ടായിരുന്നു.  അതായത്‌ പഴയ  ജന്‍മിമാരും കുടിയാന്‍മാരും പോലെ.  ഇന്ന് മുതലാളിത്തം എന്ന ഒരു കള്ളി മാത്രമേയുള്ളൂ.  ഏറ്റവും ചെറിയവനിലും ഒരു തരം മുതലാളിത്തമനോഭാവമാണ്‌ ഇന്ന്‌.&lt;br /&gt;&lt;br /&gt;ഞാന്‍:  ഈ ഒരു കള്ളി ഒഴിവാക്കാനായിട്ടാനായിരുന്നു ഇവിടെ നടന്ന സമരങ്ങളൊക്കെ.  അപ്പോള്‍‌  രാഷ്ട്രീയം‌ ആവശ്യമാണെന്ന ഒരു സം‌ഗതി വരുന്നുണ്ടല്ലോ? &lt;br /&gt;&lt;br /&gt;മനു:  നിങ്ങളൊക്കെ പറയുന്ന ഒരു തരം ഉപഭോഗസംസ്ക്കരത്തിന്റേയോ, ആഗോളീകരണത്തിന്റെയോ ഒക്കെ ഭാഗമാകാം ഇത്‌.  ഇന്നു  Have nots ശ്രേണിയിലേക്കു തരം താഴ്ത്തപ്പെടാന്‍ ആരുമില്ല.  ആരേയും അനുവദിക്കുകയുമില്ല.  അതിനുവേണ്ടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സഹായവും അവനു വേണ്ട.  അഥവാ ഏതെങ്കിലുമൊരു കൈ സഹായം വേണമെന്നു വെച്ചാല്‍ തന്നെ അവന്‍ ഉള്‍പ്പെടുന്ന ജാതിയോ, അവന്‍ കൃത്യമായി മാസവരിസംഖ്യ അടക്കുന്ന ഒരു  സമുദായിക സംഘടനയോ അവന്റെ സഹായത്തിനുണ്ടു താനും.  പിന്നെ എന്തിനാണു ഈ തെമ്മാടികൂട്ടത്തിന്റെ സഹായം? Politics is the last resort of a scoundrel - ഇതിന്റെ പൊരുള്‍ ഇന്നത്തെ തലമുറ ശരിക്കും മനസ്സിലാക്കുന്നു ചേട്ടാ. ഒരു പക്ഷേ ഇതായിരിക്കാം ഞങ്ങള്‍ അരാഷ്ട്ട്രീയവത്‌കരിക്കപ്പെട്ടതിന്റെ പ്രധാന കാരണം.&lt;br /&gt;&lt;br /&gt;ഞാന്‍: ഈ ജാതിയും മതവും കപടസന്യാസിമാരും ഇന്നത്തെ യുവതലമുറയെ സംരക്ഷിച്ചുകൊള്ളുമെന്നു നിനക്കു വിശ്വാസമുണ്ടോ? &lt;br /&gt; &lt;br /&gt;മനു:   ഈ ജാതിക്കും മതത്തിനും രാഷ്ട്രീയം പോലെ തന്നെ കച്ചവടത്തിന്റെ കണ്ണു തന്നെയാണ്‌.  ലാഭമാണ്‌ ഇവിടേയും ലക്ഷ്യം. എന്നാലും മതത്തിനു രാഷ്ട്രീയത്തിനേക്കാള്‍ കുറച്ചുകൂടി വശ്യതയുണ്ട്‌.  നിറക്കൂട്ടുകളെ മോഹിക്കുന്ന യുവത്വം അതിലേക്കു അടുത്തു പോവുകയാണ്‌.&lt;br /&gt;&lt;br /&gt;ഞാന്‍‌:  അതെന്താണ് ആ ഒരു വശ്യത?&lt;br /&gt;&lt;br /&gt;മനു: ഞാന്‍‌ നേരത്തെ പറഞ്ഞില്ലേ, വളരെ ചെറുപ്പത്തിലേ തന്നെ സ്‌കൂള്‍ തലത്തില്‍‌ വെച്ചു തന്നെ,  ഞങ്ങളെ ഇവിടെ വേര്‍‌തിരിച്ചു കള്ളികളിലാക്കി നിര്‍‌ത്തിയിരിക്കുകയാണ്. കൃസ്ത്യാനികള്‍ അവരുടെ സ്‌കൂളിലും‌ നായന്മാര്‍‌ അവരുടെ സ്‌കൂളിലും‌ ഈഴവന്‍ അവന്റെ സമുദായസ്‌കൂളിലും‌ മുസ്ലീമുകള്‍ അവരുടെ വിദ്യാഭ്യാസസ്‌ഥാപനത്തിലും‌ പഠിക്കാന്‍‌ പോകുന്നു.  സമ്പത്തിന്റെ അടിസ്ഥാനത്തില്‍‌ ഞങ്ങള്‍ക്കു വിവിധതരം സ്‌റ്റാന്‍‌‍‌ഡേര്‍‌ഡും‌ സിലബസ്സുമായി ഞങ്ങളെ വേര്‍‌തിരിച്ചു നിര്‍‌ത്തി ഞങ്ങള്‍‌ക്കു പരസ്പരം‌ പറഞ്ഞാലറിയാനാകാത്തവിധമാക്കി. അവന്‍ വേറെ, ഞാന്‍ വേറെ, അതു ആ ജാതിക്കാരുടെ പ്രശ്നം, ഞങ്ങള്‍ നിങ്ങളേക്കാള്‍ ഉയര്‍ന്നവര്‍ എന്നീ മനോഭാവത്തോടെയാണല്ലോ ഞങ്ങള്‍  വളര്‍ത്തപ്പെട്ടതു തന്നെ. അങ്ങനെ അമ്മയുടെ മുലപ്പാലുപോലെ  ചെറുപ്പം‌ മുതലേ ഞങ്ങളിലൂട്ടിയുറപ്പിക്കുന്ന വിശ്വാസത്തോട് ഞങ്ങള്‍‌ ചേര്‍‌ന്നുനില്‍‌ക്കുന്നു, അങ്ങനെ ഞങ്ങള്‍‌ ഒന്നാണെന്നു തോന്നിപ്പിക്കുന്ന ഒരു തരം‌ വശ്യത.&lt;br /&gt;&lt;br /&gt;ഞാന്‍:  രാഷ്ട്രീയം പോലെ തന്നെ മലീമസമല്ലേ ഈ മതവും?  രണ്ടിനും ഒരേ കണ്ണാണെന്നു നീ പറഞ്ഞല്ലോ?&lt;br /&gt;&lt;br /&gt;മനു:   മതം ഇന്നു രാഷ്ട്രീയത്തിനു ഒരു ആള്‍റ്റെര്‍നേറ്റീവായിട്ടാണു നിലകൊള്ളുന്നത്‌.  രാഷ്ട്രീയമായി തെറ്റാണെന്നു കരുതുന്നവ പലതും മതപരമായി ശരിയാണെന്ന നിലയിലെത്തുന്നിടത്താണ്‌ മതത്തോട് ഞങ്ങള്‍ കൂടുതല്‍ അടുത്തു പോകുന്നത്‌.  അഥവാ മത നേതാക്കളും സാമുദായിക നേതാക്കളും ഞങ്ങളുടെ തെറ്റുകളെ ശരികളാക്കിതീര്‍ക്കുന്നു.  ഞങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ, സുരക്ഷിതവും സമ്പന്നവുമായ ഒരു ഭാവിയെ,  അതു തടസ്സപ്പെടുത്തുന്നുമില്ല.  മാത്രവുമല്ല, അന്യമതസ്ഥരേക്കാള്‍ മുന്നിലെത്താന്‍ ഞങ്ങളെ അതു സഹായിക്കുകയും ചെയ്യുന്നു.  എനിക്കു മതം തരുന്ന സുരക്ഷ ഏതു രാഷ്ട്രീയപ്പാര്‍ട്ടിക്കു തരാന്‍ കഴിയും ചേട്ടാ?&lt;br /&gt;&lt;br /&gt;ഞാന്‍: ഈ ജാതീയതക്കെതിരെ രാഷ്ട്രീയകക്ഷികള്‍ പോരാടിയ ഒരു ചരിത്രം കേരളത്തിനുണ്ടല്ലോ. അതു നീ ചരിത്രപുസ്തകങ്ങളില്‍ പഠിച്ചിട്ടില്ലേ?&lt;br /&gt;&lt;br /&gt;മനു: ഉണ്ട്.  പക്ഷേ എന്നിട്ടു ഇന്നും  ജാതിയും മത ചിന്തകളും പണ്ടേക്കാള്‍ ശക്തിയായി നിലനില്‍ക്കുന്നത്‌ ആരുടെ തെറ്റാണ്‌?   ചേട്ടന്‍ മുന്‍പു പറഞ്ഞ ആദര്‍ശപാര്‍ട്ടികളൊക്കെ കാലങ്ങളായിട്ടും ഇവിടെയുണ്ടായിരുന്നില്ലേ. പക്ഷേ ജാതി എന്നതു ഒഴിവാക്കാനുള്ള ആര്‍ജ്ജവം പഴയ തലമുറ കാണിച്ചില്ലല്ലോ. എത്രയോ വിപ്ലവ നേതാക്കള്‍ അവരുടെ ജാതിപ്പേരില്‍ തന്നെ ഇവിടെ നിലനിന്നു; ഇപ്പോഴും നിലനില്‍ക്കുന്നു. പിള്ള, നായര്‍, നായനാര്‍, നമ്പ്യാര്‍, നമ്പൂതിരിപ്പാട്‌ .  ഇവരുടെയൊക്കെ കുടുംബങ്ങളില്‍ എത്ര മിശ്രവിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. എന്റെ അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്‌ എന്റെ ജാതി. എന്റെ അച്ഛന്‍ 1960-നു ശേഷം ജനിച്ചതാണ്‌.  ഇത്തരം ആദര്‍ശപ്പാര്‍ട്ടികള്‍ക്കു വേണ്ടത്ര ആര്‍ജ്ജവമുണ്ടായതിനു ശേഷം ജനിച്ചയാള്‍.  എന്നിട്ടുമെന്റെ അച്ഛന്റെ തലമുറ ഇന്നും ജാതി പാടി നടക്കുന്നതെന്താണ്‌?  എന്റെ അച്ഛനെ പഠിപ്പിക്കാതിരുന്ന തലമുറയെ ഞാന്‍ ചോദ്യം ചെയ്താല്‍ ഒരു പക്ഷേ ചേട്ടനു ഇഷ്ടപ്പെട്ടെന്നു വരില്ല.&lt;br /&gt;&lt;br /&gt;ഞാന്‍:  അപ്പോള്‍ ഈ കപടസന്യാസിമാരോ?&lt;br /&gt;&lt;br /&gt;മനു:  പണവും ജോലിയും ഒക്കെ കൈപ്പിടിയിലെത്താനായി ആരുടെയൊക്കെ അടുത്തെത്തിയാലാണ്‌, അരെയൊക്കെ കണ്ടാലാണ്‌ കാര്യങ്ങള്‍ നടക്കുക എന്നതിനിടയില്‍ അതു സന്യാസിയാണോ, മതനേതാവാണോ എന്നൊന്നും നോക്കാറില്ല.  അയലത്തെ കുട്ടിയേക്കാള്‍ മുന്നെ ഒരു ജോലി നേടുക, അവനേക്കാള്‍, കൂടുതല്‍ മാര്‍ക്കു വാങ്ങുക, എന്ന ലക്ഷ്യത്തിനായി ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടി വരിക എന്നൊന്നും നോക്കാറില്ല.  പക്ഷേ എന്തായാലും നാടു നന്നാക്കാനെന്ന വ്യാജേന നാട്ടില്‍ തെണ്ടി നടന്ന്‌ ഒരു രാഷ്ട്രീയക്കാരനായി അധ:പതിക്കാന്‍ അച്ഛനമ്മമാര്‍ സമ്മതിക്കില്ല.  കാരണം അവര്‍ക്ക്‌ രാഷ്ട്രീയത്തേക്കാള്‍ വിശ്വാസം കപടസ്വാമിമാരിലുണ്ട്.&lt;br /&gt;&lt;br /&gt;ഞാന്‍‌:  അപ്പോള്‍‌ ഇന്നത്തെ വിദ്യാഭ്യാസരീതിയാണ് ഈ അരാഷ്ട്രീയതയുടേയും സ്‌നേഹരാഹിത്യത്തിന്റേയും‌ ഉറവിടം എന്നാണു നീ പറഞ്ഞുവരുന്നത്.  കുടുംബത്തിനു ഇതില്‍‌ എന്തെങ്കിലും‌ പങ്കുണ്ടോ?&lt;br /&gt;   &lt;br /&gt;മനു:  കുടുംബങ്ങള്‍ക്കും ഞങ്ങള്‍ പഠിച്ചിറങ്ങുന്ന വിദ്യാഭ്യാസനിലവാരത്തിനും ഇതില്‍ കാതലായ പങ്കുണ്ട്.  കുടുംബങ്ങളില്‍ നിന്നും ഇന്നത്തെ തലമുറക്ക്‌ അച്ഛനമ്മമാരില്‍ നിന്നും ആവശ്യത്തിനുള്ള സ്‌നേഹം ലഭിക്കുന്നുണ്ടോ?ഉന്നത വിദ്യാഭ്യാസനിലവാരം നോക്കി അവര്‍ മക്കളെ ചെറുപ്പത്തിലെ ബോര്‍ഡിംഗിലയച്ചു പഠിപ്പിക്കുന്നു.  പരാതി പറഞ്ഞും പങ്കുവെച്ചും, തമ്മില്‍ അടിപിടികൂടിയും, വീണ്ടും കൂട്ടുകൂടിയും ജീവിതത്തിന്റെ മൃദുലതയെ തൊട്ടറിഞ്ഞു ജീവിക്കേണ്ട ബാല്യകാലം കര്‍ശനങ്ങളുടെ ഇരുട്ടു നിറഞ്ഞ ഡോര്‍മറ്ററികളില്‍ ഉരുകിത്തീര്‍‌ക്കുന്ന ഒരു കുട്ടിയില്‍ നിന്ന്‌ സ്‌നേഹത്തിന്റേയും സാമൂഹികപ്രതിബദ്ധതയുടേയും ഏതു ഭാവമാണ്‌ ചേട്ടന്‍ പ്രതീക്ഷിക്കുന്നത്‌?&lt;br /&gt;&lt;br /&gt;ഞാന്‍‌:  മക്കളുടെ ഉന്നതവിദ്യാഭ്യാസം‌ ഏതൊരു രക്ഷിതാക്കളുടേയും‌ ഉത്തരവാദിത്വം‌ കൂടിയാണ്.  നീ ഒരച്ഛനാകുന്ന കാലത്തു മാത്രം‌ മനസ്സിലാകുന്ന സത്യം‌.  ഈ ആവേശം അന്നു നിനക്കുണ്ടായെന്നു വരുമോ?&lt;br /&gt;&lt;br /&gt;മനു:  മകനെ ചെറുപ്പത്തില്‍ ബോര്‍ഡിംഗിലാക്കി ഉന്നതവും‌ പരിഷ്‌കൃതവുമായ വിദ്യ അഭ്യസിപ്പിക്കുന്ന അച്ചനമ്മമാരെ മകന്‍‌ വാര്‍ദ്ധക്യത്തില്‍ വളരെ പ്രശസ്തവും‌ ഹൈജീനുമായ ഒരു  വൃദ്ധസസദനത്തില്‍ കൊണ്ടെത്തിക്കുന്നതില്‍ പിന്നെ ചേട്ടന്‍‌ ആന്യായമായി ഒന്നും‌ പറയരുത്.  അത് മകന്‍‌ തന്റെ ഉത്തരവാദിത്വമായി  കാണുന്നു.  കാരണം‌ മസൃണമായ സ്‌നേഹം‌ അവനു പരിചയമില്ല.&lt;br /&gt;&lt;br /&gt;ഞാന്‍‌:  അപ്പോള്‍‌ നീ ഉള്‍‌പ്പെടുന്ന നിന്റെ തലമുറക്ക് ഈ സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലേ?&lt;br /&gt; &lt;br /&gt;മനു:  സ്വന്തം കാര്യം കാണാനും എന്തു വില കൊടുത്തും കൂടുതല്‍ മാര്‍ക്കു വാങ്ങി ബിരുദങ്ങള്‍ നേടിയാല്‍ അന്യസംസ്ഥാനങ്ങളിലോ, ഗള്‍ഫുനാടുകളിലോ, അമേരിക്കയിലോ ഒക്കെ എന്നെ തേടി ആരൊക്കെയോ ഒരു ജോലിയുമായി  കാത്തിരിക്കുന്നുവെന്ന ഉറപ്പില്‍ ഞാന്‍‌  എങ്ങനെയെങ്കിലും ഈ നാടൊന്നു വിടാന്‍ കാത്തിരിക്കുന്നിടത്ത്‌ ഈ നാടിനോട്‌ ഞാന്‍‌  എന്തു പ്രതിബദ്ധതയാണു കാട്ടേണ്ടത്?  ജനിച്ച നാട്ടിലല്ല, മറ്റെവിടെയോ ആണ്‌ തനിക്കുള്ള സ്‌ഥാനമെന്ന തിരിച്ചറിവുള്ളിടത്ത്‌, ഒരിക്കലുപേക്ഷിക്കേണ്ടി വരുമെന്നുറപ്പുള്ള ഒരു വാടകവീടുപോലെ സ്വന്തം നാടിനെ കാണാന്‍ വിധിക്കപ്പെട്ട എന്റെ തലമുറയോട്‌ പ്രതിബദ്ധതയെക്കുറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍‌ക്കതു ഉള്‍ക്കൊള്ളാനാകില്ല.&lt;br /&gt;&lt;br /&gt;ഞാന്‍:  അപ്പോള്‍ എല്ലാ സുഭിക്ഷതയുടെയും ഇടയില്‍  സ്‌നേഹത്തിന്റെ ദാരിദ്ര്യം ഇന്നത്തെ തലമുറയെ ബാധിച്ചിട്ടുണ്ടെന്നാണു നീ പറയുന്നതല്ലേ?&lt;br /&gt;&lt;br /&gt;മനു:   അന്യരുടെ വേദനയെ നെഞ്ചിലേറ്റാന്‍ ഞങ്ങളെ ആരും‌ ശീലിപ്പിച്ചിട്ടില്ല. പിന്നെ പ്രതിബദ്ധത എവിടെ നിന്നു വരണം?  സ്വന്തം മാതാപിതാക്കളോട് പ്രതിബദ്ധതയില്ലാത്തവര്‍ക്ക്‌ സമൂഹത്തോടെന്തു തോന്നാന്‍?  സഹജീവിയോട്‌ സ്‌നേഹം വേണമെങ്കില്‍ അവന്‍ സമൂഹമധ്യത്തില്‍ വളരണം.  ചുറ്റുപാടുകളുടെ നൊമ്പരങ്ങള്‍ കണ്ടറിയാനുള്ള അവസരമുണ്ടാകണം. മക്കള്‍ക്ക്‌ ലോകോത്തര സ്‌റ്റാന്‍ഡേര്‍ഡ്‌ വിദ്യാഭ്യാസത്തിലുണ്ടായിരിക്കാന്‍ ഏറ്റവും മുന്തിയ കോണ്‍വെന്റില്‍ പഠിപ്പിക്കുന്നത്‌ പുറത്തിറങ്ങി സമൂഹത്തിന്റെ വേദന ഒപ്പാനോ, സമരക്കൊടി പിടിക്കാനോ അല്ല എന്നുറപ്പു വരുത്തേണ്ടത്‌  ഇന്നത്തെ അച്ഛനമ്മമാരുടെ ഉത്തരവാദിത്വമായി മാറിയില്ലേ? &lt;br /&gt;&lt;br /&gt;ഞാന്‍‌:  എന്നു വെച്ചാല്‍?  നിന്റെ ഉത്തരം‌ സ്‌പഷ്ടമായില്ല. &lt;br /&gt;&lt;br /&gt;മനു:  കാരണം അവര്‍ മക്കളില്‍ എല്ലാ പണവും ഇന്‍വെസ്റ്റ് ചെയ്തിട്ട്‌ ലാഭം കാത്തിരിക്കുന്നവരാണ്‌.  തന്റെ ഇന്‍വെസ്റ്റ്മെന്റിനു ഒരു കോട്ടവും വരാതിരിക്കാന്‍ അവര്‍ അതു പൊന്നുപോലെ സൂക്ഷിക്കുന്നു.  കപടസന്യാസിമാരും മാന്ത്രികന്‍മാരും കപടജ്യോതിഷികളും മതഗുരുക്കന്‍മാരുമൊക്കെ ജപിച്ചു കൊടുക്കുന്ന ഏലസ്സും കറപ്പു ചരടും രുദ്രാക്ഷവും  കുരിശും വെന്തിങ്ങയുമൊക്കെ  അവര്‍ മക്കളുടെ അരയിലും കഴുത്തിലും കൈത്തണ്ടയിലും കെട്ടിച്ച് അവരെ സന്തോഷിപ്പിച്ചു  സൂക്ഷിച്ചുപോരുന്നു.  അയലത്തെ കുട്ടിക്കുള്ളതിനേക്കാള്‍കൂടുതലായി എന്തൊക്കെയോ നിനക്കുണ്ടെന്നു തോന്നിപ്പിക്കുംവിധം അവന്റെ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.  മുന്തിയതരം‌ മൊബൈല്‍ ഫോണും ഇന്റര്‍‌നെറ്റുമൊക്കെ ആയി അവന്‍‌ സന്തോഷവാനായിരിക്കുന്നു.  ഇതിനൊക്കെയിടയില്‍ അവനു സ്വന്തം ധര്‍മ്മങ്ങളെക്കുറിച്ചു പറഞ്ഞുകൊടുക്കാന്‍ രക്ഷിതാക്കള്‍ക്കു സമയമില്ല.  ചിലയിടങ്ങളില്‍ മക്കളെ വിലക്കാനുള്ള കര്‍മ്മശുദ്ധി രക്ഷിതക്കള്‍ക്കുണ്ടാകാറുമില്ല. അച്ഛന്റേയോ അമ്മയുടേയോ അവിഹിതബന്ധം‌ മക്കളായിട്ടു ചോദ്യം ചെയ്യുന്നതു മോശമല്ലേ ചേട്ടാ? &lt;br /&gt;&lt;br /&gt;ഞാന്‍:  നമുക്കു രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാം.  ഇന്നത്തെ തലമുറ എല്ലാവരും രാഷ്ട്രീയത്തോട് നെഗറ്റീവ് അപ്പ്രോച്ച്‌ ഉള്ളവരാണോ?&lt;br /&gt;&lt;br /&gt;മനു:    ഭൂരിപക്ഷവും അങ്ങനെതന്നെയാണെന്നാണെന്റെ അഭിപ്രായം. അവര്‍ക്ക്‌  രാഷ്ട്രീയത്തെ ഒരു തരം ഭയമണ്‌.  സ്വന്തം ഭാവിയെ ഇരുളടപ്പിക്കുന്ന ഒരു ദുര്‍ഭൂതത്തെയാണ്‌ അവര്‍ രാഷ്ട്രീയക്കാരില്‍ കാണുന്നത്‌.  അതുകൊണ്ടു തന്നെയാണ്‌, സീരിയല്‍ ബോംബ്‌ ബ്ലാസ്റ്റിന്റെ ദൃശ്യങ്ങളില്‍ നിന്നും, ആണവക്കരാറിന്റേ ചൂടുള്ള ചര്‍ച്ചകളില്‍ നിന്നും അവന്‍ റിമോട്ട്‌ ഞെക്കി  ടി. വി.ചാനല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്കും ഫാഷന്‍ ചാനലിലേക്കും മാറ്റുന്നത്‌.   ഒരു മൂല്യസ്‌പര്‍ശമില്ലാത്ത രാഷ്ട്രീയത്തെ എന്തുകണ്ടിട്ടാണ്‌ ഞങ്ങള്‍ അനുകരിക്കേണ്ടത്‌?  ഒരു അച്യുതാനന്ദനോ ആന്‍റ്റണിയോ അങ്ങിങ്ങു മിന്നിമറയുന്നുണ്ടെങ്കിലും അവര്‍ക്കിടയിലെ അഗാധഗര്‍ത്തങ്ങളും ഞങ്ങള്‍ തിരിച്ചറിയുന്നു.  കോമഡിഷോകള്‍ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ തലമുറ ഈ കോമഡിക്കാരുടെ ഉള്ളുകള്ളികള്‍ നന്നായി അറിഞ്ഞുതന്നെയാണു വളരുന്നത്‌.&lt;br /&gt;&lt;br /&gt;ഞാന്‍: മതത്തിന്റെ അമിതപ്രലോഭനം ഒരു തരം ഭീകരതയിലേക്കു യുവത്വത്തെ നയിക്കുമെന്നു ഞാന്‍ പറഞ്ഞാലോ?&lt;br /&gt;&lt;br /&gt;മനു:  ഒരു പക്ഷേ ഞാന്‍ സമ്മതിച്ചെന്നു വരാം.  കൊലയാണ്‌ എല്ലാത്തിനും ശാശ്വത പരിഹാരമെന്നു കരുതുന്ന മതതീവ്രതയിലേക്കു ചിലരൊക്കെ ചെന്നു പെട്ടേക്കാം.  എന്നാല്‍ രാഷ്ട്രീയത്തിലും അതു തന്നെയല്ലേ നടക്കുന്നത്‌?  ഏതു തരം തീവ്രതയും ഹിംസക്കുവേണ്ടി നിലകൊള്ളുമ്പോള്‍, എന്റെ ഭാവി സംരക്ഷിക്കപ്പെടുമെന്നുറപ്പുള്ളിടത്തു നില്‍‌ക്കുന്നതല്ലേ ചേട്ടാ കുറേക്കൂടി ശരി?&lt;br /&gt;&lt;br /&gt;ഞാന്‍: ഇത്തരം അരാഷ്ട്രീയമായ ഒരു തലമുറ തുടര്‍ന്നാല്‍ ഭാവിയെക്കുറിച്ച്‌ ഉത്‌കണ്ഠ തോന്നുന്നില്ലേ?&lt;br /&gt;&lt;br /&gt;മനു: ഞാന്‍ എന്തിനാണതോര്‍ത്തിത്ര ബേജാറാകേണ്ടത്?  എന്റെ ഭാവി ഈ സംസ്ഥാനത്തല്ലാ എന്നെനിക്കു തികച്ചും ഉറപ്പുള്ളപ്പോള്‍ ഞാന്‍ എന്തിനാണ്‌ ഇത്രയേറെ ഉത്‌കണ്ഠപ്പെടേണ്ടത്‌?&lt;br /&gt;&lt;br /&gt;ഞാന്‍‌:  കേരളത്തോടും നമ്മുടെ മാത്യഭാഷയായ മലയാളത്തോടും‌ നിനക്കു സ്‌നേഹമില്ലേ?&lt;br /&gt;&lt;br /&gt;മനു:  സ്‌നേഹമൊക്കെയുണ്ട്.  പക്ഷേ അതൊക്കെ പഠിച്ചിട്ടൂ എനിക്കെന്താ ചേട്ടാ ഗുണം?  ആശാന്റേയും‌ ഉള്ളൂരിന്റേയും‌ ഒക്കെ കവിത കാണാപാഠം‌ പഠിച്ച് എഴുതി മാര്‍‌ക്കു വാങ്ങിയിട്ട് എനിക്ക് എന്തു ഗുണം. അല്ലിനി കമ്പ്യൂട്ടറു പഠിച്ചാലൂം‌ എഞ്ചിനീയറിം‌ഗു പഠിച്ചാലും‌ എനിക്കീ സം‌സ്‌ഥാനത്തെന്താ ഗുണം?  എന്റെ അച്ഛന്‍ രാഷ്ട്രീയക്കാരനല്ല, സ്വാധീനവുമില്ല. എനിക്കിവിടം‌ വിട്ടു പോയല്ലേ പറ്റൂ ചേട്ടാ..ദേ ചേട്ടനെപ്പോലെ..&lt;br /&gt;&lt;br /&gt;ഞാനും‌ മനുവും‌ രണ്ടു ദിശകളിലേക്കു തിരിച്ചു നടന്നു. . കാലം‌ എന്നും‌ പുതിയ തലമുറയുടേതാണ്.  പുതിയ കാലം‌ സൃഷ്ടിക്കുന്നതും പുതിയ തലമുറ തന്നെ. അവന്റെ വഴികള്‍‌ നന്നായിരിക്കട്ടെ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-4015072023784937751?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/4015072023784937751/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=4015072023784937751' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/4015072023784937751'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/4015072023784937751'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/07/blog-post_29.html' title='അരാഷ്ട്രീയമായ ഇന്നത്തെ തലമുറയുമായി ഒരു ഇന്റര്‍വ്യൂ'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6410703118643663558</id><published>2008-07-28T09:41:00.005+03:00</published><updated>2008-07-28T10:00:27.387+03:00</updated><title type='text'>പഠിക്കാന്‍ "മൂഡു" വരാനും മദ്യം</title><content type='html'>ഒരു ചെറിയ സംഭവം.അതോ വലുതോ...അറിയില്ല.&lt;br /&gt;&lt;br /&gt;നാട്ടില്‍ അവധിക്കു ചെന്നപ്പോള്‍ ബിയര്‍ബാറിന്റെ മുന്നില്‍ അയലത്തെ +2 നു പഠിക്കുന്ന കുട്ടിയെക്കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;"എന്താടാ..ഇവിടെ നിനക്കെന്താ കാര്യം?"&lt;br /&gt;&lt;br /&gt;അവന്റെ മറുപടിയില്‍ ഞാന്‍ ഷോക്ക്ഡ്‌ ആയിപ്പോയി.&lt;br /&gt;&lt;br /&gt;'എന്റെ ചേട്ടാ..ഒരു കെട്ടു പുസ്തകങ്ങളാ പഠിക്കാനുള്ളത്. അടുത്ത ആഴ്ച പരീക്ഷയാ. പഠിത്തത്തിന്റെ ഒരു ടെന്‍ഷന്‍ ഒന്നു കുറഞ്ഞുകിട്ടാനാ..ദേ..ഞങ്ങളെല്ലാമുണ്ട്"  &lt;br /&gt;&lt;br /&gt;അവന്‍ അവന്റെ കൂട്ടുകാരേയും പരിചയപ്പെടുത്തി.&lt;br /&gt;&lt;br /&gt;മറുവാക്കു പറയാനില്ലാതെ ഞാന്‍ തിരികെ നടന്നു.&lt;br /&gt;&lt;br /&gt;ഇതൊരു അതിശയോക്തിയായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?  ഇതു സത്യമാണ്‌.  സംഭവിച്ചതാണ്‌.&lt;br /&gt;&lt;br /&gt;ചോര തുടിക്കും ചെറുകൈയുകളേ&lt;br /&gt;പേറുക വന്നീപ്പന്തങ്ങള്‍...&lt;br /&gt;--സോറി..മദ്യക്കുപ്പികള്‍.  ഒക്കുമെങ്കില്‍ ഒരു ബൈബിളോ, ഗീതയോ, ഖുറാനോ കൂടി കരുതിക്കോ.&lt;br /&gt;&lt;br /&gt;നമുക്കു വളരാം..എങ്ങോട്ടുമല്ല..മുന്നോട്ടുതന്നെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6410703118643663558?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6410703118643663558/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6410703118643663558' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6410703118643663558'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6410703118643663558'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/07/blog-post_28.html' title='പഠിക്കാന്‍ &quot;മൂഡു&quot; വരാനും മദ്യം'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-25425120867763581</id><published>2008-07-22T10:15:00.007+03:00</published><updated>2008-07-22T12:00:56.800+03:00</updated><title type='text'>ഭാര്യയുടെ പരാതി</title><content type='html'>ഭര്‍ത്താവ്‌ രാവിലെ ഓഫീസിലേക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ ഫ്ലാറ്റില്‍ തനിച്ചാണ്‌.  &lt;br /&gt;&lt;br /&gt;നാട്ടിലായിരുന്നപ്പോള്‍ സംസാരിച്ചിരിക്കാന്‍ ഒരുപാടു പേരുണ്ടായിരുന്നു.  മാത്രവുമല്ല  വീടിന്റെ വാതില്‍ക്കല്‍ നിന്നാല്‍ മതി ഇടവഴിയിലൂടെ പോകുന്ന എല്ലാവരോടും സംസാരിക്കാം.  ഇവിടെ ഒന്നു മിണ്ടാനും പറയാനും ആരുമില്ലാത്തതില്‍ അവള്‍ ദു:ഖിതയായിരുന്നു.&lt;br /&gt;&lt;br /&gt;കിച്ചണിലെ ജോലി എല്ലാം വളരെ പെട്ടെന്നു തീര്‍ക്കും.  അല്ലെങ്കില്‍ തന്നെ രണ്ടു പേരുള്ളിടത്ത്‌ എന്താണിത്ര പണി?  അവളുടെ ഏക സന്തോഷം തന്റെ കിടപ്പുമുറിയിലെ ചില്ലിട്ട ജനാലയിലൂടെ നോക്കിയാല്‍ അടുത്ത ഫ്ലാറ്റിലെ ഒരു മുറി കാണാമെന്നതായിരുന്നു. അതിനകത്തെ കാര്യങ്ങളും അവള്‍ക്കു നന്നേ കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;വൈകുന്നേരം അത്താഴം കഴിച്ചു കൊണ്ടിരിക്കെ  അവള്‍ ഭര്‍ത്താവിനോടായി പറഞ്ഞു.  &lt;br /&gt;&lt;br /&gt;"അപ്പുറത്തെ ഫ്ലാറ്റിലെ നമ്മുടെ നേര്‍ക്കുള്ള മുറിയില്ലേ, അവിടുത്തെ വീട്ടുകാര്‍ക്ക്‌ ഒരു വൃത്തിയുമില്ല.  അവരുടെ ജനാലവിരികളും സോഫാ സെറ്റുമൊക്കെ കാണണം, ആകെ പൊടിപിടിച്ചു മഞ്ഞിച്ചിരിക്കുകയാണ്‌.  അവര്‍ക്ക്‌ നമ്മളെപ്പോലെ അവരുടെ വീടു വൃത്തിയാക്കിവെച്ചാല്‍ എന്താ?  നോക്ക്, എന്നെപ്പോലെ ഒരു ഭാര്യയെ കിട്ടിയ ചേട്ടന്‍ ഭാഗ്യവാനല്ലേ?"&lt;br /&gt;&lt;br /&gt;അയാള്‍ ഒന്നും മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;തനിക്കു അവധിയുള്ള ഒരു ഞായറാഴ്ച ദിവസം രാവിലെ അയാള്‍ ഭാര്യയെ വിളിച്ചു തങ്ങളുടെ ചില്ലിട്ട ജനാലക്കരികില്‍ നിര്‍ത്തിയതിനുശേഷം പറഞ്ഞു.&lt;br /&gt;&lt;br /&gt;'ഇനി അപ്പുറത്തെ വീട്ടിലേക്കു നോക്കൂ"&lt;br /&gt;&lt;br /&gt;അവള്‍ക്കു വിശ്വസിക്കാനായില്ല.  അയലത്തുവീട്ടിലെ  മുറി വളരെ വൃത്തിയുള്ളതും നിറമുള്ളതുമായി മാറിയിരിക്കുന്നു.  ഇതെങ്ങനെ സംഭവിച്ചു എന്നവള്‍ വിസ്‌മയിച്ചു നില്‍ക്കെ ഭര്‍ത്താവു പറഞ്ഞു.&lt;br /&gt;&lt;br /&gt;'ഞാന്‍ നമ്മുടെ ജനാലച്ചില്ലിലെ അഴുക്കുകള്‍ തുടച്ചു മാറ്റി "&lt;br /&gt;&lt;br /&gt;സ്വന്തം മുറിയിലെ ജനാലയിലെ അഴുക്കാണ്‌ അയല്‍വീട്ടിലെ അഴുക്കായി കണ്ടതെന്ന് അപ്പോഴാണ്‌  അവള്‍ക്കു മനസ്സിലായത്‌.&lt;br /&gt;&lt;br /&gt;മറ്റുള്ളവരിലെ കുറ്റം കണ്ടെത്തുമ്പോള്‍ ഈ ഗുണപാഠകഥ ഓര്‍ക്കുന്നതു നന്നായിരിക്കും.  നമ്മിലെ അഴുക്കാണ്‌ നമ്മള്‍ മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;em&gt;(ഈ-മെയിലില്‍ കിട്ടിയ ഒരു കഥ ഇങ്ങനെ എഴുതിയെന്നു മാത്രം.  എന്തിനാ പെണ്ണിനെ കുറ്റം പറയുന്നേ എന്നു ചോദിച്ചു എന്നെ ആരും കുറ്റപ്പെടുത്തല്ലേ...ഇതൊരു കഥയല്ലേ...Just for the sake of moral)&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-25425120867763581?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/25425120867763581/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=25425120867763581' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/25425120867763581'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/25425120867763581'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/07/blog-post_22.html' title='ഭാര്യയുടെ പരാതി'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-5325397562514666832</id><published>2008-07-20T11:06:00.003+03:00</published><updated>2008-07-20T11:25:36.513+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചുള്ളിക്കാടിന്റെ കവിതകള്‍'/><title type='text'>മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത</title><content type='html'>നരബലികൊണ്ടു കുരുതിയാടുന്ന&lt;br /&gt;രുധിരകാളിതന്‍ പുരാണഭൂമിയില്‍&lt;br /&gt;പരദേശത്തുനിന്നൊരു പിറാവുപോല്‍&lt;br /&gt;പറന്നുവന്നതാം പരമസ്‌നേഹമേ&lt;br /&gt;പലനൂറ്റാണ്ടായി മകുടമോഹത്തിന്‍&lt;br /&gt;മരണശംഖൊലി മുഴങ്ങുമീമണ്ണില്‍&lt;br /&gt;ജനകനില്ലാതെ, ജനനിയില്ലാതെ&lt;br /&gt;കുലവും ജാതിയും മതവുമില്ലാതെ&lt;br /&gt;തെരുവില്‍ വാവിട്ടു കരയും ജീവനെ&lt;br /&gt;ഇരുകൈയാല്‍ വാരിയെടുത്തു ചുംബിക്കും&lt;br /&gt;മഹാകാരുണ്യത്തിന്‍ മനുഷ്യരൂപമേ&lt;br /&gt;ഒരു വെളിച്ചത്തിന്‍ വിമലജീവിതം&lt;br /&gt;വെറുമൊരു ചാര കഥ* യെന്നെണ്ണുന്ന&lt;br /&gt;തിമിരകാലത്തിന്നടിമയായ ഞാന്‍&lt;br /&gt;നറും മുലപ്പാലിലലക്കിയ നിന്റെ&lt;br /&gt;തിരുവസ്ത്രത്തുമ്പില്‍, നിണം പുരണ്ടൊരെന്‍&lt;br /&gt;കരം തുടച്ചോട്ടെ.&lt;br /&gt;മഹാപരിത്യാഗം മറന്ന ഭാരതം&lt;br /&gt;മദര്‍ തെരേസയെ മറക്കുമെങ്കിലും&lt;br /&gt;മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍&lt;br /&gt;മരണമല്ലയോ മഹിതജീവിതം?&lt;br /&gt;&lt;br /&gt;&lt;em&gt;*മദര്‍ തെരേസ സി. ഐ. എ. ഏജന്റാണെന്നു ചില മത-രാഷ്ട്രീയ ഭ്രാന്തന്‍മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.&lt;/em&gt;&lt;br /&gt;&lt;br /&gt;-ചുള്ളിക്കാട് - 1995&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-5325397562514666832?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/5325397562514666832/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=5325397562514666832' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5325397562514666832'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5325397562514666832'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/07/blog-post_20.html' title='മദര്‍ തെരേസക്കു മരണമുണ്ടെങ്കില്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-8160577522890612802</id><published>2008-07-08T13:36:00.020+03:00</published><updated>2008-07-08T16:28:05.570+03:00</updated><title type='text'>ഗള്‍ഫുകാരന്‍ മലയാളിയില്‍ 'സ്ത്രീ' ഇല്ലേ?</title><content type='html'>&lt;em&gt;ഇതൊരു എടുത്തെഴുത്താണ്‌.  മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'പ്രവാസം പ്രത്യേക പതിപ്പിനോട് 'ഖാസിദ കലാം'  എന്ന ഒരു സഹോദരിയുടെ വേദനയോടുള്ള പ്രതികരണം.  ഇതു വായിച്ചപ്പോള്‍ ഈ ബൂലോകത്തിന്റെ  ശ്രദ്ധയില്‍ പെടുത്തണമെന്നു തോന്നിയതിനാല്‍ എടുത്തെഴുതുന്നു.  ഈ പ്രവാസം പ്രത്യേക പതിപ്പില്‍ പ്രിയ ബ്ലോഗ്ഗറായ കുഴൂര്‍ വില്‍സന്റേയും, രാം മോഹന്‍ പാലിയത്തിന്റേയുമൊക്കെ (One Swallow) ലേഖനങ്ങളുമുണ്ടായിരുന്നു.&lt;/em&gt;&lt;br /&gt;&lt;br /&gt;ഖാസിദയുടെ സ്വന്തം ഭാഷയില്‍ എടുത്തെഴുതുന്നു...&lt;br /&gt;&lt;br /&gt;മലബാറില്‍, ഒരു പക്ഷേ കേരളത്തിലാകെ ഇടത്തരക്കാരുടെയും അതില്‍ താഴെയുള്ളവരുടേയും കുടുംബത്തില്‍ ഒരു ആണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ തന്നെ അവനെ 'കടലു കടത്താനുള്ള' സമ്മര്‍ദ്ദവും വളരും.  അസുഖക്കാരനായ ബാപ്പ, നിലം പൊത്താറായ വീട്‌, വിവാഹപ്രായമെത്തിനില്‍ക്കുന്ന സഹോദരികള്‍ - 'പോ" നാടു മുഴുവന്‍ ആക്രോശിക്കുകയാണ്‌.  ഉള്ളതെല്ലാം നുള്ളിപ്പെറുക്കി, കടം വാങ്ങിക്കൂട്ടി, പിന്നെ ഒരു സാഹസമാണ്‌.  അക്കരപ്പച്ച പറിക്കാന്‍.  അവിടെയെത്തിയാലോ?  ആദ്യം കടം വീട്ടല്‍, പിന്നെ പുരപ്പണി, പെങ്ങന്‍മാരെ കെട്ടിച്ചയക്കല്‍, ഇതിനിടയിലെപ്പോഴോ സ്വന്തം വിവാഹം.  നടു നിവര്‍ത്താനാവുമ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്മക്കള്‍, 3 വര്‍ഷത്തേക്കെന്നു കരുതിവരുന്ന പ്രവാസജീവിതം 30-ലെത്തിയിട്ടും അവസനിച്ചില്ലെങ്കിലല്ലേ അത്‌ഭുതമുള്ളൂ.&lt;br /&gt;&lt;br /&gt;ഇക്കൂട്ടത്തില്‍ ഭാഗ്യവാന്‍മാര്‍ പ്രവാസികളായ എഴുത്തുകാരാണ്‌,  തങ്ങളുടെ സങ്കടങ്ങളെ, ആശങ്കകളെ, ചിന്തകളെ, കാഴ്ചകളെ പങ്കുവെക്കാനുള്ള ഒരു വരദാനം - ഭാഷ- അവരുടെ കൈയിലുണ്ട്.  പക്ഷേ എന്നിട്ടും ഗള്‍ഫുകാരന്‍ മലയാളി കാണുന്നത്‌, ചിന്തിക്കുന്നത്, ജീവിക്കുന്നത്, അരികു മാത്രം സ്പര്‍ശിച്ചുപോയതായി തോന്നിയത്‌ അതില്‍ ജീവിതം വന്നില്ല എന്നതുകൊണ്ടുതന്നെയാണ്‌.  ഇവയൊക്കെയും ആണ്‍നൊമ്പരവും ആണ്‍കാഴ്ചയുമായി ഒതുങ്ങിപ്പോയതുകൊണ്ടുമായിരിക്കാം.&lt;br /&gt;&lt;br /&gt;ഇത്രയും കാലം നീണ്ട പ്രവാസജീവിതത്തിനിടയില്‍ പ്രധാനപ്പെട്ട ഒരു കാഴ്ച അവര്‍ കണ്ടില്ല.  കുടുംബം പോറ്റാന്‍ 'തന്നിഷ്ടപ്രാകാരം പ്രവാസികളായ' സ്‌ത്രീകളെ.  അവരിലുമുണ്ട് 3 വര്‍ഷത്തെ പ്രവാസജീവിതം 30-ലെത്തി നില്‍ക്കുന്നവര്‍.  ഇത്‌ ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല.  കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന്‌ വിശ്വസിച്ച്‌, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച്‌ ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്‌. "Uneducated" എന്നാണ്‌ ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  &lt;br /&gt;&lt;br /&gt;ഋതുമതിയാകുമ്പോഴേക്ക്, അല്ലെങ്കില്‍ അതിനുമുന്നേ തന്നെ വീട്ടുകാര്‍ യോഗ്യനായ ' പുയ്യാപ്ലയെ' അവള്‍ക്കുവേണ്ടി കണ്ടെത്തിയിരുന്നു.  പ്രിയപ്പെട്ടവന്റെ മരണമോ, അസുഖമോ അവാം ഒരു പക്ഷേ അവളെ മരുഭൂമിയിലെത്തിച്ചത്‌.  അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ്‌ ഒരു തമാശക്ക്‌ ' മൂന്നും ചൊല്ലു' നടത്തി അടുത്ത പെണ്ണിനെ തേടിപ്പോയ കെട്ടിയവനെ ഓര്‍ത്ത്‌ കരഞ്ഞിരിക്കാന്‍ മനസ്സില്ലാത്തതിനാലാവാം.  അതുമല്ലെങ്കില്‍ 'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷിനെപ്പോലെ ജോലിക്കു പോകാന്‍ മടിയനായ ഭര്‍ത്താവു കാരണമാകാം.  എന്തായാലും മരുഭൂമിയിലെ ചൂടിലേക്ക്‌ അവള്‍  യാത്രയായത്‌  തന്റെ കുഞ്ഞുങ്ങളുടെ ഭാവി ഒന്നുമാത്രം ഓര്‍ത്തതുകൊണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;തനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിസ ഏജന്റിന്റെ കറുത്ത മുഖത്തെ വെളുത്ത ചിരിയില്‍ സത്യം മാത്രമാണെന്നു വിശ്വസിച്ച്‌ അവള്‍ കടല്‍ കടക്കാന്‍ തയ്യാറാകുന്നു.  തന്റെ മാനം, ജീവന്‍, ഇതൊന്നും അതില്‍ നിന്ന്‌ അവളെ പിന്തിരിപ്പിക്കാനുള്ള ഘടകങ്ങളായിരുന്നില്ല.  അറബിയുടെ കക്കൂസ്‌ കഴുകിയും വെച്ചുവിളമ്പിയും അടുത്ത അവധിക്കു നാട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ അസുഖക്കാരനായ പുയ്യാപ്ലയും , വിജയന്‍ മാഷായ പുയ്യാപ്ലയും  'പുത്തന്‍ പുയ്യാപ്ല' ആയിട്ടുണ്ടാകും.  മാസാമാസം പണം അയച്ചു കിട്ടുന്നുണ്ടെങ്കിലും രാത്രിയില്‍ പെണ്ണിന്റെ ചൂടറിയാതെ എങ്ങനെ കിടന്നുറങ്ങും?  &lt;br /&gt;&lt;br /&gt;ആണ്‍ പ്രവാസി  മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ലെങ്കില്‍ 'അവനു ലീവു കിട്ടിയില്ലെന്നേ'  എന്നു പറഞ്ഞ്‌ പരസ്‌പരം സമാധാനിക്കും നാട്ടുകാര്‍ .  എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും 'അവള്‍ക്ക്' നാട്ടിലെത്താനായില്ലെങ്കില്‍ ഈ സമാധാനിപ്പിക്കലിന്റെ സ്വരം മാറും.  "അവള്‍ക്കവിടെ പരമസുഖമാണെന്നേ, അറബി സ്വന്തം ഭാര്യയെപ്പോലെയാ അവളെ നോക്കുന്നേ..'  ഇങ്ങനെ പോകും സംസാരങ്ങള്‍.  ചിലപ്പോള്‍ അടുത്തിടെ നാട്ടിലെത്തിയ ഏതെങ്കിലും പ്രവാസിയുടെ 'ദൃക്‌സാക്ഷി വിവരണ' വുമുണ്ടാകും അടിക്കുറിപ്പായിട്ട്‌.  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സൂര്യപ്രകാശം പോലും കാണാതെ, ഒന്നു കുളിക്കുവാനോ, മനസ്സ്‌ തുറന്ന്‌ ഒന്നു പ്രാര്‍ത്ഥിക്കുവാനോ സമയം കിട്ടാതെ ഉരുകിയുരുകിത്തീരുന്ന അവളുടെ സങ്കടങ്ങളെ ആരും കേട്ടില്ല...അറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;ഒരു പുരുഷ പ്രവാസിക്ക് ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ സ്വന്തം കുടുംബത്തോടുമാത്രമാണ്‌.  എന്നാല്‍ ഈ ഗള്‍ഫുകാരിയുടെ കാര്യമോ?  തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനും ഒരു വീട്.  പെറ്റുവളര്‍ത്തിയവര്‍ക്കും സഹോദരങ്ങള്‍ക്കും ഒന്ന്‌.  ഭര്‍ത്താവിന്റെ കുടുംബത്തിന്‌ ഒന്ന്‌.  ഇങ്ങനെ മിനിമം മൂന്നു വീടുകളുടെയെങ്കിലും 'പുരപ്പണി' പ്രവാസ ജീവിതകാലത്തിനിടയ്ക്ക് കഴിഞ്ഞിരിക്കണം.  സ്വന്തം സഹോദരന്‍മാര്‍ക്കും ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കും വിസ, സ്വന്തം സഹോദരിമാരുടേയും ഭര്‍ത്താവിന്റെ സഹോദരിമാരുടേയും വിവാഹം, അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും വിസ. അപ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്‍മക്കള്‍.  പ്രവാസജീവിതം 30-ലും 50-ലും നില്‍ക്കില്ല. &lt;br /&gt;&lt;br /&gt;ഈ സ്ത്രീകള്‍ ഇപ്പോഴുമുണ്ട്.  ഇങ്ങ്‌ ദൈവത്തിന്റെ നാട്ടിലല്ല.  അവിടെ, അതേ മണല്‍പരപ്പില്‍.  പക്ഷേ ഇവരാരെയും തന്നെ ഇതുവരെ ഗള്‍ഫിന്റെ ചരിത്രത്തില്‍ എഴിതിയിട്ടില്ല.  വായിക്കപ്പെട്ടിട്ടില്ല.  അല്ലെങ്കില്‍ ഇവരെ പ്രവാസികളായി ആരും കണക്കാക്കിയിട്ടില്ല.  ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയിലെ ഇരുട്ടും പെട്ടികെട്ടല്‍ എന്ന കലയും ഇവര്‍ക്കും പരിചിതമാണ്‌.  ദയവു ചെയ്ത്‌ പ്രവാസികളായ സാഹിത്യകാരന്‍മാര്‍ ഈ സ്ത്രീകളെ കൂടി തങ്ങളുടെ കാഴ്ചയില്‍ ഉള്‍പ്പെടുത്തിയേക്കുക.  ഒരു നിമിഷം അവരെക്കുറിച്ച്‌ ചിന്തിക്കുക.  സാധിക്കുമെങ്കില്‍ ഒരു വരിയിലൂടെയെങ്കിലും 'അവളെ' ഒന്നു സമാശ്വസിപ്പിച്ചേക്കുക..&lt;br /&gt;&lt;br /&gt;...............&lt;br /&gt;&lt;br /&gt;വളരെ വേദനയോടെയാണ്‌ ഖാസിദയുടെ ഈ പ്രതികരണം വായിച്ചു തീര്‍ത്തത്‌.  ഇതു പ്രസിദ്ധീകരിച്ച ലക്കത്തില്‍ കുടുംബത്തെക്കുറിച്ചു ചില 'വരേണ്യ വനിത" കളുടെ ശര്‍ദ്ദിലുകളുമുണ്ടായിരുന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍.   ഖാസിദയുടെ ഈ ഒരു കത്തു വായിക്കന്‍ കഴിഞ്ഞതു വഴി,  'ഉന്നത സങ്കല്‍പ്പമുള്ള  ഫെമിനിസ്റ്റ്  വനിതാരത്നങ്ങളുടെ  ജല്‍പനങ്ങള്‍ വായിക്കേണ്ടി വന്നതിന്റെ പാപം മാറിക്കിട്ടി.&lt;br /&gt;&lt;br /&gt;ഖാസിദക്കും ഗള്‍ഫില്‍ ഇങ്ങനെ ജീവിക്കുന്ന എല്ലാ സഹോദരിമാര്‍ക്കും വേണ്ടി..........ഇതു ഞാന്‍ ബൂലോകത്തിടുന്നു...(ആ സഹോദരിമാരില്‍ ഒരാള്‍ പോലും ബ്ലോഗ്‌ വായിക്കുന്നവരാകില്ലല്ലോ...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-8160577522890612802?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/8160577522890612802/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=8160577522890612802' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/8160577522890612802'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/8160577522890612802'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/07/blog-post.html' title='ഗള്‍ഫുകാരന്‍ മലയാളിയില്‍ &apos;സ്ത്രീ&apos; ഇല്ലേ?'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-4295560519089961299</id><published>2008-06-02T11:19:00.004+03:00</published><updated>2008-06-02T18:48:30.432+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ കവിത'/><title type='text'>പെണ്‌ണേ നീ ഇരയാകുന്നു.</title><content type='html'>നീ രാത്രിയില്‍ തനിച്ചു നടക്കരുത്‌&lt;br /&gt;ആണിനെ അതു പ്രലോഭിപ്പിച്ചേക്കാം&lt;br /&gt;നീ  ഒരിക്കലും ഒറ്റക്കു നടക്കരുത്&lt;br /&gt;ഏതു അവസരവും ആണിനെ പ്രേരിപ്പിച്ചേക്കാം&lt;br /&gt;വീട്ടില്‍ ഒറ്റക്കിരിക്കരുത്‌&lt;br /&gt;അതിക്രമികളോ ബന്ധുക്കളോ നിന്നെ പ്രാപിച്ചേക്കാം&lt;br /&gt;നീ അല്പവസ്ത്രയായി നടക്കരുത്&lt;br /&gt;ആണിനെ അതു മോഹിപ്പിക്കും&lt;br /&gt;നീ അണിഞ്ഞൊരുങ്ങി നടക്കരുത്&lt;br /&gt;നിന്റെ എല്ലാ വസ്ത്രവും ആണിനെ ആകര്‍ഷിക്കുന്നു.&lt;br /&gt;നീ കുഞ്ഞാകരുത്&lt;br /&gt;ചില ആണിന്‌ ഇളംപെണ്‍കുട്ടികളിലാണു  ഭ്രമം&lt;br /&gt;നീ വൃദ്ധയാകരുത്&lt;br /&gt;ചിലര്‍ക്ക് വൃദ്ധകളിലാണു ഹരം&lt;br /&gt;നിനക്കു അച്ഛനും അമ്മാവനും ഉണ്ടാകരുത്‌&lt;br /&gt;ബന്ധുക്കള്‍ അധികാരത്തോടെ നിന്നെ പ്രാപിക്കും&lt;br /&gt;നിനക്ക്‌ അയല്‍ക്കാരുണ്ടാകരുത്‌&lt;br /&gt;അയലത്തെ ആണുങ്ങള്‍ നിന്നെ ആക്രമിക്കും&lt;br /&gt;നീ വിവാഹിതയാകരുത്‌&lt;br /&gt;വിവാഹത്തോടെ ബലാത്സംഗം നിയമപരമാകുന്നു&lt;br /&gt;നീ ഒന്നുമാത്രം ചെയ്യുക&lt;br /&gt;നിനക്ക്‌ അസ്തിത്വമില്ലായെന്നും&lt;br /&gt;നീ ഈ ഭൂമിയില്‍ ഇല്ലാ എന്നും&lt;br /&gt;ഉറപ്പു വരുത്തുക.&lt;br /&gt;&lt;br /&gt;(കടപ്പാട്. ലണ്ടന്‍ റേപ്പ് ക്രൈസിസ്‌ സെന്റര്‍ ഗൈഡ്‌ലൈന്‍സ്‌, + മാതൃഭൂമി ആഴ്ചപ്പതിപ്പ്‌)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-4295560519089961299?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/4295560519089961299/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=4295560519089961299' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/4295560519089961299'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/4295560519089961299'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/06/blog-post.html' title='പെണ്‌ണേ നീ ഇരയാകുന്നു.'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-1321040771884471291</id><published>2008-05-30T07:55:00.006+03:00</published><updated>2008-05-30T15:44:08.173+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചുള്ളിക്കാടിന്റെ കവിതകള്‍'/><title type='text'>താതവാക്യം-ചുള്ളിക്കാടിന്റെ കവിത</title><content type='html'>&lt;strong&gt;(ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മാസ്റ്റര്‍പീസെന്നു തന്നെ പറയാവുന്ന കവിതയാണ്‌ താതവാക്യം.  ബൂലോകത്ത്‌  &lt;a href="http://bahuvreehi.blogspot.com"&gt;'ബഹുവ്രീഹി'&lt;/a&gt;യെപ്പോലുള്ളവരോ അതുപോലെ പാടാന്‍ കഴിവുള്ള ഏതെങ്കിലുമൊരാളോ ഇതൊന്നു ചൊല്ലിക്കേട്ടിരുന്നെങ്കില്‍ എന്ന ആഗ്രഹത്തോടെ എടുത്തെഴുതുന്നു..)&lt;/strong&gt;&lt;br /&gt;&lt;br /&gt;അച്ഛന്റെ കാലപുരവാസി കരാളരൂപം&lt;br /&gt;സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;&lt;br /&gt;മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും&lt;br /&gt;വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും&lt;br /&gt;&lt;br /&gt;ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം&lt;br /&gt;ബാധിച്ചു മുങ്ങിമറയും പടി താതഭൂതം&lt;br /&gt;പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ&lt;br /&gt;നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:&lt;br /&gt;&lt;br /&gt;ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം&lt;br /&gt;വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ&lt;br /&gt;നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം&lt;br /&gt;തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം&lt;br /&gt;&lt;br /&gt;നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം&lt;br /&gt;അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി&lt;br /&gt;ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍&lt;br /&gt;നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.&lt;br /&gt;&lt;br /&gt;സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍&lt;br /&gt;തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു&lt;br /&gt;മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം&lt;br /&gt;ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.&lt;br /&gt;&lt;br /&gt;തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി&lt;br /&gt;പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,&lt;br /&gt;ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-&lt;br /&gt;പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.&lt;br /&gt;&lt;br /&gt;ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-&lt;br /&gt;മാ, മന്ത്രവാദിയുടെ മക്കളനാഥരായി&lt;br /&gt;സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ&lt;br /&gt;സോമപ്രകാശകിരണാവലി കെട്ടുപോയി.&lt;br /&gt;&lt;br /&gt;ജീവിക്കുവാനിവനിലേക നിയോഗമേകീ&lt;br /&gt;പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം&lt;br /&gt;ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-&lt;br /&gt;മാധാരമായി നിലകൊള്ളുമനന്തശക്തി.&lt;br /&gt;&lt;br /&gt;പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം&lt;br /&gt;ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;&lt;br /&gt;ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-&lt;br /&gt;റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.&lt;br /&gt;&lt;br /&gt;നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു&lt;br /&gt;പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;&lt;br /&gt;ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം&lt;br /&gt;കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.&lt;br /&gt;&lt;br /&gt;കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍&lt;br /&gt;കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,&lt;br /&gt;നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍&lt;br /&gt;പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.&lt;br /&gt;&lt;br /&gt;എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു&lt;br /&gt;അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;&lt;br /&gt;വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ&lt;br /&gt;ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.&lt;br /&gt;&lt;br /&gt;കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു&lt;br /&gt;കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;&lt;br /&gt;ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍&lt;br /&gt;ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;&lt;br /&gt;&lt;br /&gt;നായെക്കണക്കു കടുചങ്ങലയിട്ടു ബാല-&lt;br /&gt;പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍&lt;br /&gt;പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍&lt;br /&gt;ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?&lt;br /&gt;&lt;br /&gt;പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും&lt;br /&gt;പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ&lt;br /&gt;'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും&lt;br /&gt;ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.&lt;br /&gt;&lt;br /&gt;വീടിന്റെ പേരു കളയാനിടയായ്‌  ഭടന്റെ&lt;br /&gt;കേടുള്ള ബീജമിവളേറ്റതുമൂലമെന്നു&lt;br /&gt;മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം&lt;br /&gt;കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,&lt;br /&gt;&lt;br /&gt;നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-&lt;br /&gt;ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും&lt;br /&gt;ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ&lt;br /&gt;മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,&lt;br /&gt;&lt;br /&gt;ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-&lt;br /&gt;ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-&lt;br /&gt;ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര&lt;br /&gt;മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.&lt;br /&gt;&lt;br /&gt;ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-&lt;br /&gt;നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍&lt;br /&gt;ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-&lt;br /&gt;മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.&lt;br /&gt;&lt;br /&gt;ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം&lt;br /&gt;കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-&lt;br /&gt;മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-&lt;br /&gt;ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.&lt;br /&gt;&lt;br /&gt;ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം&lt;br /&gt;പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,&lt;br /&gt;ആശിക്കലാണു വലുതാമപരാധമെന്നാ-&lt;br /&gt;ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.&lt;br /&gt;&lt;br /&gt;ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;&lt;br /&gt;ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും&lt;br /&gt;ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?&lt;br /&gt;നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.&lt;br /&gt;&lt;br /&gt;കാലാവസാനമണയും വരെ വേണ്ടി വന്നാല്‍&lt;br /&gt;മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;&lt;br /&gt;കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍&lt;br /&gt;കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.&lt;br /&gt;&lt;br /&gt;ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും&lt;br /&gt;തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;&lt;br /&gt;നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,&lt;br /&gt;പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.&lt;br /&gt;&lt;br /&gt;പിന്നെ പ്രേതാവതാരം, ഘനരവസഹിതം&lt;br /&gt;ഗര്‍ജ്ജനം ചെയ്തരങ്ങിന്‍&lt;br /&gt;പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും&lt;br /&gt;കാലഗേഹേ മറഞ്ഞു;&lt;br /&gt;വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍&lt;br /&gt;പ്പൊങ്ങി പൊന്നിന്‍ കിരീടം;&lt;br /&gt;മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,&lt;br /&gt;ജീവചൈതന്യപൂര്‍ണ്ണം.&lt;br /&gt;&lt;br /&gt;-ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ - 1992&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-1321040771884471291?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/1321040771884471291/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=1321040771884471291' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1321040771884471291'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1321040771884471291'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/05/blog-post_30.html' title='താതവാക്യം-ചുള്ളിക്കാടിന്റെ കവിത'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6961029056489575928</id><published>2008-05-12T10:18:00.002+03:00</published><updated>2008-05-30T06:51:05.802+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഖലീല്‍ ജിബ്രാന്‍'/><title type='text'>യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുടെ വിലാപം</title><content type='html'>എന്റെ മകന്‍.&lt;br /&gt;എന്റെ ആദ്യത്തെ മകനായിരുന്നു അവന്‍. എന്റെ ഒരേ ഒരു സന്തതി.&lt;br /&gt;അവന്‍ ഞങ്ങളുടെ പാടത്ത്‌ പണിയെടുത്തു വരികയായിരുന്നു.&lt;br /&gt;അവന്‍ ഇന്നു യേശു എന്ന ഒരാളിന്റെ പിന്നാലെ നടക്കുന്നു.&lt;br /&gt;യേശു എന്ന നിര്‍ദ്ദയനായ ഒരാള്‍ ജനക്കൂട്ടത്തോട്‌ സംസാരിക്കുന്നതു കേള്‍ക്കുന്നതുവരെ അവന്‍ എന്നോടൊപ്പം സന്തോഷവാനായിരുന്നു.&lt;br /&gt;യേശുവിന്റെ പ്രസംഗം കേട്ടതിനുശേഷം അവന്‍ വ്യത്യസ്ഥനായി. ഏതോ ഒരു ബാഹ്യശക്തി അവന്റെ ആത്മാവിനെ ബാധിച്ചതുപോലെയായിരുന്നു പിന്നീട്‌.&lt;br /&gt;അവന്‍ പാടത്തെ പണി ഉപേക്ഷിച്ചു. എന്നെ വിട്ടു പോയി.&lt;br /&gt;അവനൊരു വിലകെട്ടവനായി മാറിയിരിക്കുന്നു ഇന്ന്‌. അവന്‍ പെരുവഴിതോറും യേശുവിനോടൊപ്പം നടക്കുന്നു.&lt;br /&gt;നസ്രേത്തില്‍ നിന്നുള്ള ആ യേശു ഒരു തിന്‍മയായിരുന്നു. അമ്മയില്‍ നിന്ന്‌ മകനെ ഏതെങ്കിലും നന്‍മയുള്ള മനുഷ്യന്‍ വേര്‍പെടുത്തുമോ?&lt;br /&gt;എന്റെ മകന്‍ ഒടുവില്‍ എന്നോടു പറഞ്ഞ വാക്കുകള്‍ എന്റെ ചങ്കു തകര്‍ക്കുന്നവയായിരുന്നു.&lt;br /&gt;'ഞാന്‍ അദ്ദേഹത്തിന്റെ ഒരു ശിഷ്യനൊമൊത്ത്‌ വടക്കന്‍ ദേശങ്ങളിലേക്കു പോവുകയാണ്‌. എന്റെ ജീവിതം നസ്രേത്തുകാരനായ യേശുവിനു നല്‍കിയിരിക്കുകയാണ്‌. അമ്മ എനിക്കു ജന്മം നല്‍കി. അതില്‍ എനിക്കു നന്ദിയുണ്ട്‌. എനിക്കു പോയേ പറ്റൂ. നമ്മുടെ ഫലഭൂയിഷ്ഠമായ വയല്‍ ഞാന്‍ അമ്മയെ ഏല്‍പ്പിക്കുന്നു.&lt;br /&gt;നമ്മുടെ സ്വര്‍ണ്ണവും വെള്ളിയുമൊന്നും ഞാനെടുക്കുന്നില്ല. ഈ കുപ്പായവും ഒരു വടിയുമല്ലാതെ ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ല..&lt;br /&gt;ഇത്രയും പറഞ്ഞ്‌ അവന്‍ യാത്രയായി.&lt;br /&gt;ഇപ്പോള്‍ ഞാന്‍ ഒരു വാര്‍ത്ത കേട്ടു.&lt;br /&gt;റോമാക്കാരും പുരോഹിതരും കൂടി യേശുവിനെ പിടികൂടുകയും ക്രൂശിക്കുകയും ചെയ്തിരിക്കുന്നു. അതു നന്നായി.&lt;br /&gt;അമ്മയേയും മകനേയും തമ്മിലകറ്റുന്നവന്‍ എന്തായാലും ദിവ്യനാകാന്‍ വഴിയില്ല. കുഞ്ഞുങ്ങളെ അമ്മയുടെ സമ്മതമില്ലാതെ നഗരങ്ങളിലേക്കു കൊണ്ടുപോകുന്നവന്‍ നന്മയുള്ളവനാകുന്നതെങ്ങനെ?&lt;br /&gt;എന്റെ മകന്‍ എന്റെയടുത്തേക്കു ഇനി ഒരിക്കലും മടങ്ങി വരില്ല എന്നെനിക്കറിയാം. കൃഷി ചെയ്യാത്ത ഈ വയലും ഒറ്റയായിപ്പോയ എന്നെയും ഉപേക്ഷിച്ചു അവന്‍ പോകാന്‍ കാരണം ആ യേശുവാണ്‌. ഈ ഒറ്റക്കാരണത്താല്‍ ഞാന്‍ അവനെ വെറുക്കുന്നു. അവനെ സ്‌തുതിക്കുന്നവരെയൊക്കെ ഞാന്‍ വെറുക്കുന്നു.&lt;br /&gt;എന്റെ മകന്‍ എന്നോടു പറഞ്ഞു. യേശു ഇങ്ങനെ പറയാറുണ്ടെന്ന്‌. 'എന്റെ പിതാവും മാതാവും സഹോദരങ്ങളുമെല്ലാം എന്നെ പിന്‍തുടരുന്നവരാണെന്ന്‌'&lt;br /&gt;പക്ഷേ അവനെ പിന്‍തുടരാനായി മക്കള്‍ എന്തിനാണ്‌ അവരുടെ അമ്മമാരെ ഉപേക്ഷിക്കുന്നത്‌?&lt;br /&gt;ഇതുവരെ രുചിച്ചിട്ടില്ലാത്ത ജലം മോഹിച്ച്‌ അവന്‍ എന്റെ മുലപ്പാലിനെ തള്ളിക്കളഞ്ഞതെന്തിനാണ്‌?&lt;br /&gt;എന്റെ കൈകള്‍ക്കുള്ളിലെ ചൂടുപേക്ഷിച്ച്‌ അവനു പരിചിതമല്ലാത്ത വടക്കന്‍ ദേശത്തെ തണുപ്പിലേക്കു അവന്‍ എന്തിനാണ്‌ പോയിക്കളഞ്ഞത്‌?&lt;br /&gt;ഹോ, ഞാന്‍ ആ നസ്രേത്തുകാരനായ യേശുവിനെ വെറുക്കുന്നു. എന്റെ ജീവിതാവസാനം വരെ ഞാന്‍ അവനെ വെറുക്കും.&lt;br /&gt;കാരണം അവന്‍ എന്റെ ഒരേ ഒരുപുത്രനെ എന്നില്‍ നിന്നും അപഹരിച്ചു.&lt;br /&gt;-ഖലീല്‍ ജിബ്രാന്റെ ഒരു കഥ&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6961029056489575928?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6961029056489575928/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6961029056489575928' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6961029056489575928'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6961029056489575928'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/05/blog-post_12.html' title='യേശു എന്ന നിര്‍ദ്ദയന്‍ - ഗലീലയില്‍നിന്നൊരു അമ്മയുടെ വിലാപം'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-1145079721715859621</id><published>2008-05-08T20:54:00.004+03:00</published><updated>2008-05-30T06:50:18.600+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചുള്ളിക്കാടിന്റെ കവിതകള്‍'/><title type='text'>ഓര്‍മ്മകളുടെ ഓണം - ചുള്ളിക്കാടിന്റെ കവിത</title><content type='html'>ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ&lt;br /&gt;പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍&lt;br /&gt;വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-&lt;br /&gt;നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,&lt;br /&gt;വാശിപിടിച്ചു കരയവേ ചാണകം&lt;br /&gt;വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,&lt;br /&gt;പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍&lt;br /&gt;കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,&lt;br /&gt;പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ&lt;br /&gt;നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,&lt;br /&gt;പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു&lt;br /&gt;കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,&lt;br /&gt;മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-&lt;br /&gt;ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,&lt;br /&gt;പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-&lt;br /&gt;ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,&lt;br /&gt;തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍&lt;br /&gt;എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,&lt;br /&gt;ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല&lt;br /&gt;പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,&lt;br /&gt;ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍&lt;br /&gt;പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,&lt;br /&gt;ആദ്യാനുരാഗപരവശനായി ഞാന്‍&lt;br /&gt;ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍&lt;br /&gt;ചുറ്റുമിരിക്കും സഖികളെക്കാണിച്ചു&lt;br /&gt;പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,&lt;br /&gt;ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു&lt;br /&gt;കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ&lt;br /&gt;ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ&lt;br /&gt;നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,&lt;br /&gt;പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ&lt;br /&gt;നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,&lt;br /&gt;അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു&lt;br /&gt;വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'&lt;br /&gt;യെന്നു തൊഴുകൈയുമായിരന്നെങ്കിലും&lt;br /&gt;കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,&lt;br /&gt;എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍&lt;br /&gt;വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.&lt;br /&gt;&lt;br /&gt;-ബാലചന്ദ്രന്‍ ചുള്ളിക്കാട് - 1994&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-1145079721715859621?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/1145079721715859621/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=1145079721715859621' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1145079721715859621'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1145079721715859621'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/05/blog-post_08.html' title='ഓര്‍മ്മകളുടെ ഓണം - ചുള്ളിക്കാടിന്റെ കവിത'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-1326783825159796521</id><published>2008-05-02T07:32:00.005+03:00</published><updated>2008-05-30T06:52:51.100+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ ലേഖനം'/><title type='text'>ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു..ഒരു വട്ടം കൂടി ആ ഓര്‍മ്മകളിലേക്ക്..</title><content type='html'>&lt;a href="http://bp0.blogger.com/_GepeEEfi4xY/SBqaEuM22EI/AAAAAAAAADw/dBReGDWD8wU/s1600-h/mbsreenivasan.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="http://bp0.blogger.com/_GepeEEfi4xY/SBqaEuM22EI/AAAAAAAAADw/dBReGDWD8wU/s400/mbsreenivasan.jpg" border="0" alt=""id="BLOGGER_PHOTO_ID_5195634526037399618" /&gt;&lt;/a&gt;&lt;br /&gt;വിരല്‍ത്തുമ്പില്‍ ടെക്‌നോളജി പൂക്കുന്ന ഇക്കാലത്തിനപ്പുറം നമുക്കൊരു പൂക്കാലമുണ്ടായിരുന്നു എന്നു വിളിച്ചറിയിക്കാന്‍ പാകത്തിന്‌  ചില സുകൃതങ്ങള്‍ കേരളത്തിനുണ്ടായിരുന്നു.  അതിലൊരാളാണ്‌ എം. ബി. ശ്രീനിവാസന്‍ എന്ന സംഗീതസംവിധായകന്‍.&lt;br /&gt;&lt;br /&gt;കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആവേശം കേരളത്തിന്റെ മണ്ണില്‍ തളച്ചിട്ട ആന്ധ്ര സ്വദേശിയായ മാനാമധുരൈ ബാലകൃഷ്ണ ശ്രീനിവാസന്‍ അയ്യങ്കാര്‍ മലയാളത്തിന്റെ എം.ബി. എസ്‌. ആയത് കേവലം ഒരു നിയോഗമായിരുന്നില്ല.  സംഗീതത്തിലുള്ള കടുത്ത സാധനയുടേയും വിപ്ലവത്തോടുള്ള ചോദനയുടേയും ബാക്കിപത്രമായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ന്‌ മറവിയുടെ പിന്‍തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ചലച്ചിത്രമുണ്ട്‌.  ജോണ്‍ ഏബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുതൈ' എന്ന എല്ലാം തികഞ്ഞ ഒരു തമിഴ്‌ ചലച്ചിത്രം.  ആ ചിത്രത്തിലെ നായകനെ ആരും അധികം ചോദിച്ചില്ല.  എഴുപതുകളുടെ ചെറുപ്പത്തെ എഴുതുക, പറയുക എന്നത്‌ ദുര്‍ഗ്രാഹ്യമാണ്‌.  ഒപ്പം സവര്‍ണ്ണ മേധാവിത്വത്തോടുള്ള വെല്ലുവിളിയും.  ജോണ്‍ ഏബ്രഹാമിന്റെ മൌലികതയെ അണുമാത്രപോലും നഷ്ടപ്പെടുത്താതെ  'അഗ്രഹാരത്തിലെ കഴുത'  എന്ന ചിത്രത്തിലെ നായകവേഷം അഭിനയിച്ചു ഫലിപ്പിച്ച നടന്‍ കൂടിയായിരുന്നു സംഗീതസംവിധായകനായ എം. ബി. ശ്രീനിവാസന്‍.&lt;br /&gt;&lt;br /&gt;1961-ല്‍ കൊച്ചിയിലെ ഒരു ഓഡീഷനില്‍ ഹിന്ദി ഗായകനായ മുകേഷിന്റെ 'സാരംഗാ തേരി യാദ്‌ മേം' എന്ന ഗാനം ആലപിച്ച ഒരു ചെറുപ്പക്കാരന്റെ  അപാരമായ കഴിവിനെ എം.ബി. ശ്രീനിവാസന്‍ തിരിച്ചറിയുകയും പിന്നീട്‌ താന്‍ സംഗീതസംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം കൊടുക്കുകയും ചെയ്തു.  ആ ചെറുപ്പക്കാരനാണ്‌ ഇന്ന്‌  മലയാള സിനിമാഗാനലോകത്തെ ഇതിഹാസമായി നിലകൊള്ളുന്ന ശ്രീ കെ. ജെ. യേശുദാസ്‌.  ഭാവഗായകനായ ജയചന്ദ്രന്‌ ആദ്യമായി അവാര്‍ഡ്‌ നേടിക്കൊടുത്ത 'രാഗം ശ്രീരാഗം' എന്ന ഗാനത്തിന്റെ സംഗീതസംവിധായകനും എം. ബി. എസ്‌. തന്നെ.&lt;br /&gt;&lt;br /&gt;ഗാനങ്ങളുടെ സത്ത അതിന്റെ വരികളിലാണെന്നു വിശ്വസിച്ച സംഗീതസംവിധായകനായിരുന്നു എം. ബി. എസ്‌.  അതിനായി അദ്ദേഹം മലയാള ഭാഷ പഠിച്ചു.  ഗാനങ്ങളിലെ വരികളുടെ അര്‍ത്ഥമറിയാതെ അദ്ദേഹം ഒരിക്കലും സംഗീതസംവിധാനത്തിനു തയ്യാറല്ലായിരുന്നു.&lt;br /&gt;&lt;br /&gt;അതുകൊണ്ടുതന്നെ എം. ബി. എസ്സിന്റെ ഗാനങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ പിന്നെ മറക്കാന്‍ ബുദ്ധിമുട്ടാണ്‌.  ഇതിന്റെ തെളിവാണ്‌ ഒരു നഷ്ടസ്‌മൃതിയുടെ സുഖമായി മലയാളി അന്നും ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' എന്ന ഗാനം.&lt;br /&gt;&lt;br /&gt;'ശരദിന്ദു മലര്‍ദീപനാളം നീട്ടി', 'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടീ', 'കൂട്ടിലടച്ചോരു പക്ഷീ,ആരും കൂട്ടില്ലാത്തൊരു പക്ഷീ', 'ചെമ്പകപുഷ്പസുവാസിത യാമം;, 'മിഴികളില്‍ നിറകതിരായി', 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ള പക്ഷീ',  'ഭരതമുനിയൊരു കളം വരച്ചു', 'ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്‌', 'ചൈത്രം ചായം ചാലിച്ചു' തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ഒരു പുഷ്‌കലകാലത്തെ കൂടി സൂചിപ്പിക്കുണ്ടെങ്കില്‍ അത്‌ എം. ബി. എസ്സിന്റെ സംഗീതത്തിന്റെ മാസ്‌മരികത കൊണ്ടും വരികളുടെ അര്‍ത്ഥങ്ങള്‍ക്കുവേണ്ടി അദ്ദേഹം കാട്ടിയ ആര്‍ജ്ജവം കൊണ്ടും  മാത്രമാണ്‌.&lt;br /&gt;&lt;br /&gt;മലയാളസിനിമാലോകത്തെ മറ്റൊരു സുകൃതമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ എം. ബി. ശ്രീനിവാസനായിരുന്നു  അടൂരിന്റെ എല്ലാ ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം ചെയ്തിരുന്നത്‌ മരിക്കുന്നതു വരേയും എം. ബി. എസ്. തന്നെ ആയിരുന്നു. &lt;br /&gt;എം.ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി. കുറുപ്പ്‌, ലെനിന്‍ രാജേന്ദ്രന്‍, മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജി. ജോര്‍ജ്ജ്‌, ജോണ്‍ ഏബ്രഹാം, എന്നിവരെല്ലാം സംഗീതസംവിധാനത്തിനായി ആശ്രയിച്ച അതുല്യ പ്രതിഭയായിരുന്നു എം. ബി. ശ്രീനിവാസന്‍.&lt;br /&gt;&lt;br /&gt;ഉള്‍ക്കടല്‍, സ്വാതി തിരുനാള്‍, സ്വപ്‌നാടനം, നിര്‍മ്മാല്യം, ഓപ്പോള്‍, കടല്‍, കാല്‍പ്പാടുകള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, യവനിക, ആദാമിന്റെ വാരിയെല്ല്‌, മീനമാസത്തിലെ സൂര്യന്‍, കൊടിയേറ്റം, ചില്ല്‌, സ്വയംവരം, എലിപ്പത്തായം, വാരിക്കുഴി,  അനന്തരം, വളര്‍ത്തുമൃഗങ്ങള്‍, അമൃതം ഗമയാ, പുതിയ ആകാശം, പുതിയ ഭൂമി, അഗ്രഹാരത്തിലെ കഴുത, തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അനശ്വരങ്ങളായ ഗാനങ്ങളാണ്‌ എം. ബി. എസ്‌. മലയാളത്തിനു നല്‍കിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;സംഗീതലോകത്ത്‌ ജോലി ചെയ്യുന്നവര്‍ക്കായി ആദ്യമായി ഒരു സംഘടന ഉണ്ടാക്കിയതും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളെ സ്‌നേഹിച്ചിരുന്ന എം. ബി. എസ്‌. ആയിരുന്നു.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംഗീതതാത്പര്യമുള്ള പ്രതിഭകളെ കണ്ടെത്തി അവര്‍ക്കു വേണ്ടുംവിധം പ്രോത്സാഹനം നല്‍കിപ്പോന്ന കറയറ്റ ഒരു മനുഷ്യസ്‌നേഹിയായിരുന്നു എം. ബി. എസ്‌.&lt;br /&gt;&lt;br /&gt;ദേശീയോത്‌ഗ്രഥനം ലാക്കാക്കി കൂട്ടമായി ചേര്‍ന്നു പാടുന്ന സമ്പ്രദായം കൊണ്ടുവന്നതും എം. ബി. എസ്‌. തന്നെ.  ഇന്ത്യയില്‍ പലയിടത്തും അതിനായി സംഗീതസംഘങ്ങള്‍ രൂപീകരിച്ചു.  അതിന്റെ ഭാഗമായി കേരള യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു ക്വയര്‍ രൂപീകരിക്കുന്നതിനും മുന്‍കൈ എടുത്തത്‌ എം. ബി. എസ്സായിരുന്നു.  (മലയാളം ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും നല്ല കോറസ്‌ ഗാനമായ 'ഭരതമുനി ഒരു കളം വരച്ചു' എന്ന ഗാനം എം. ബി. എസ്‌. സംവിധാനം ചെയ്തതാണ്‌)&lt;br /&gt;&lt;br /&gt;മദ്രാസ്‌ പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മദ്രാസ്‌ സ്റ്റുഡന്‍സ്‌ ഓര്‍ഗനൈസേഷനില്‍ അംഗമായി.  തമിഴ്‌നാട്ടില്‍ ഭാരതീയാരുടെ സ്വാതന്ത്ര്യസമരദേശീയപ്രക്ഷോഭങ്ങളില്‍ ആകൃഷ്ടനായി.  കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളോടുള്ള ആഭിമുഖ്യത്താല്‍ ഡല്‍ഹിയിലെത്തിയ എം. ബി. എസ്സിനെ വിപ്ലവനാടകങ്ങളും ഗാനങ്ങളും സ്വാധീനിച്ചു.  വിവിധ ഭാഷകള്‍ പഠിക്കാനും മുന്‍നിര നേതാക്കന്‍മാരുമായി ഇടപഴകാനും അതുവഴി എം. ബി. എസിനു കഴിഞ്ഞു.  സ്വാതന്ത്ര്യസമരസേനാനി ആയിരുന്ന ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ മകളായ ഷാഹിദയെ വിവാഹം കഴിച്ചു സ്വന്തം ജീവിതം തന്നെ വിപ്ലവത്തിനു മാതൃകയാക്കിയ വ്യക്തിത്വമാണ്‌ എം. ബി. ശ്രീനിവാസന്റേത്.  (ഡോ. സൈഫുദ്ദീന്‍ കിച്‌ല്യുവിന്റെ അറസ്റ്റിനെ പ്രതിഷേധിച്ച  ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ്‌ പട്ടാളം നടത്തിയ ക്രൂരമായ വെടിവെപ്പാണ്‌ പ്രശസ്തമായ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊല)&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ്‌ റൈറ്റ് സൊസൈറ്റി ലിമിറ്റഡ്‌ എന്ന സംഘടനയുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ എം. ബി. എസ്സാണ്‌.  സംഗീതമേഖലയിലെ എഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും റോയല്‍റ്റി നേരിട്ടു ലഭിക്കുന്ന ഇന്നത്തെ സമ്പ്രദായം നടപ്പിലാക്കുന്നതിനായി ഈ സൊസൈറ്റിക്കു സാധിച്ചു.  ഈ ഒരു കാരണം കൊണ്ടുതന്നെ ഇന്ന്‌ മലയാളഗാനശാഖയിലെ ഒരോരുത്തരും ഈ വലിയ മനുഷ്യനോട്‌ കടപ്പെട്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;1988-ല്‍ ലക്ഷദ്വീപിലെ ഒരു സംഗീതപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലമാണ്‌ എം. ബി. ശ്രീനിവാസന്‍ മരിച്ചത്‌.  മലയാള സിനിമാലോകം എന്നും ആദരവോടെ കണ്ടിരുന്ന ആ മഹദ്‌വ്യക്തിത്വത്തിന്റെ പ്രഭാവത്തിന്റെ അനുരണനങ്ങള്‍ മലയാളികള്‍ ഉള്ളിടത്തോളം അവരുടെ നെഞ്ചിലും നാവിലും നിലനില്‍ക്കുകതന്നെ ചെയ്യും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-1326783825159796521?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/1326783825159796521/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=1326783825159796521' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1326783825159796521'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1326783825159796521'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/05/blog-post_02.html' title='ഇങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു..ഒരു വട്ടം കൂടി ആ ഓര്‍മ്മകളിലേക്ക്..'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_GepeEEfi4xY/SBqaEuM22EI/AAAAAAAAADw/dBReGDWD8wU/s72-c/mbsreenivasan.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-3418373222304034059</id><published>2008-05-01T15:40:00.002+03:00</published><updated>2008-05-30T06:53:38.954+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഖലീല്‍ ജിബ്രാന്‍'/><title type='text'>സൌഹൃദത്തെക്കുറിച്ച്‌ ഖലീല്‍ ജിബ്രാന്‍ പറയുന്നതിങ്ങനെ</title><content type='html'>സ്‌നേഹിതനെന്നാല്‍ നിന്റെ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമെന്നാണര്‍ത്ഥം.&lt;br /&gt;&lt;br /&gt;സ്‌നേഹം വിതയ്ക്കുവാനും കൃതജ്ഞത കൊയ്യുവാനുമുള്ള നിന്റെ നിലമാകുന്നു നിന്റെ സ്‌നേഹിതന്‍.&lt;br /&gt;&lt;br /&gt;ആത്മാവുകളുടെ സൌഹൃദത്തിന്‌  മറ്റൊരു ലക്ഷ്യങ്ങളുമുണ്ടാകാതിരിക്കട്ടെ.&lt;br /&gt;&lt;br /&gt;നിന്റെ ആഹാരവും നിന്റെ നെരിപ്പോടും നിന്റെ സ്‌നേഹിതനാണ്‌.  നിന്റെ ആത്മാവിന്റെ വിശപ്പും ദാഹവും അറിയിക്കാന്‍ നീ അവനെ തെരയുന്നു.&lt;br /&gt;&lt;br /&gt;നിന്റെ സ്‌നേഹിതന്‍  അവന്റെ മനസ്സു തുറക്കുമ്പോള്‍ നിന്റെ മനസ്സിലുണരുന്ന 'ഇല്ല'കളെ  നീ  ഭയക്കേണ്ടതില്ല, വിലക്കേണ്ടതുമില്ല. &lt;br /&gt;&lt;br /&gt;നിനക്ക്‌ ഏറ്റവും മഹത്തായിതോന്നുന്നതെല്ലാം നിന്റെ സ്‌നേഹിതനുള്ളതാകട്ടെ.  നിന്നിലെ വേലിയിറക്കം അവന്‍ അറിയുന്നുവെങ്കില്‍ നിന്നിലെ വെള്ളപ്പൊക്കവും അവനറിയട്ടെ.&lt;br /&gt;&lt;br /&gt;നിന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരലാണ്‌, അല്ലാതെ നിന്റെ ശൂന്യത നിറയ്‌ക്കലല്ല നിന്റെ സുഹൃത്തിന്റെ നിയോഗമെന്നറിയുക.&lt;br /&gt; &lt;br /&gt;സൌഹൃദത്തില്‍ വിചാരങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും മോഹങ്ങളും വാക്കുകളുടെ അണിയൊച്ചൊരുക്കുകളില്ലാതെ ജനിക്കുന്നു.  കള്ളത്തരമില്ലാത്ത ആനന്ദത്തോടെ അതു പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;നിന്റെ സ്‌നേഹിതനില്‍ നിന്നും വേര്‍പെടുമ്പോള്‍ നീ ദു:ഖിക്കാതിരിക്കുക.  അവനില്‍ നീ എന്താണാവോ ഏറ്റവുമധികം സ്‌നേഹിക്കുന്നത്‌ അത് അവന്റെ അസാന്നിദ്ധ്യത്തില്‍ കൂടുതല്‍ തെളിച്ചമുള്ളതാകും.  പര്‍വതാരോഹകന്‌ പര്‍വതത്തിന്റെ മുകള്‍ഭാഗം സമതലങ്ങളില്‍ നിന്നും കൂടുതല്‍ ദൃശ്യമാകും പോലെ.&lt;br /&gt;&lt;br /&gt;സ്വന്തം നിഗൂഢതകളുടെ വെളിപ്പെടുത്തലല്ലാതെ മറ്റെന്തെങ്കിലും തേടുന്ന സ്‌നേഹം സ്‌നേഹമേ അല്ല.  അത്‌ ഒരു വല മാത്രമാകുന്നു.  വിലകെട്ടവ മാത്രമേ അതില്‍ കുടുങ്ങുകയുള്ളൂ.&lt;br /&gt;&lt;br /&gt;വെറുതെ നേരം കൊല്ലാനുള്ള ദീര്‍ഘമായ മണിക്കൂറുകളുമായി തെരയാനാണെങ്കില്‍ അത്തരം സൌഹൃദമെന്തിനാണ്‌?  ജീവിക്കാനുള്ള സമയവുമായി അതിനെ തെരയുക.&lt;br /&gt;&lt;br /&gt;സൌഹൃദത്തിന്റെ മധുരിമയില്‍ ചിരികളും സുഖങ്ങളും പങ്കുവെയ്ക്കലുകളുമുണ്ടായിരിക്കട്ടെ.  കൊച്ചുകാര്യങ്ങളുടെ മഞ്ഞുതുള്ളികളില്‍ ഹൃദയം എന്നും പുലരികള്‍ ദര്‍ശിക്കട്ടെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-3418373222304034059?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/3418373222304034059/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=3418373222304034059' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3418373222304034059'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3418373222304034059'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/05/blog-post.html' title='സൌഹൃദത്തെക്കുറിച്ച്‌ ഖലീല്‍ ജിബ്രാന്‍ പറയുന്നതിങ്ങനെ'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-5621753733686186277</id><published>2008-04-22T19:47:00.015+03:00</published><updated>2008-05-30T06:55:21.149+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ ലേഖനം'/><title type='text'>എം. എസ്‌. വിശ്വനാഥന്‍ - തെക്കേ ഇന്ത്യയുടെ സുകൃതം</title><content type='html'>എം. എസ്‌. അന്ന്‌&lt;br /&gt;&lt;br /&gt;&lt;p&gt;&lt;a href="http://bp0.blogger.com/_GepeEEfi4xY/SA4XguM215I/AAAAAAAAACY/8qXqdKrOz7A/s1600-h/1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5192113271329970066" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp0.blogger.com/_GepeEEfi4xY/SA4XguM215I/AAAAAAAAACY/8qXqdKrOz7A/s400/1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;എം. എസ്‌. ഇന്ന്‌&lt;br /&gt;&lt;a href="http://bp2.blogger.com/_GepeEEfi4xY/SA4X5OM216I/AAAAAAAAACg/MxZjJt_Fhus/s1600-h/2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5192113692236765090" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://bp2.blogger.com/_GepeEEfi4xY/SA4X5OM216I/AAAAAAAAACg/MxZjJt_Fhus/s400/2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;1928 ജൂണ്‍ 24 ന്‍ പാലക്കാട്‌ ഇലപ്പുള്ളിയില്‍ മനയങ്ങാത്ത്‌ കുടുംബത്തില്‍ ജനനം.&lt;br /&gt;അച്ഛന്‍ - സുബ്രഹ്മണ്യന്‍.; അമ്മ - നാരായണിക്കുട്ടി.&lt;br /&gt;13 വയസ്സില്‍ തിരുവനന്തപുരത്ത്‌ അരങ്ങേറ്റം.&lt;br /&gt;1948-ല്‍ റിലീസായ ജെനോവ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനത്തിലൂടെ ശ്രദ്ധേയനായി.&lt;br /&gt;തമിഴ്നാട്‌ സംസ്ഥാനത്തെ പൊതു ചടങ്ങുകളില്‍ ആലപിക്കുന്ന 'തമിഴ്‌ തായ്‌ വാഴ്ത്ത്' എന്ന ഔദ്യോഗിക ഉദ്‌ബോധനഗീതത്തിന്റെ സംഗീതസംവിധായകന്‍&lt;br /&gt;അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ മ്യൂസിക്‌ കോമ്പോസിഷന്‍ പഠനവിഷയമാക്കാനായി തെരഞ്ഞെടുത്തിട്ടുള്ള ദക്ഷിണഭാരതത്തിലെ ഏക സംഗീതസംവിധായകന്‍.&lt;br /&gt;പേരറിഞ്ഞര്‍, മെല്ലിശൈ മന്നര്‍ എന്നീപ്പേരുകളില്‍ തമിഴ്‌നാടിലാകെ അറിയപ്പെടുന്നു.&lt;br /&gt;കേരള സംസ്ഥാനത്തിന്റെ കമുകറ അവാര്‍ഡ്, തമിഴ്‌നാട്‌ സംസ്ഥാനത്തിന്റെ കലൈമാമണി അവാര്‍ഡ് എന്നിവയാല്‍ ആദരിക്കപ്പെട്ടു.&lt;br /&gt;വേള്‍ഡ്‌ ഫെസ്റ്റ്‌ ഹൂസ്റ്റണില്‍ നിന്നും 'വിശ്വതുളസി' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്‌ ഗോള്‍ഡ്‌ റെമി അവാര്‍ഡ്‌.&lt;br /&gt;പരമാചാര്യ അവാര്‍ഡ്‌&lt;br /&gt;ഒട്ടനവധി പ്രാദേശിക ആദരവുകള്‍, ആവാര്‍ഡുകള്‍&lt;br /&gt;&lt;br /&gt;വിവരങ്ങള്‍ക്കു കടപ്പാട്:&lt;br /&gt;chennaitv.blogspot.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-5621753733686186277?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/5621753733686186277/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=5621753733686186277' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5621753733686186277'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5621753733686186277'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post_5425.html' title='എം. എസ്‌. വിശ്വനാഥന്‍ - തെക്കേ ഇന്ത്യയുടെ സുകൃതം'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_GepeEEfi4xY/SA4XguM215I/AAAAAAAAACY/8qXqdKrOz7A/s72-c/1.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-7333011769554230673</id><published>2008-04-22T10:44:00.015+03:00</published><updated>2008-04-23T08:13:14.003+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ തോന്നലുകള്‍'/><title type='text'>ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌</title><content type='html'>ആരൊക്കെയോ പറഞ്ഞുപോയ പ്രവാസി പരിദേവനങ്ങളെക്കുറിച്ച്‌ ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌..&lt;br /&gt;&lt;strong&gt;നെഗറ്റീവ്‌ വശം&lt;/strong&gt;&lt;br /&gt;ഘടികാരസൂചിയില്‍ മനസ്സു കൊരുത്തിട്ടു ജീവിക്കുന്നവര്‍.&lt;br /&gt;സൂചിയുടെ ചലനത്തിനൊപ്പം നടക്കുന്നു, ജോലി ചെയ്യുന്നു, ഉണ്ണുന്നു, ഉറങ്ങുന്നു.  സമയം അല്പം തെറ്റിയാല്‍ എല്ലാം തകിടം മറിയുന്നു.&lt;br /&gt;പരസ്പരം കൂട്ടിമുട്ടാതെയും ഇടക്കു മുട്ടിയും സ്വന്തം കുരുതിയിലേക്കു നടന്നു പോകുന്ന ആട്ടിന്‍ പറ്റങ്ങളെപ്പോലെ നടന്നുപോകുന്നവര്‍.&lt;br /&gt;വരാന്‍ ഇരിക്കുന്ന വസന്തകാലത്തിന്റെ അധിപന്‍ ഞാന്‍ ആകും എന്ന്‌ ഒരോരുത്തരും കരുതുന്നു.&lt;br /&gt;ജീവിതത്തിന്റെ നല്ല കാലം കൊത്തിപ്പെറുക്കി തിന്നാതെ പിന്നെ തിന്നാനായി കരുതിവെക്കുന്നു.&lt;br /&gt;ഋതുശൂന്യമായ ജീവിതത്തില്‍ എന്നും ബാങ്ക് ലോണിനെക്കുറിച്ചും, എല്‍. ഐ. സി. പ്രീമിയത്തെക്കുറിച്ചും &lt;br /&gt;ഫിക്‌സഡ്‌ ഡെപ്പോസിറ്റിനെക്കുറിച്ചും, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചും വീട്ടിലെ ഉള്‍പ്പോരുകളെക്കുറിച്ചും   ചിന്തിച്ചുകൊണ്ട്‌ സമയത്തിനൊപ്പം നടക്കുന്നു.&lt;br /&gt;ശ്വാസനാളിയില്‍ കഫക്കട്ടകള്‍ കുറുകും വരെ ചിന്തിച്ചു കൊണ്ടേ നടക്കുന്നവര്‍. ശിഥിലമായി പോയ രാഗസ്‌മരണകളുടെ ശവമഞ്ചം ചുമന്നുകൊണ്ട്‌ എന്നും അനിശ്ചിതത്വത്തിലേക്കു തുറന്നിട്ട വാതിലിന്റെ പടിയില്‍ തന്നെ നില്ക്കുന്നവര്‍.&lt;br /&gt;സമ്പത്തും ആനന്ദവും സമ്പാദിച്ചു കൂട്ടേണ്ടവ ആണെന്ന വിചാരത്താല്‍ മുന്നോട്ടു പോകുന്നു.&lt;br /&gt;ഭാവിയിലെ ആനന്ദത്തിനായി വര്‍ത്തമാന കാലത്തോടു വിധേയത്വം കാട്ടിയും സന്ധി ചെയ്തും ജീവിക്കുന്നവര്‍. &lt;br /&gt;ഒരു പാതയുടെ കയറ്റത്തിനു നടുവില്‍ നില്ക്കുന്ന ക്ഷീണിതനായ വഴിപോക്കനെ പോലെ.  തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയും കയറിയല്ലോ എന്ന ആശ്വസം.  മുകളിലേക്കു നോക്കുമ്പോള്‍ ഇനിയും കയറേണ്ടതുണ്ടല്ലോ എന്ന വ്യാകുലത!&lt;br /&gt;&lt;strong&gt;പോസിറ്റീവ്‌ വശം &lt;/strong&gt;&lt;br /&gt;ഭൂമിക്കും സൂര്യനും ഇടയില്‍ വെറുതെ കേവലം വിശപ്പിന്റെ അടിമകളായി ദിവസങ്ങളില്‍ നിന്നും ദിവസങ്ങളിലേക്കു ഉണര്‍ന്നെണീറ്റിരുന്ന ചിലര്‍ക്ക്‌ ഈ പ്രവാസം ഒരു തരി നോവുള്ള ആനന്ദം കൊടുക്കുന്നു.&lt;br /&gt;ചിലര്‍ക്ക്‌ തന്നില്‍ നിറഞ്ഞു നിന്ന ശൂന്യതയെ അതു കാട്ടിക്കൊടുക്കുന്നു.&lt;br /&gt;വിശുദ്ധിയുടേയും ആത്മീയ വൃത്തിയുടെയും തടവറയില്‍ കിടന്നു വെറും ഒരു മനുഷ്യനായി അവസാനിക്കാതിരിക്കാന്‍ ചിലരെ പ്രവാസം സഹായിക്കുന്നു.&lt;br /&gt;തന്റെ സ്വപ്നങ്ങളിലെവിടെയൊക്കെയോ ഒരു കാട്ടാളന്‍ ഉണ്ടുറങ്ങി ഉണരുന്നുണ്ടായിരുന്നുവെന്നും വിശക്കുന്ന ഒരു മൃഗം കരയുന്നുണ്ടായിരുന്നുവെന്നും തിരിച്ചറിവു കൊടുക്കാന്‍ പ്രവാസം ചിലരെ സഹായിക്കുന്നു.  ആ കാട്ടാളനോട്‌ സന്ധി ചെയ്തും മൃഗത്തെ തഴുകി ശാന്തമാക്കി ഉറക്കിയും ജീവിക്കാന്‍പ്രവാസം ചിലരെ പരിശീലിപ്പിക്കുന്നു.&lt;br /&gt;--ഓരോ തോന്നലുകള്‍ ഇങ്ങനൊക്കെ...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-7333011769554230673?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/7333011769554230673/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=7333011769554230673' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7333011769554230673'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7333011769554230673'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post_22.html' title='ഇപ്പോള്‍ തോന്നുന്നത്‌ ഇങ്ങനൊക്കെയാണ്‌'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-5326862798051997218</id><published>2008-04-12T10:35:00.003+03:00</published><updated>2008-04-23T08:11:23.257+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വക്കീലിന്റെ പൊടിക്കൈ</title><content type='html'>&lt;strong&gt;(ഇ-മെയിലില്‍ കിട്ടിയ ഒരു തമാശക്കഥ.)&lt;/strong&gt;&lt;br /&gt;&lt;br /&gt;ഉറ്റ ചങ്ങാതിമാരായിരുന്ന രണ്ടു വക്കീലന്‍മാരുണ്ടായിരുന്നു.  ജീവിതത്തില്‍ എന്തും പരസ്‌പരം പങ്കുവെച്ചു ജീവിച്ച അവരുടെയിടയില്‍ അകലങ്ങള്‍ ഇല്ലായിരുന്നു.  തങ്ങളുടെ സ്‌നേഹം തുടര്‍ന്നുകൊണ്ടുപോകുവാന്‍ അവര്‍ ഒരു തീരുമാനത്തിലെത്തി.   &lt;br /&gt;&lt;br /&gt;രണ്ടുപേര്‍ക്കും കൂടി ഒരു ഭാര്യ മതി.&lt;br /&gt;&lt;br /&gt;രണ്ടുപേരും ഈ തീരുമാനത്തോടെ മുന്നോട്ടുപോയി.  അങ്ങനെ അവര്‍ രണ്ടുപേരും ചേര്‍ന്ന്‌ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.  മാസങ്ങള്‍ക്കു ശേഷം ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്തു.&lt;br /&gt;&lt;br /&gt;പ്രസവത്തിനായി ഭാര്യയെ മറ്റേര്‍ണിറ്റി വിഭാഗത്തിലേക്കു കൊണ്ടുപോയി.  വക്കീലന്‍മാര്‍ രണ്ടുപേരും അക്ഷമയോടെ പുറത്തു കാത്തു നിന്നു.  രണ്ടുപേര്‍ക്കും ആശങ്ക, ഉത്‌കണ്ഠ, വേവലാതി.&lt;br /&gt;&lt;br /&gt;കുറെ നേരത്തെ കാത്തിരിപ്പിനു ശേഷം അതില്‍ ഒരാള്‍ പറഞ്ഞു  "എനിക്കിങ്ങനെ കാത്തു നില്‍ക്കാന്‍ വയ്യ. എനിക്കു വല്ലാത്ത ഉത്‌കണ്ഠയായിരിക്കുന്നു.  ഞാന്‍ വെളിയില്‍ കാറിനകത്തു പോയിരിക്കാം.  റിസല്‍ട്ട് എന്തായാലും നീ വന്നു പറഞ്ഞാല്‍ മതി"&lt;br /&gt;&lt;br /&gt;കൂട്ടുകാരന്‍ സമ്മതിച്ചു.  അങ്ങനെ ഒരാള്‍ പുറത്തു കാറിലും മറ്റെയാള്‍ ആശുപത്രിയിലും വേവലാതിയോടെ കാത്തു നിന്നു.&lt;br /&gt;&lt;br /&gt;ഒരു മണിക്കൂറിനുശേഷം വളരെ വിഷാദത്തോടെ ആശുപത്രിയില്‍ കാത്തുനിന്ന വക്കീല്‍ കാറിനകത്തിരിക്കുന്ന വക്കീലിന്റെ അടുത്തെത്തി.&lt;br /&gt;&lt;br /&gt;"എന്തു പറ്റി?  എന്താണ്‌ നിന്റെ മുഖത്ത്‌ ഇത്ര ദു:ഖം?"&lt;br /&gt;&lt;br /&gt;വേദനയോടെ കൂട്ടുകരന്‍ വക്കീല്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;'നമ്മുടെ ഭാര്യ പ്രസവിച്ചു.  ഇരട്ടക്കുട്ടികളായിരുന്നു.  പക്ഷേ എന്റെ കുട്ടി മരിച്ചുപോയി"&lt;br /&gt;&lt;br /&gt;&lt;br /&gt;--------വക്കീല്‍ എന്തായാലും വക്കീലല്ലേ????............&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-5326862798051997218?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/5326862798051997218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=5326862798051997218' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5326862798051997218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5326862798051997218'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post_12.html' title='വക്കീലിന്റെ പൊടിക്കൈ'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-623660051900495345</id><published>2008-04-10T16:33:00.002+03:00</published><updated>2008-05-30T06:56:23.961+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഖലീല്‍ ജിബ്രാന്‍'/><title type='text'>വിവാഹം, സന്താനങ്ങള്‍ - ജിബ്രാന്റെ വീക്ഷണം.</title><content type='html'>&lt;strong&gt;വിവാഹം&lt;/strong&gt;&lt;br /&gt;&lt;br /&gt;ഒന്നിച്ചു ജീവിക്കാന്‍ പിറന്നവരാണ്‌ നിങ്ങള്‍.  എപ്പോഴുമെപ്പോഴും ഒന്നിച്ചു തന്നെ വാഴുക.  &lt;br /&gt;&lt;br /&gt;മൃത്യുവിന്റെ വെണ്‍ചിറകുകള്‍ നിങ്ങളുടെ ദിനങ്ങളെ ശിഥിലമാക്കുമ്പോഴും നിങ്ങള്‍ ഒരുമിച്ചു തന്നെ പുലരുക.&lt;br /&gt;&lt;br /&gt;നിശ്ശബ്ദമായ ഈശ്വരസ്‌മരണയിലും നിങ്ങള്‍ ഒരുമിച്ചിരിക്കുക. &lt;br /&gt;&lt;br /&gt;എന്നാല്‍ നിങ്ങളുടെ ഒരുമിക്കലില്‍ അകലങ്ങള്‍ ഉണ്ടായിരിക്കട്ടെ.  ആ അകലങ്ങള്‍ക്കിടയില്‍ സ്വര്‍ഗ്ഗസമീരണന്‍ നൃത്തം വെയ്ക്കട്ടെ.&lt;br /&gt;&lt;br /&gt;പരസ്പരം സ്‌നേഹിക്കുക.  എന്നാല്‍ പരസ്‌പരസ്‌നേഹം ബന്ധനങ്ങള്‍ തീര്‍ക്കാതിരിക്കട്ടെ.  രണ്ടു ആത്മാവുകളുടെ തീരങ്ങള്‍ക്കിടയില്‍ അതൊരു അലയാഴിയാകട്ടെ. &lt;br /&gt;&lt;br /&gt;അന്യോന്യം പാനപാത്രങ്ങള്‍ നിറയ്ക്കുക.  എന്നാല്‍ ഒരേ പാനപാത്രത്തില്‍ നിന്ന്‌ കുടിക്കാതിരിക്കുക.  നിങ്ങളുടെ ഭോജ്യം പങ്കുവെക്കുക.  എന്നാല്‍ ഒരേ പങ്കില്‍ നിന്ന്‌ കഴിക്കാതിരിക്കുക.&lt;br /&gt;&lt;br /&gt;ഒന്നിച്ചു പാട്ടുപാടിയും നൃത്തമാടിയും ആനന്ദിക്കുവിന്‍.  എന്നാല്‍ ഒരേ സംഗീതത്താല്‍ സ്പന്ദിക്കുമ്പോഴും വീണയുടെ തന്ത്രികള്‍ വേറിട്ടു നില്‍ക്കും പോലെ, ഓരോ വ്യക്തിയും ഒറ്റക്കുതന്നെ കഴിയുക.&lt;br /&gt;&lt;br /&gt;ഹൃദയങ്ങള്‍ പരസ്പരം കൈമാറുവിന്‍.  മറ്റൊരാളിനു സൂക്ഷിക്കുവാനായിട്ടാകരുത്‌.  എന്തെന്നാല്‍ ജീവിതത്തിന്റെ കരങ്ങള്‍ക്കല്ലേ ഹൃദയങ്ങളെ ഉള്‍ക്കൊള്ളാനാകൂ.&lt;br /&gt;&lt;br /&gt;ഓക്കുമരവും സൈപ്രസും മറ്റൊന്നിന്റെ തണലില്‍ വളരാതെയിരിക്കും പോലെ, ദേവാലയത്തിലെ കല്‍ത്തൂണുകള്‍ വേറിട്ടുനില്‍ക്കും പോലെ, ഒട്ടിച്ചേരാതെ, എന്നാല്‍ ഒരുമിച്ച്‌ ഒന്നായി അടുത്തടുത്ത്‌ നില്‍ക്കുവിന്‍.&lt;br /&gt;&lt;br /&gt;&lt;strong&gt;കുഞ്ഞുങ്ങള്‍&lt;/strong&gt;&lt;br /&gt;&lt;br /&gt;നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്ക്‌ ജീവിതത്തോടുള്ള ആസക്തിയുടെ സന്താനങ്ങളാകുന്നു.&lt;br /&gt;&lt;br /&gt;നിങ്ങളിലൂടെ വന്നെത്തുന്നെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന്‌ ആവിര്‍ഭവിക്കുന്നില്ല.&lt;br /&gt;&lt;br /&gt;നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക്‌ സ്വന്തമല്ല.&lt;br /&gt;&lt;br /&gt;അവര്‍ക്ക്‌ നിങ്ങളുടെ സ്‌നേഹം നല്‍കുക.  നിങ്ങളുടെ വിചാരങ്ങള്‍ കൊടുക്കാതിരിക്കുക.  എന്തെന്നാല്‍ അവര്‍ക്ക്‌ സ്വന്തം വിചാരങ്ങളുണ്ടല്ലോ.&lt;br /&gt;&lt;br /&gt;അവരുടെ ഉടലുകള്‍ക്ക്‌ ഇടം നല്‍കുക.  ആത്മാവുകളെ പാര്‍പ്പിക്കാതിരിക്കുക.  എന്തെന്നാല്‍ നിങ്ങളുടെ കിനാവുകളില്‍പോലും ചെന്നെത്താന്‍ കഴിയാത്ത നാളെയുടെ മന്ദിരത്തിലാണല്ലോ അവരുടെ ചേതനകള്‍ വസിക്കുന്നത്‌.&lt;br /&gt;&lt;br /&gt;അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്കു പരിശ്രമിക്കാം.  എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഒരുമ്പെടാതിരിക്കുക.  ജീവിതം പിന്നോട്ടൊഴുകുകയോ, ഇന്നലെകളോട്‌ കുശലം പറയുകയോ ചെയ്യുന്നില്ല.&lt;br /&gt;&lt;br /&gt;നിങ്ങള്‍ കേവലം ധനുസ്സുകള്‍ മാത്രമാണ്‌.  കുഞ്ഞുങ്ങള്‍ മുന്നോട്ടു കുതിക്കുന്ന ചേതന മുറ്റിയ ശരങ്ങളാകുന്നു.  അനന്തതയുടെ പഥത്തില്‍ കാലമെന്ന എയ്തുകാരന്‍ തന്റെ ലക്ഷ്യം കണ്ട്‌ ശരങ്ങള്‍ സുഗമമായി ദൂരങ്ങളിലേക്ക്‌ കുതിക്കുവാനായി തന്റെ കരുത്തിനാല്‍ നിങ്ങളെ കുലയ്ക്കുന്നുവെന്നു മാത്രം.&lt;br /&gt;&lt;br /&gt;കാലമെന്ന ആ ധനുര്‍ധാരിയുടെ കൈകളില്‍ നിങ്ങള്‍ വഴങ്ങുന്നത്‌ ഹൃദയാഹ്ലാദത്തിനാകട്ടെ.  ചലിത ബാണങ്ങളെപ്പോലെ, സ്ഥായിയായ ധനുസ്സിനേയും അവന്‍ സ്‌നേഹിക്കുന്നുവല്ലോ.&lt;br /&gt;&lt;br /&gt;-ഖലീല്‍ ജിബ്രാന്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-623660051900495345?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/623660051900495345/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=623660051900495345' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/623660051900495345'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/623660051900495345'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post_10.html' title='വിവാഹം, സന്താനങ്ങള്‍ - ജിബ്രാന്റെ വീക്ഷണം.'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-3364596832854937577</id><published>2008-04-04T10:41:00.002+03:00</published><updated>2008-05-30T07:05:04.286+03:00</updated><category scheme='http://www.blogger.com/atom/ns#' term='സാരോപദേശ കഥകള്‍'/><title type='text'>മാതാപിതാക്കള്‍ അറിയാന്‍ രണ്ടു കഥകള്‍</title><content type='html'>&lt;strong&gt;1.  പെരുങ്കള്ളന്‍&lt;/strong&gt;&lt;br /&gt;&lt;br /&gt;പൊതുനിരത്തിലൂടെ പെരുങ്കള്ളനെ  രാജസന്നിധിയിലേക്കു നടത്തിക്കൊണ്ടുപോകുന്നു.  രാജസന്നിധിയില്‍ വെച്ച്‌ കള്ളനുള്ള ശിക്ഷ വിധിക്കാന്‍ പോവുകയാണ്.&lt;br /&gt;&lt;br /&gt;നിരത്തിലാകെ കള്ളനെ കാണാനും കൂകി വിളിക്കാനും ജനങ്ങള്‍ കൂടിയിരിക്കുകയാണ്‌.  ഇരുകൈകളും ചങ്ങലയാല്‍ ബന്ധിതനായ പെരുങ്കള്ളന്‍ തല കുനിച്ച്‌ രാജസേനയോടൊപ്പം നടന്നുപോകുന്നു.&lt;br /&gt;&lt;br /&gt;ബന്ധനസ്ഥനാക്കി പെരുങ്കള്ളനെ നടത്തിക്കൊണ്ടുപോകുന്നതു കണ്ടു ഹൃദയഭേദകമായ രീതിയില്‍ കരഞ്ഞുകൊണ്ട്‌ കള്ളന്റെ അമ്മ ആള്‍ക്കൂട്ടത്തിനിടയിലൂടെ അലറി വിളിച്ചു മുന്നോട്ടു വന്നു.&lt;br /&gt;&lt;br /&gt;മുന്നില്‍ നടന്നു പോകുന്ന മന്ത്രിയുടെ കാലുകളിലേക്കു ഓടി വന്നു വീണ കള്ളന്റെ അമ്മ വിലപിച്ചു.  'മന്ത്രിശ്രേഷ്ഠാ, എന്റെ മകനോട്‌ പൊറുക്കേണമേ...ഈ വാര്‍ദ്ധക്യത്തില്‍ ഇവനല്ലാതെ എനിക്കു വേറെ ആരും തുണയില്ലേ..അവനെശിക്ഷിക്കരുതേ...'&lt;br /&gt;&lt;br /&gt;തന്റെ അമ്മ മന്ത്രിയുടെ കാല്‍ക്കല്‍ വീണു കരയുന്നതു കണ്ട പെരുങ്കള്ളന്‍ മന്ത്രിയോടായി പറഞ്ഞു...  &lt;br /&gt;&lt;br /&gt; “അല്ലയോ മന്ത്രീ..അങ്ങു എന്നെ ശിക്ഷിക്കുന്നതിനു പകരം ആദ്യം ശിക്ഷിക്കേണ്ടത് എന്റെ ഈ അമ്മയെത്തന്നെയാണ്‌.  ചെറുപ്പത്തില്‍ ഞാന്‍ അയല്‍വീടുകളില്‍ നിന്നും ചെറിയ ചെറിയ സാധനങ്ങള്‍ മോഷ്ടിച്ചു കൊണ്ടുവന്നപ്പോള്‍, എന്നെ ഒന്നു ശാസിക്കാതെ, ഒരു തവണയെങ്കിലും ശിക്ഷിക്കാതെ, അതെല്ലാം സന്തോഷത്തോടെ വാങ്ങി  വെച്ച്‌ എന്നെ ഒരു പെരുങ്കള്ളനാക്കിയതു എന്റെ മാതാവാണ്...അതുകൊണ്ട്‌ എന്നേക്കാള്‍ മുന്നെ അങ്ങ്‌ എന്റെ അമ്മയെ ശിക്ഷിച്ചാലും.."&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;2.  കുറ്റവാളി&lt;/strong&gt;&lt;br /&gt;&lt;br /&gt;ഒരു യുവാവിനെ വധശിക്ഷക്കു വിധിച്ചിരിക്കുകയാണ്‌.  സമൂഹത്തിലെ പ്രശസ്തനായ ഒരു തത്വചിന്തകനും എഴുത്തുകാരനുമായിരുന്നു യുവാവിന്റെ പിതാവ്‌.  കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു.  "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍?  കോടതിയില്‍ ഹാജരാക്കിയ യുവാവിനോട്‌ ന്യായാധിപന്‍ ചോദിച്ചു.  "അല്ലയോ ചെറുപ്പക്കാരാ, വളരെയേരെ പ്രശസ്തനും തത്വചിന്തകനുമായ ഒരു പിതാവിന്റെ പുത്രനല്ലേ താങ്കള്‍?  അദ്ദേഹത്തെക്കുറിച്ച്‌ ഒരു വേള ചിന്തിച്ചിരുന്നുവെങ്കില്‍ നിനക്ക്‌ ഈ തെറ്റ് ഒഴിവാക്കാമായിരുന്നില്ലേ?&lt;br /&gt;&lt;br /&gt;വളരെ നിര്‍വികാരതയോടെ യുവാവ്‌ പറഞ്ഞു.  ' ഞാന്‍ എന്നും എന്റെ പിതാവിനെ ഓര്‍ത്തിരുന്നു.  ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്റെ സംശയങ്ങള്‍ക്കുത്തരം തേടി ചെല്ലുമ്പോള്‍ അദ്ദേഹം തിരക്കിലാണെന്നു പറഞ്ഞു എന്നെ മടക്കി അയച്ചിരുന്നു.  എന്റെ ഏകന്തതയില്‍ കൂട്ടുകൂടുവാനായും ഒത്തുകളിക്കാനുമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്തു ചെല്ലുമ്പോള്‍ ഏതൊ ഗ്രന്‌ഥങ്ങള്‍ വായിക്കാനുണ്ട്, ശല്യം ചെയ്യാതെ അകന്നുപോകൂ എന്നു പറഞ്ഞു എന്നെ ഒഴിവാക്കിയിരുന്നു..."&lt;br /&gt;&lt;br /&gt;മറുവാക്കു പറയാനില്ലാതെ തല താഴ്ത്തി ന്യായാധിപന്‍  വിധിനിര്‍ണ്ണയത്തിന്റെ അനന്തരനടപടികളിലേക്കു ഊളിയിട്ടു..&lt;br /&gt;&lt;br /&gt;മക്കള്‍ക്കായി മാതാപിതാക്കള്‍ക്കു നല്‍കാന്‍ കഴിയുന്നത്‌ അവരുടെ സമയവും ശിക്ഷണവും മാത്രമാണ്‌.  നിങ്ങള്‍ സമ്പാദിച്ചു കൂട്ടുന്നവ നാളെ അവരെ തമ്മില്‍ കലഹിക്കാനും അലസന്‍മാരാക്കാനും മാത്രമേ ഉതകുന്നുള്ളൂ.  മക്കള്‍ നന്നാവുന്നതിന്റേയും ചീത്തയാകുന്നതിന്റേയും ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്‌....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-3364596832854937577?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/3364596832854937577/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=3364596832854937577' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3364596832854937577'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3364596832854937577'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post_2249.html' title='മാതാപിതാക്കള്‍ അറിയാന്‍ രണ്ടു കഥകള്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6398303083822008998</id><published>2008-04-04T08:15:00.004+03:00</published><updated>2008-05-30T06:57:05.138+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഖലീല്‍ ജിബ്രാന്‍'/><title type='text'>ഖലീല്‍ ജിബ്രാനെ എടുത്തെഴുതുന്നത്..</title><content type='html'>1.  പണ്ടു പണ്ടു നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്വപ്നമായിരുന്നു. നിങ്ങളെ പ്രസവിക്കാന്‍ അവള്‍ ഉറക്കമൊഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;2.  ഒഴിഞ്ഞ കൈ മറ്റുള്ളവരുടെ മുമ്പില്‍ നീട്ടി ഒന്നും കിട്ടാതിരിക്കുന്നത്‌ തീര്‍ത്തും കഷ്ടം തന്നെ.  നിറയെ വെച്ചുനീട്ടുന്ന എന്‍റെ കയ്യില്‍ നിന്നും എടുക്കാനാരുമില്ലെങ്കില്‍ അതല്ലേ കൂടുതല്‍ കഷ്ടം.&lt;br /&gt;&lt;br /&gt;3.  മറ്റുള്ളവരുടെ തെറ്റുകളെപ്പറ്റി അങ്ങനെ വിചാരിച്ചു നടക്കുന്നതിനേക്കാള്‍ വലിയൊരു തെറ്റുണ്ടോ?&lt;br /&gt;&lt;br /&gt;4.  സൌഹ്യദം എപ്പൊഴും ഒരു ഉത്തരവാദിത്തമാണ്‌. അത്‌ ഒരു അവസരമല്ല.&lt;br /&gt;&lt;br /&gt;5.  എല്ലാ അവസ്ഥയിലും നിങ്ങള്‍ നിങ്ങളുടെ സുഹ്യത്തിനെ മനസ്സിലാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും അയാളെ മനസ്സിലാക്കില്ല.&lt;br /&gt;&lt;br /&gt;6.  നേത്രങ്ങളിലെ വെറുപ്പ് അധരങ്ങളിലെ പുഞ്ചിരികൊണ്ട്‌ മൂടാമെന്ന്‌ കരുതുന്നവന്‍ വലിയ വിഡ്ഢിയാണ്‌.&lt;br /&gt;&lt;br /&gt;7.  ഒപ്പം ചിരിച്ചോനെ മറന്നാലും ഒപ്പം കരഞ്ഞോനെ നിങ്ങള്‍ മറക്കില്ല.&lt;br /&gt;&lt;br /&gt;8.  അതിഥികള്‍ വരാനില്ലാത്ത വീടുകള്‍ ശവക്കുഴികള്‍ക്കു തുല്യമത്രെ.&lt;br /&gt;&lt;br /&gt;9.  മുള്‍ക്കിരീടം പണിയുന്ന കൈകള്‍ പോലും മടിയുള്ള കൈകളേക്കാള്‍ ഭേദമാണ്‌.&lt;br /&gt;&lt;br /&gt;10.  നിങ്ങളുടെ ഏറ്റവും നല്ല ആട മറ്റൊരാള്‍ നെയ്തതാണ്‌.  നിങ്ങളുടെ ഏറ്റവും രുചികരമായ ഭക്ഷണം മറ്റൊരാളിന്‍റെ മേശപ്പുറത്തു നിന്നും കഴിക്കുന്നതാണ്‌.&lt;br /&gt;&lt;br /&gt;11.  നിങ്ങള്‍ക്കു ആവശ്യമുള്ളതിനേക്കാള്‍ എനിക്കു ആവശ്യമുള്ളത്‌ നല്കുന്നതല്ല സൌജന്യം.  എനിക്കു ആവശ്യമുള്ളതിനേക്കാള്‍ നിങ്ങള്‍ക്കു ആവശ്യമുള്ളതിനെ നല്കുന്നതാണ്‌.&lt;br /&gt;&lt;br /&gt;12.  പണമിടപാടുകാര്‍ക്ക്‌ നല്ല പൂന്തോട്ടക്കാരനാകാന്‍ ആവില്ല.&lt;br /&gt;&lt;br /&gt;13.  സൂര്യനെതിരെ പിന്നാമ്പുറമായി നില്ക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ നിങ്ങളുടെ നിഴലിനെ കാണുന്നുള്ളു.&lt;br /&gt;&lt;br /&gt;14.  നമ്മള്‍ നേടിയതിനേക്കാള്‍ പ്രിയപ്പെട്ടവയാണ്‌ ആഗ്രഹിച്ചിട്ടും നമുക്കു നേടാനാവത്തവ.&lt;br /&gt;&lt;br /&gt;16.  കാമുകനും കാമുകിക്കും ഇടയിലുള്ള മറയാണു പ്രണയം.&lt;br /&gt;&lt;br /&gt;17.  വീണുടയാതെ എങ്ങനെയാണ്‌ എന്‍റെ ഹ്യദയം തുറക്കാനാവുന്നത്‌&lt;br /&gt;&lt;br /&gt;18.  ഓരോ ദിവസവും പുതുക്കാത്ത പ്രണയം ഒരു ശീലമാവുകയും അങ്ങനെ അടിമത്തമാവുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;19.  ഇന്നലെകളുടെ കടം വീട്ടാനാണ്‌ പലപ്പോഴും നാളെകളില്‍ നിന്നും നമ്മള്‍ കടം വാങ്ങുന്നത്‌.&lt;br /&gt;&lt;br /&gt;20.  നിങ്ങള്‍ ഓടിക്കപ്പെടുമ്പോഴാണ്‌ വേഗം കൂടുതലുള്ളവനാകുന്നത്‌.&lt;br /&gt;&lt;br /&gt;21.  നിങ്ങളുടെ ചിറകുകള്‍ കൊണ്ട്‌ മറ്റുള്ളവര്‍ പറക്കാനിടയുള്ളപ്പോള്‍ ഒരു തൂവല്‍ പോലും കൊടുക്കാത്ത നിങ്ങളുടെ നടപടിയെ എങ്ങനെയാണ്‌ ന്യായീകരിക്കുക. &lt;br /&gt;&lt;br /&gt;22.  കൊള്ളരുതാത്തവന്‍ എന്നു മുദ്രകുത്തിയവനോടൊപ്പം നിലകൊള്ളുന്നവനാണ്‌ ശരിക്കും നല്ലവന്‍.&lt;br /&gt;&lt;br /&gt;23.  ആമകള്‍ക്കു മുയലിനേക്കാള്‍ വഴിയുടെ പൊരുള്‍ നന്നായറിയും.&lt;br /&gt;&lt;br /&gt;24.  എത്ര ചിറകുള്ള ആത്മാവായാലും, ശരീരത്തിന്റെ അനിവാര്യതയില്‍ നിന്നും രക്ഷപ്പെടാനാവില്ല.&lt;br /&gt;&lt;br /&gt;25.  ജീവിച്ചിരുക്കുന്നവര്‍ക്കായി പരേതര്‍ നിര്‍മ്മിച്ച കല്ലറകളാണ്‌ നിങ്ങളുടെ തറവാട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6398303083822008998?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6398303083822008998/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6398303083822008998' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6398303083822008998'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6398303083822008998'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post_04.html' title='ഖലീല്‍ ജിബ്രാനെ എടുത്തെഴുതുന്നത്..'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-1386047262815868903</id><published>2008-04-04T07:22:00.003+03:00</published><updated>2008-05-30T06:57:59.458+03:00</updated><category scheme='http://www.blogger.com/atom/ns#' term='കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍'/><title type='text'>കുഞ്ഞുണ്ണിക്കവിതകള്‍</title><content type='html'>&lt;strong&gt;അക്ഷരത്തെക്കുറിച്ച്‌...&lt;/strong&gt;&lt;br /&gt;&lt;br /&gt;വായിച്ചാലും വളരും&lt;br /&gt;വായിച്ചില്ലെങ്കിലും വളരും&lt;br /&gt;വായിച്ചു വളര്‍ന്നവന്‍ വിളയും&lt;br /&gt;വായിക്കാതെ വളര്‍ന്നവന്‍ വളയും.&lt;br /&gt;.................&lt;br /&gt;&lt;br /&gt;അക്ഷരമേ നിന്നെ എനിക്കിക്ഷ പിടിച്ചു&lt;br /&gt;അതില്‍ 'അര' മുള്ളതിനാല്‍&lt;br /&gt;..................&lt;br /&gt;&lt;br /&gt;ആ എന്നൊരക്ഷരം എത്തറ വലുത്‌&lt;br /&gt;ആനയുമെത്തറ വലുത്‌&lt;br /&gt;ആല്‍മരം വലുത്‌&lt;br /&gt;ആ എന്നോതും നേരത്തെന്നുടെ&lt;br /&gt;വായയുമെത്തറ വലുത്‌&lt;br /&gt;....................&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-1386047262815868903?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/1386047262815868903/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=1386047262815868903' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1386047262815868903'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1386047262815868903'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/04/blog-post.html' title='കുഞ്ഞുണ്ണിക്കവിതകള്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-2553539957073655542</id><published>2008-03-26T11:45:00.007+03:00</published><updated>2008-05-30T06:58:42.396+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ ലേഖനം'/><title type='text'>ദീദി കരയുമ്പോള്‍..</title><content type='html'>ഇന്ത്യയിലെ ആദ്യത്തെ പോപ്പ്‌ ഗായികയായ ഉഷാ ഉതുപ്പ്‌ എന്ന ഉഷാ അയ്യരെ ഇന്നു കേരളത്തിലെ അഞ്ചു വയസ്സുള്ള കുട്ടി മുതല്‍ എഴുപതു വയസ്സുള്ള മുത്തശ്ശി വരെ അറിയുന്നു.  ഒരു ഗായിക എന്നതിലുപരി ഒരു വാക്കു കൊണ്ടുപോലും ഒരാളെ മുറിവെല്‍പ്പിക്കാനാകാത്ത  നന്‍മയുടെ പ്രതീകമായ 'ചേച്ചിയായി' ഏവരും ഉഷാ ഉതുപ്പിനെ സ്വീകരിച്ചു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;ദീദിയുടെ നല്ല മനസ്സിന്റെ നൊമ്പരം  ഏഷ്യാനെറ്റിന്റെ വിജയത്തിന്‌ ഏറെ ഗുണകരമായി എന്നു പരക്കെ ഒരു പറച്ചിലുണ്ട്.   ആരും വേദനിക്കുന്നത്‌ ഇഷ്ടമല്ലാത്ത ഒരു മനസ്സ്‌ ഒരിക്കലും ഒരു വിധികര്‍ത്താവിനു ചേര്‍ന്നതല്ല.  വിധി നടപ്പാക്കുന്നവര്‍ മനസ്സുകളിലേക്കു കടക്കരുത്‌ എന്നാണ്‌ ആപ്തവാക്യം.  പക്ഷേ തഴയപ്പെടലിന്റെ വേദന നന്നേ അറിയുന്ന ദീദി, ഒരു വിധികര്‍ത്താവെന്ന നിലയില്‍ നിന്നും ഒരു 'ദീദി' യിലേക്കു പെട്ടെന്നു മാറിപ്പോകുന്നു.  അപ്പോള്‍ അവരറിയാതെ കരഞ്ഞു പോകുന്നു.  ആ കണ്ണീരിനിടയില്‍ യാതൊരു ലാഭേച്ഛയുമില്ല.  &lt;br /&gt;&lt;br /&gt;കടലു കണ്ടിട്ടു വന്ന്‌  കടലിതു പോര, കുറച്ചുകൂടി വലുതാകേണ്ടതായിരുന്നു എന്നു പറഞ്ഞ നമ്മള്‍, ഒന്നിലും തൃപ്തിവരാത്ത  നമ്മള്‍, പ്രശംസിക്കാന്‍ ലുബ്ധുകാട്ടുന്ന നമ്മള്‍, ഈ കണ്ണീരിനെ അവിശ്വസിക്കരുത്‌.&lt;br /&gt;&lt;br /&gt;&lt;strong&gt;ഇനി ദീദിയെക്കുറിച്ചല്‍പ്പം.&lt;/strong&gt;&lt;br /&gt;&lt;br /&gt;ഇന്നോളം ഉപരി വര്‍ഗ്ഗം  മാത്രമറിഞ്ഞിരുന്ന ഉഷാ ഉതുപ്പിനെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോ  കേരളത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതയാക്കി എന്നതു ഉഷാ ഉതുപ്പിന്റെ ജീവിത ഗ്രാഫില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമോ? &lt;br /&gt;&lt;br /&gt;'പീതാംബരാ..ഓ...കൃഷ്ണാ..' എന്ന പാട്ടു മലയാളത്തില്‍ പാടിയ കാലത്ത്‌ മലയാളികളുടെ മനസ്സില്‍ ദീദിയുടെ സ്ഥാനമെന്തായിരുന്നു? ജാനകിയേയും സുശീലയേയും കേട്ടു ശീലിച്ച മലയാളി സമൂഹം അത്ര ബഹുമാനത്തോടെയല്ലായിരുന്നു അന്ന്‌ ആ ഗാനം സ്വീകരിച്ചത്‌.   എന്നാല്‍ പോത്തന്‍ വാവയിലെ  'വാവേ മകനേ..' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ പാട്ടിന്റെ ഇമ്പം കൊണ്ടല്ല, മറിച്ച്‌ ഉഷാ ഉതുപ്പ്‌ പാടി എന്ന ഒറ്റക്കാരണത്താല്‍ ആ പാട്ടിനെ മലയാളി സ്വീകരിച്ചിരിക്കുന്നു.  അതിന്റെ കാരണം ദീദിയുടെ നന്‍മ നിറഞ്ഞ മനസ്സ്‌ മലയാളി തൊട്ടറിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ്‌.&lt;br /&gt;&lt;br /&gt;കാലുറച്ചാലുടനെ സിനിമാറ്റിക്‌ ഡാന്‍സ്‌ കളിക്കുകയും ഇന്‍സ്ട്രമെന്റുകളുടെ  ബലത്തില്‍ പോപ്പ് ഗാനം ആലപിക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറ ദീദി നടന്നു വന്ന വഴികളെക്കുറിച്ചു ഇത്തിരി അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും.&lt;br /&gt;&lt;br /&gt;ഉഷാ അയ്യര്‍ക്കു മുന്‍പും ഇന്ത്യയില്‍ പോപ്പ് ഗാനം പാടുന്നവരുണ്ടായിരുന്നു.  പക്ഷേ അവര്‍ക്കൊന്നും പേരുകളില്ലായിരുന്നു.  കാരണം പാശ്ചാത്യ സംഗീതമായ 'പോപ്പ്' സംഗീതം ബോംബേ മാതിരിയുള്ള കോസ്‌മോപോളിറ്റന്‍ സിറ്റികളിലെ മദ്യശാലകളിലും കാബറേ ഹാളുകളിലും മാത്രമൊതുങ്ങി നിന്നു.  പാടിയിരുന്നവര്‍ സമൂഹത്തെ ഭയന്ന്‌ യഥാര്‍ഥപേരുകള്‍ മറച്ചുവെച്ചു.  &lt;br /&gt;&lt;br /&gt;പാകിസ്താനി ഗായികയായ നസിയ ഹസ്സന്റെ 'ആപ്‌ ജൈസേ കോയി മേരെ ജിന്ദഗി മേം ആയേ' എന്ന ഗാനം ഭാരതമാകെ അലകളുണ്ടാക്കിയതോടെയാണ്‌ പോപ്പ്‌ സംഗീതത്തെ ഭാരതീയര്‍ അല്പം കാര്യമായി കാണാന്‍ തുടങ്ങിയത്‌.&lt;br /&gt;&lt;br /&gt;രാത്രിയിലെ വിരുന്നുശാലകളില്‍നിന്നും പോപ്പ്‌ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ഒരു പോലീസ്‌ കമ്മീഷണറുടെ മകളായ ഉഷാ അയ്യര്‍ കാണിച്ച ധൈര്യമാണ്‌ 'ഇന്‍ഡി-പോപ്പ്' എന്ന്‌  ഇന്നറിയപ്പെടുന്ന ഗാനശാഖയുടെ അടിത്തറ.  &lt;br /&gt;&lt;br /&gt;ഭാരതീയ സംസ്കൃതിക്കു ചേരാത്ത സംഗീതമായി തഴയപ്പെട്ട പോപ്പ് ഗാനശാഖയെ  ഇതു ആഭാസത്തിന്റെ സംഗീതമല്ലാ എന്നു പറഞ്ഞു വിശ്വസിപ്പിക്കാനും, ഇത്തരം സംഗീതത്തിലേക്കു ജനങ്ങളെ ആകര്‍ഷിക്കാനും തമിഴ്‌ ബ്രാഹ്മണ കുലത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്കു ഒരുപാടു പരിമിതികളുണ്ടായിരുന്നു.  അതിനായി അന്നവര്‍ സ്വീകരിച്ച രീതി ഇന്നു ഉഷാ ഉതുപ്പിന്റെ ഐഡന്‍റ്റിറ്റിയാണ്‌.  &lt;br /&gt;&lt;br /&gt;കുപ്പിവളയും കണ്‍മഷിയും കുങ്കുമപ്പൊട്ടും കാഞ്ചീപുരം സാരിയും മുല്ലപ്പൂവും ഒക്കെയായി, സുസ്‌മേരവദനയായി, സ്വതസ്സിദ്ധമായ നിഷ്‌ക്കളങ്കതയോടെ, അത്ര മൃദുവല്ലാത്ത ശബ്ദത്തില്‍ സ്‌റ്റേജില്‍ നിന്ന് ഈ സംഗീതത്തെ ജനങ്ങളുടെ മുന്നിലേക്കിട്ടുകൊടുത്തിട്ട്‌ ഉഷാ അയ്യര്‍ 'ഗിവ്‌ മി എ ബിഗ്‌ ഹാന്‍ഡ്‌' എന്നു പറഞ്ഞപ്പോള്‍ അവരോടൊപ്പം തുള്ളാതിരിക്കാന്‍ ആര്‍ക്കും  കഴിഞ്ഞില്ല.  പിന്നെ ഉഷാ അയ്യര്‍ ആഘോഷങ്ങളിലെ അവശ്യഗായികയായത്‌  കേവല ചരിത്രം മാത്രം.  &lt;br /&gt;&lt;br /&gt;ബോംബേയിലും കല്‍ക്കട്ടയിലുമായി ജീവിച്ച ഉഷാ അയ്യര്‍ പാശ്ചാത്യ സംഗീതത്തെ ഭാരതീയ സംഗീതവുമായി ചേര്‍ത്ത്‌ തികച്ചും ഭാരതീയര്‍ക്കു രുചിക്കും വിധം പോപ്പ്‌ സംഗീതത്തെ അവതരിപ്പിച്ചു.  ബാപ്പി ലഹരിയുടെ 'റംബാ ഹോ..ഹോ' എന്ന ഗാനത്തോടെ ഉഷാ ഉതുപ്പ്‌ സര്‍വത്ര സ്വീകാര്യയായി.  ഡിസ്‌കോ ഡാന്‍സറിലെ ‘കോയി യഹാം ആഹാ നാച്‌ നാച്‌' എന്ന ഗാനത്തോടെ യുവഹൃദയങ്ങളിലേക്ക് പോപ്പിന്റെ ഭ്രമാത്‌മകതയെ വാരിയിടാന്‍ കഴിഞ്ഞ ഉഷാ ഉതുപ്പിനോട് ഇന്നത്തെ ഓരോ പോപ്പ്‌ സിംഗേര്‍സും കടപ്പെട്ടിരിക്കുന്നു. &lt;br /&gt;&lt;br /&gt;ഉഷാ ഉതുപ്പിന്റെ സ്വീകാര്യതയാണ്‌ പിന്നെ ഷാരോണ്‍ പ്രഭാകറിനേയും മസാനിയേയുമൊക്കെ സ്‌റ്റേജ് ഷോ ബിംബങ്ങളാക്കിത്തീര്‍ത്തത്.  അലിഷാ ചിനായിയും ബാബാ സേഗളുമൊക്കെ ദീദി തെളിച്ച വഴിയിലൂടെ നടന്നു വിജയിച്ചവരാണ്‌.&lt;br /&gt;&lt;br /&gt;കേരളത്തിന്‌ യേശുദാസും ചിത്രയും പോലെ എല്ലാ പ്രാദേശികഭാഷകള്‍ക്കും അവരുടേതായ സ്വന്തം പാട്ടുകാരുണ്ട്.  യേശുദാസിനെയോ ചിത്രയെയോ വടക്കേഇന്ത്യാക്കരില്‍ ഒരു നല്ല ശതമാനത്തിനും ഇനിയും അറിയില്ലെന്ന വേദനിപ്പിക്കുന്ന സത്യം നമുക്കറിയാം.  എന്നാല്‍ ഹിന്ദി ചലചിത്രമേഖലയിലെ ഇന്നലെ വന്ന ഗായകരെപ്പോലും മലയാളികള്‍ക്കു പരിചിതമാണ്‌.  അതു മലയാളിയുടെ സവിശേഷത. എന്നാല്‍ ഭാരതത്തിലങ്ങോളമിങ്ങോളം അറിയുന്ന, എല്ലാ ഭാഷകളിലും പാടിയിട്ടുള്ള ഏക ഗായിക ഉഷാ ദീദി എന്നതാണ്‌ ദീദിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പലതില്‍ ഒന്ന്.  &lt;br /&gt;&lt;br /&gt;ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഇന്ത്യയുടെ കയ്യൊപ്പെന്നപോലെ, ഇന്ത്യന്‍ വേഷഭൂഷാദികളോടെ, പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്ന ദീദി വിദേശികളുടെ അത്‌ഭുതമാണ്‌.   &lt;br /&gt;&lt;br /&gt;‘നമ്മള്‍ ഭാരതീയര്‍’ എന്ന മഹത്തായ  കണ്‍സെപ്റ്റ്‌  വാരിപ്പുതച്ചു നടക്കുന്ന ഏക ഗായികയും ഉഷാ ഉതുപ്പു മാത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-2553539957073655542?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/2553539957073655542/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=2553539957073655542' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/2553539957073655542'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/2553539957073655542'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_26.html' title='ദീദി കരയുമ്പോള്‍..'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6065103261110713601</id><published>2008-03-23T11:47:00.003+03:00</published><updated>2008-05-30T06:59:31.476+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചര്‍ച്ച'/><title type='text'>നായന്‍മാര്‍ നേപ്പാളികളോ?</title><content type='html'>ചില സാമൂഹ്യശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ സവര്‍ണ്ണജാതിയായ നായന്‍മാര്‍ കേരളത്തിലെ മണ്ണിന്റെ മക്കളല്ലെന്നും നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയവരാണെന്നും  രേഖപ്പെടുത്തിയിരിക്കുന്നു.  കേരളത്തിലെ നായന്‍മാര്‍ക്കിടയില്‍ നിലനില്ക്കുന്ന ചില സാമൂഹികക്രമങ്ങളും അവരുടെ ആവാസരീതികളും നേപ്പാളിലെ നേവാര്‍ സമുദായത്തിന്റേതുമായി വളരെയേറെ സാമ്യമുണ്ടെന്നുള്ളതാണ്‌ ഈ കണ്ടെത്തലിന്റെ മൂലാധാരം.&lt;br /&gt;&lt;br /&gt;'മുണ്ഡ' കൂട്ടപ്പലായനത്തിന്റെ ഭാഗമായി നേപ്പാളില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ നേവാര്‍ വംശജരാണ്‌ നായന്‍മാര്‍.  എന്തെന്നാല്‍ നായന്‍മാരുടെയിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായവും, നേപ്പാളിലെ പഗോഡ മാതൃകയിലുള്ള നാലുകെട്ടു ഗൃഹനിര്‍മ്മാണവും ആരാധനാക്രമങ്ങളുമൊക്കെ നേവാര്‍ വംശജരുടേതുമായി  താദാത്മ്യമുള്ളതാണ്‌.&lt;br /&gt;&lt;br /&gt;പരശുരാമന്റെ ക്ഷത്രിയനിഗ്രഹത്തെ ഭയന്ന്‌ പൂണൂലു പൊട്ടിച്ചെറിഞ്ഞ് കേരളത്തിലേക്കു കുടിയേറിയ ക്ഷത്രിയ കുല നാഗവംശജരാണ്‌ നായന്‍മാരെന്നും പറയുന്നു.  നായന്‍മാരുടെ സര്‍പ്പാരാധനയും വീടുകളില്‍ 'കുരിയാല' കെട്ടി നാഗത്താന്‍മാര്‍ക്കു വാസസ്ഥാനമൊരുക്കി സര്‍പ്പാരാധനയോട് കാട്ടുന്ന പ്രത്യേക മമതയുമാണ്‌ ഇതിനു തെളിവായി സാക്ഷ്യപ്പെടുത്തുന്നത്‌.&lt;br /&gt;&lt;br /&gt;നാഗങ്ങളെ ആരാധിച്ചിരുന്ന നാഗന്‍മാര്‍ കേരളത്തിലുണ്ടായിരുന്നുവെന്നും നമ്പൂതിരിമാരുമായി ഒരു അഭിപ്രായ ഐക്യം ഉണ്ടാകും വരെ കാലങ്ങളോളം ഇവര്‍ പരസ്‌പരം കലഹിച്ചിരുന്നതായും തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ മാനുവലില്‍ പ്രസ്താവിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ചേരസാമ്രാജ്യത്തിലെ നാടുവാഴികളായിരുന്ന 'നാകന്‍' മാരുടെ വംശപരമ്പരകളാണ്‌ നായന്‍മാര്‍ എന്നു ചട്ടമ്പി സ്വാമികള്‍ വ്യാഖ്യാനിച്ചതായും എഴുതപ്പെട്ടിരിക്കുന്നു.  ചോളന്‍മാര്‍ ചേരസാമ്രാജ്യം ആക്രമിച്ചപ്പോള്‍ ചാവേറുകളായി യുദ്ധം ചെയ്ത പടയാളികളാണ്‌ നായന്‍മാര്‍ എന്നും പറയപ്പെടുന്നു.  &lt;br /&gt;&lt;br /&gt;ഇതെല്ലാം നായന്‍മാരെക്കുറിച്ച്‌ വിക്കിപീഡിയയില്‍ എഴുതിയിരിക്കുന്നതാണ്‌.  ആധികാരികമായി അറിയുന്നവര്‍ കൂടുതല്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ ഇതു ബൂലോകത്തിനു സമര്‍പ്പിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6065103261110713601?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6065103261110713601/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6065103261110713601' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6065103261110713601'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6065103261110713601'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_23.html' title='നായന്‍മാര്‍ നേപ്പാളികളോ?'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-7955348017602937900</id><published>2008-03-20T15:41:00.002+03:00</published><updated>2008-05-30T07:00:10.300+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചുള്ളിക്കാടിന്റെ കവിതകള്‍'/><title type='text'>സ്‌നാനം - ചുള്ളിക്കാടിന്റെ മറ്റൊരു കവിത.</title><content type='html'>(1993-ല്‍  ചുള്ളിക്കാട്‌ എഴുതിയ ഒരു കവിത.)&lt;br /&gt;&lt;br /&gt;&lt;strong&gt;സ്‌നാനം&lt;/strong&gt;&lt;br /&gt;&lt;br /&gt;ഷവര്‍ തുറക്കുമ്പോള്‍&lt;br /&gt;ഷവറിനു താഴെ&lt;br /&gt;പിറന്നരൂപത്തില്‍&lt;br /&gt;നനഞ്ഞൊലിക്കുമ്പോള്‍.&lt;br /&gt;&lt;br /&gt;തലേന്നു രാത്രിയില്‍&lt;br /&gt;കുടിച്ച മദ്യത്തിന്‍&lt;br /&gt;വിഷഭാരം വിങ്ങും&lt;br /&gt;ശിരസ്സില്‍ ശീതള&lt;br /&gt;ജലത്തിന്‍ കാരുണ്യം &lt;br /&gt;നനഞ്ഞിറങ്ങുമ്പോള്‍.&lt;br /&gt;&lt;br /&gt;ഷവറിനു താഴെ&lt;br /&gt;പിറന്ന രൂപത്തില്‍&lt;br /&gt;ജലത്തിലാദ്യമായ്‌&lt;br /&gt;കുരുത്ത ജീവന്റെ&lt;br /&gt;തുടര്‍ച്ചയായി ഞാന്‍&lt;br /&gt;പിറന്ന രൂപത്തില്‍.&lt;br /&gt;&lt;br /&gt;ഇതേ ജലം തനോ&lt;br /&gt;ഗഗനം ഭേദിച്ചു&lt;br /&gt;ശിവന്റെ മൂര്‍ദ്ധാവില്‍&lt;br /&gt;പതിച്ച ഗംഗയും?&lt;br /&gt;&lt;br /&gt;ഇതേ ജലം തനോ&lt;br /&gt;വിശുദ്ധ യോഹന്നാന്‍&lt;br /&gt;ഒരിക്കല്‍ യേശുവില്‍&lt;br /&gt;തളിച്ച തീര്‍ത്ഥവും?&lt;br /&gt;&lt;br /&gt;ഇതേ ജലം തനോ&lt;br /&gt;നബി തിരുമേനി&lt;br /&gt;മരുഭൂമില്‍ പെയ്ത&lt;br /&gt;വചനധാരയും?&lt;br /&gt;&lt;br /&gt;ഷവര്‍ തുറക്കുമ്പോള്‍&lt;br /&gt;ജലത്തിന്‍ ഖഡ്‌ഗമെന്‍&lt;br /&gt;തല പിളര്‍ക്കുമ്പോള്‍&lt;br /&gt;&lt;br /&gt;ഷവര്‍ തുറക്കുമ്പോള്‍&lt;br /&gt;മനുഷ്യ രക്തമോ&lt;br /&gt;തിളച്ച കണ്ണീരോ&lt;br /&gt;കുതിച്ചു ചാടുമ്പോള്‍&lt;br /&gt;&lt;br /&gt;മരിക്കണേ, വേഗം&lt;br /&gt;മരിക്കണേയെന്നു&lt;br /&gt;മനുഷ്യരൊക്കെയും&lt;br /&gt;വിളിച്ചു കേഴുമ്പോള്‍&lt;br /&gt;&lt;br /&gt;എനിക്കു തോന്നുന്നു&lt;br /&gt;മരിച്ചാലും നമ്മള്‍&lt;br /&gt;മരിക്കാറില്ലെന്ന്‌.&lt;br /&gt;&lt;br /&gt;ജലം നീരാവിയായ്‌-&lt;br /&gt;പ്പറന്നു പോകിലും&lt;br /&gt;പെരുമഴയായി-&lt;br /&gt;ത്തിരിച്ചെത്തും പോലെ&lt;br /&gt;മരിച്ചാലും നമ്മള്‍&lt;br /&gt;മനുഷ്യരായ്‌ ത്തന്നെ&lt;br /&gt;പിറക്കാറുണ്ടെന്ന്.&lt;br /&gt;&lt;br /&gt;ഷവറിനു താഴെ&lt;br /&gt;നനഞ്ഞൊലിച്ചു നാം&lt;br /&gt;പിറന്നു നില്‍ക്കുമ്പോള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-7955348017602937900?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/7955348017602937900/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=7955348017602937900' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7955348017602937900'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7955348017602937900'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_20.html' title='സ്‌നാനം - ചുള്ളിക്കാടിന്റെ മറ്റൊരു കവിത.'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-3848847050302661356</id><published>2008-03-14T06:26:00.002+03:00</published><updated>2008-05-30T07:01:11.731+03:00</updated><category scheme='http://www.blogger.com/atom/ns#' term='കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍'/><title type='text'>നഗ്നകവിതകള്‍ - കുരീപ്പുഴ ശ്രീകുമാര്‍</title><content type='html'>&lt;strong&gt;ജ്യോത്സ്യന്‍&lt;/strong&gt;&lt;br /&gt;ജ്യോത്സ്യന്റെ ഭാര്യയെ&lt;br /&gt;കാണ്മാനില്ല.&lt;br /&gt;ചന്ദ്രന്‍ അപഹരിച്ചോ&lt;br /&gt;രാഹുവോ, കേതുവോ&lt;br /&gt;തെക്കോട്ടു നടത്തിച്ചോ&lt;br /&gt;ചൊവ്വ പിടിച്ചോ&lt;br /&gt;ശനി മറച്ചോ&lt;br /&gt;അയാള്‍&lt;br /&gt;കവടി നിരത്തിയതേ ഇല്ല.&lt;br /&gt;നേരേ നടന്നു&lt;br /&gt;പോലീസ്‌ സ്‌റ്റേഷനിലേക്ക്.&lt;br /&gt;&lt;br /&gt;&lt;strong&gt;രാഹുകാലം&lt;/strong&gt;&lt;br /&gt;ഒന്നര മണിക്കൂര്‍&lt;br /&gt;അയാള്‍ പിടിച്ചുനിന്നു&lt;br /&gt;രാഹുകാലത്തില്‍ &lt;br /&gt;മൂത്രമൊഴിക്കുന്നതെങ്ങനെ?&lt;br /&gt;കുറെക്കാലമായപ്പോള്‍&lt;br /&gt;ഡോക്ടറെ കാണേണ്ടിവന്നു&lt;br /&gt;അന്നു തുടങ്ങി&lt;br /&gt;ഗുളികകാലം.&lt;br /&gt;-(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-3848847050302661356?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/3848847050302661356/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=3848847050302661356' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3848847050302661356'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3848847050302661356'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_14.html' title='നഗ്നകവിതകള്‍ - കുരീപ്പുഴ ശ്രീകുമാര്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6216850287918442901</id><published>2008-03-12T20:09:00.006+03:00</published><updated>2008-05-30T07:02:07.849+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചുള്ളിക്കാടിന്റെ കവിതകള്‍'/><title type='text'>പലതരം കവികള്‍ - ചുള്ളിക്കാടിന്റെ കവിത</title><content type='html'>ചില കവികള്‍ പണ്ടത്തെ&lt;br /&gt;രാജാക്കന്‍മാരെപ്പോലെയാണ്‌&lt;br /&gt;ബുദ്ധിയും തന്ത്രവും സൈന്യവും&lt;br /&gt;കൊണ്ട്‌ അവര്‍ കാവ്യരാജ്യം&lt;br /&gt;ഭരിക്കും, ചോദ്യം ചെയ്യുന്നവരെ&lt;br /&gt;കവിതയില്‍നിന്ന്‌ നാടുകടത്തും&lt;br /&gt;വാക്കിന്റെ സൂര്യന്‍ ഉദിക്കുന്നതും&lt;br /&gt;അസ്തമിക്കുന്നതും അവരുടെ&lt;br /&gt;ആജ്ഞകൊണ്ടാണെന്ന്‌&lt;br /&gt;വൈതാളികവൃന്ദം രാപ്പകല്‍&lt;br /&gt;കീര്‍ത്തിക്കും, പക്ഷേ, &lt;br /&gt;അയല്‍രാജാക്കന്മാരെ&lt;br /&gt;കീഴടക്കാമെന്നല്ലാതെ&lt;br /&gt;സ്വന്തം ജനതയുടെ ഹൃദയം കീഴടക്കാന്‍&lt;br /&gt;അവര്‍ക്ക്‌ കഴിയുകയില്ല&lt;br /&gt;അതിനാല്‍ ഒടുവിലവര്‍&lt;br /&gt;നാല്‍ക്കവലകളില്‍ കാക്ക തൂറുന്ന&lt;br /&gt;പ്രതിമകളായി മാറും.&lt;br /&gt;&lt;br /&gt;2.&lt;br /&gt;ചില കവികള്‍ ഇന്നത്തെ&lt;br /&gt;മന്ത്രിമാരെപ്പോലെയാണ്‌&lt;br /&gt;അവര്‍ക്ക്‌ &lt;br /&gt;ഗണ്‍മാന്‍മാരുണ്ട്‌, അവരെ&lt;br /&gt;ആരെങ്കിലും കൂവിയാല്‍&lt;br /&gt;ഗണ്‍മാന്‍മാര്‍ വെടിവെച്ച്‌&lt;br /&gt;കൊല്ലും, ഒരു ദിവസം&lt;br /&gt;ഭ്രാന്തിളകിയ സ്വന്തം ഗണ്‍മാന്റെ&lt;br /&gt;വെടിയേറ്റ്‌ അവര്‍&lt;br /&gt;മരിച്ചുവീഴാനും മതി.&lt;br /&gt;&lt;br /&gt;3.&lt;br /&gt;ചില കവികള്‍ സിനിമാതാരങ്ങളെ&lt;br /&gt;പ്പോലെയാണ്‌, ക്ഷണികതയുടെ&lt;br /&gt;തീവ്രബോധം അവരുടെ&lt;br /&gt;നിമിഷങ്ങളെ&lt;br /&gt;മഹോത്സവങ്ങളാക്കുന്നു&lt;br /&gt;ബുദ്ധിമാന്‍മാര്‍ അവരുടെ കാലം&lt;br /&gt;കടന്നുപോകുന്നത്‌ നിസ്സംഗരായി&lt;br /&gt;നോക്കിനില്‍ക്കുന്നു.&lt;br /&gt;വ്യാജബുദ്ധിജീവികള്‍ പരസ്യമായി&lt;br /&gt;അവരെ പരിഹസിക്കുന്നു;&lt;br /&gt;രഹസ്യമായി അവരോടുള്ള&lt;br /&gt;അസൂയ കൊണ്ട്‌&lt;br /&gt;പൊറുതിമുട്ടുന്നു.&lt;br /&gt;&lt;br /&gt;4.&lt;br /&gt;ചില കവികള്‍&lt;br /&gt;എല്‍. ഐ. സി. ഏജന്റുമാരെ-&lt;br /&gt;പ്പോലെയാണ്‌&lt;br /&gt;അവരെക്കാണുമ്പോള്‍&lt;br /&gt;മരണത്തെക്കുറിച്ചോര്‍ത്ത്‌&lt;br /&gt;മറ്റുള്ളവര്‍ മുങ്ങിക്കളയും.&lt;br /&gt;&lt;br /&gt;5.&lt;br /&gt;ചില കവികള്‍ കുഷ്ഠരോഗികളെ-&lt;br /&gt;പ്പോലെയാണ്‌.&lt;br /&gt;ദേവാലയാങ്കണത്തില്‍&lt;br /&gt;കുത്തിയിരുന്ന്‌ മുരടിച്ച കൈകള്‍&lt;br /&gt;നീട്ടി അവര്‍&lt;br /&gt;യാചിച്ചുകൊണ്ടിരിക്കും.&lt;br /&gt;അവരെക്കണ്ട്‌&lt;br /&gt;ദൈവശിക്ഷയോര്‍ത്തു നടുങ്ങി&lt;br /&gt;നില്‍ക്കുന്ന അമ്മയോട്‌&lt;br /&gt;കുഞ്ഞുമാലാഖയെപ്പോലുള്ള&lt;br /&gt;മകള്‍ ചോദിക്കും: ' അമ്മേ ഇവര്‍&lt;br /&gt;ഏതു ഗ്രഹത്തില്‍നിന്നു&lt;br /&gt;വരുന്നു?"&lt;br /&gt;&lt;br /&gt;6.&lt;br /&gt;അപൂര്‍വം ചില കവികള്‍&lt;br /&gt;പ്രൈമറി സ്കൂള്‍ അധ്യാപകരെ-&lt;br /&gt;പ്പോലെയാണ്‌.&lt;br /&gt;ഗ്രാമത്തിനു വെളിയില്‍&lt;br /&gt;അവര്‍ അറിയപ്പെടില്ല.&lt;br /&gt;എങ്കിലും നിത്യം മുന്നില്‍&lt;br /&gt;വന്നിരിക്കുന്ന&lt;br /&gt;പിഞ്ചുകുഞ്ഞുങ്ങളുടെ&lt;br /&gt;ദൈവദീപ്തമായ കണ്ണുകള്‍ അവരെ&lt;br /&gt;ശുദ്ധീകരിച്ചുകൊണ്ടിരിക്കും.&lt;br /&gt;വിശ്വപ്രസിദ്ധിയുടെയോ&lt;br /&gt;അനശ്വരതയുടെയോ&lt;br /&gt;വ്യാമോഹങ്ങളും, ഉല്‍കണ്ഠകളും&lt;br /&gt;ഇല്ലാതെ ഒരു ദിവസം അവര്‍&lt;br /&gt;സംതൃപ്തിയോടെ ദൈവത്തിലേക്കു&lt;br /&gt;പെന്‍ഷന്‍ പറ്റും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6216850287918442901?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6216850287918442901/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6216850287918442901' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6216850287918442901'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6216850287918442901'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_452.html' title='പലതരം കവികള്‍ - ചുള്ളിക്കാടിന്റെ കവിത'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-7560365844504340674</id><published>2008-03-11T11:48:00.007+03:00</published><updated>2008-05-30T07:03:47.159+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചുള്ളിക്കാടിന്റെ കവിതകള്‍'/><title type='text'>പിറക്കാത്ത മകന്‌ - ചുള്ളിക്കാടിന്റെ കവിത</title><content type='html'>ലോകാവസാനം വരേക്കും പിറക്കാതെ&lt;br /&gt;പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍&lt;br /&gt;വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-&lt;br /&gt;ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.&lt;br /&gt;&lt;br /&gt;പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍&lt;br /&gt;വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍&lt;br /&gt;പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍&lt;br /&gt;ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?&lt;br /&gt;വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ&lt;br /&gt;വേദനയുണ്ടു വളരുന്നതെങ്ങനെ?&lt;br /&gt;രോഗദാരിദ്ര്യ ജരാനരാപീഡകള്‍&lt;br /&gt;ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?&lt;br /&gt;&lt;br /&gt;അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍&lt;br /&gt;ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍&lt;br /&gt;ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍&lt;br /&gt;പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍&lt;br /&gt;രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു&lt;br /&gt;കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ&lt;br /&gt;&lt;br /&gt;ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ&lt;br /&gt;ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.&lt;br /&gt;നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത&lt;br /&gt;തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.&lt;br /&gt;അക്ഷരമാല പഠിച്ചു മനുഷ്യന്റെ&lt;br /&gt;കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍&lt;br /&gt;വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍&lt;br /&gt;കാത്തുകിടക്കാം മരണകാലത്തെ നീ.&lt;br /&gt;മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും&lt;br /&gt;കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.&lt;br /&gt;&lt;br /&gt;മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ&lt;br /&gt;ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം&lt;br /&gt;നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-&lt;br /&gt;യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.&lt;br /&gt;അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും&lt;br /&gt;ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-&lt;br /&gt;രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍&lt;br /&gt;സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.&lt;br /&gt;&lt;br /&gt;ലോകാവസാനം വരേക്കും പിറക്കാതെ&lt;br /&gt;പോക മകനേ, പറയപ്പെടാത്തൊരു&lt;br /&gt;വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-&lt;br /&gt;നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ&lt;br /&gt;ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-7560365844504340674?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/7560365844504340674/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=7560365844504340674' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7560365844504340674'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7560365844504340674'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_11.html' title='പിറക്കാത്ത മകന്‌ - ചുള്ളിക്കാടിന്റെ കവിത'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6559092261036276410</id><published>2008-03-08T16:22:00.004+03:00</published><updated>2008-05-30T07:06:03.848+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചര്‍ച്ച'/><title type='text'>വീട്ടിലുണ്ടാകരുതാത്ത സംഭവങ്ങള്‍</title><content type='html'>വിജയകൃഷ്ണനു മുത്തശ്ശി പറഞ്ഞു തന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്കും പറഞ്ഞു തരാം.  ഒരു വീട്ടിലുണ്ടാകരുതാത്ത ചില അമംഗള വസ്തുക്കളേതെല്ലാമെന്നറിയേണ്ടേ.. ദേ ഇതൊക്കെയാണ്‌..&lt;br /&gt;&lt;br /&gt;കത്തിക്കരിഞ്ഞ മുറം, &lt;br /&gt;കത്തിക്കരിഞ്ഞ തുണി, &lt;br /&gt;അഴിഞ്ഞ ചൂല്‍&lt;br /&gt;ഉടഞ്ഞ കുപ്പി,&lt;br /&gt;ഉടഞ്ഞ കണ്ണാടി,&lt;br /&gt;പൊട്ടിയ കലം, കുടം.&lt;br /&gt;ഒരേ വീട്ടില്‍ രണ്ടിടത്തു ഭക്ഷണം പാകം ചെയ്യല്‍,&lt;br /&gt;നിലവിളക്കു കരിന്തിരി കത്തല്‍,&lt;br /&gt;കിടന്നുറങ്ങിയ പായയും കിടക്കയും മടക്കിവെക്കാതിരിക്കല്‍,&lt;br /&gt;ഉമ്മറപ്പടിമേലിരിക്കല്‍,&lt;br /&gt;തുണിയോ, മുറമോ തീപിടിക്കല്‍,&lt;br /&gt;ഭക്ഷണം കഴിച്ചിടത്തെ എച്ചില്‍ നീക്കാതിരിക്കല്‍,&lt;br /&gt;ഭക്ഷണം കഴിഞ്ഞു പാത്രം കഴുകാതിരിക്കല്‍,&lt;br /&gt;വീട്ടുമുറ്റം അടിക്കാതെ കിടക്കല്‍,&lt;br /&gt;അല്പം നെല്ലുപോലുമില്ലാത്ത പത്തായം,&lt;br /&gt;വെള്ളിയാഴ്ച ദിവസം അത്താഴപ്പട്ടിണി കിടക്കല്‍,&lt;br /&gt;വീടിന്റെ മുന്‍വശത്തു മൂത്രവിസര്‍ജ്ജനം നടത്തല്‍ (ഇതു നടത്തിയപ്പോഴാ മുത്തശ്ശി പിടിച്ചു മടിയിലിരുത്തി ഇതെല്ലാം പറഞ്ഞു തന്നത്‌)&lt;br /&gt;കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹിക്കല്‍,&lt;br /&gt;വീടിന്റെ പിന്‍വശത്തുകൂടി സാധനങ്ങള്‍ ക്രയവിക്രയം നടത്തല്‍ (അച്ചന്റെ മദ്യക്കുപ്പി ആകാം കേട്ടോ)&lt;br /&gt;അന്നം വിറ്റു പണം വാങ്ങല്‍&lt;br /&gt;നഖം മുറിച്ചതും അടയ്കാമൊരിയും തലമുടി വേര്‍പെടുത്തിയതും തിരുമുറ്റത്തു ദര്‍ശിക്കല്‍&lt;br /&gt;ഉമിക്കരിയും ഉപ്പും കൈയ്യില്‍ കൊടുക്കല്‍&lt;br /&gt;വറുത്ത എണ്ണ കൊണ്ട്‌ നിലവിളക്കു കൊളുത്തല്‍&lt;br /&gt;അമ്മിയിലും ഉരലിലും കയറി നിക്കല്‍&lt;br /&gt;വീട്ടില്‍ നെല്ല്‌, അരി, വിളക്കെണ്ണ, വിളക്കുതിരി, ഉപ്പ്‌, അലക്കിയ വസ്ത്രം, ഉമിക്കരി, ഭസ്മം, കുങ്കുമം, ചാന്ത്‌, കണ്‍മഷി, പശുവിന്‍ ചാണകം എന്നിവ ഇല്ലാതിരിക്കല്‍ ...&lt;br /&gt;&lt;br /&gt;ഇനിയും ഏതാണ്ടൊക്കെയുണ്ട്‌..മറന്നുപോയി...ഇപ്പോള്‍ ഏകദേശം നമ്മള്‍ എല്ലാം കവര്‍ ചെയ്തില്ലേ....&lt;br /&gt;പാവം മുത്തശ്ശി  ഇപ്പോള്‍ അങ്ങു സ്വര്‍ഗ്ഗത്തീന്ന്‌   'എടാ, വിജേഷ്‌ണോ' എന്നു വിളിക്കുന്നുണ്ടാകും.  മുത്തശ്ശി സ്വര്‍ഗ്ഗത്തില്‍ തന്നെയായിരിക്കും..അതു വിജയകൃഷ്ണനുറപ്പാ.....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6559092261036276410?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6559092261036276410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6559092261036276410' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6559092261036276410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6559092261036276410'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_08.html' title='വീട്ടിലുണ്ടാകരുതാത്ത സംഭവങ്ങള്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-5640248795196525803</id><published>2008-03-05T11:33:00.002+03:00</published><updated>2008-05-30T07:10:30.579+03:00</updated><category scheme='http://www.blogger.com/atom/ns#' term='ഖലീല്‍ ജിബ്രാന്‍'/><title type='text'>കുറുക്കന്‍</title><content type='html'>സൂര്യോദയവേളയില്‍ ഒരു  കുറുക്കന്‍ തന്‍റെ നിഴലിനെ നോക്കി ഇങ്ങനെ പറഞ്ഞു.  "ഇന്നു ഉച്ചഭക്ഷണത്തിന്‌ ഒരു ഒട്ടകം".  പ്രഭാതം മുഴുവന്‍ അവന്‍ ഒട്ടകത്തെ തെരഞ്ഞുനടന്നു.  മധ്യാഹ്നത്തോടെ  വീണ്ടും തന്‍റെ നിഴല്‍ കണ്ട കുറുക്കന്‍ പറഞ്ഞു. "തല്ക്കാലം ഒരു എലി മതി".&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-5640248795196525803?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/5640248795196525803/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=5640248795196525803' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5640248795196525803'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5640248795196525803'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post_05.html' title='കുറുക്കന്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-8030407543393561184</id><published>2008-03-01T21:13:00.002+03:00</published><updated>2008-05-30T07:08:34.911+03:00</updated><category scheme='http://www.blogger.com/atom/ns#' term='താരാട്ടു പാട്ടുകള്‍'/><title type='text'>ഓമനത്തിങ്കള്‍ക്കിടാവോ</title><content type='html'>ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ&lt;br /&gt;&lt;br /&gt;പൂവില്‍നിറഞ്ഞ മധുവോ, പരിപൂര്‍ണേന്ദു തന്റെ നിലാവോ&lt;br /&gt;&lt;br /&gt;പുത്തന്‍ പവിഴക്കൊടിയോ, ചെറുതത്തകള്‍ കൊഞ്ചും മൊഴിയോ&lt;br /&gt;&lt;br /&gt;ചാഞ്ചാടിയാടും മയിലോ, മൃദുപഞ്ചമം പാടും കുയിലോ&lt;br /&gt;&lt;br /&gt;തുള്ളുമിളമാന്‍ കിടാവോ, ശോഭ കൊള്ളുന്നൊരന്നക്കൊടിയോ&lt;br /&gt;&lt;br /&gt;ഈശ്വരന്‍ തന്ന നിധിയോ, പരമേശ്വരിയേന്തും കിളിയോ&lt;br /&gt;&lt;br /&gt;പാരിജാതത്തിന്‍ തളിരോ, എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ,&lt;br /&gt;&lt;br /&gt;വാത്സല്യരത്നത്തെ വെയ്പ്പാന്‍,  മമ വാച്ചോരു കാഞ്ചന ചെപ്പോ,&lt;br /&gt;&lt;br /&gt;ദൃഷ്ടിക്കുവെച്ചോരമൃതോ, കൂരിരുട്ടത്തുവെച്ച വിളക്കോ&lt;br /&gt;&lt;br /&gt;കീര്‍ത്തീലതക്കുള്ള വിത്തോ, എന്നും കേടു വരാതുള്ള മുത്തോ&lt;br /&gt;&lt;br /&gt;ആര്‍ത്തീതിമിരം കളവാന്‍,  ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ&lt;br /&gt;&lt;br /&gt;സൂക്തിയില്‍ കണ്ട പൊരുളോ, അതി സൂക്ഷ്മമാം വീണാരവമോ&lt;br /&gt;&lt;br /&gt;വമ്പിച്ച സന്തോഷവല്ലി, തന്റെ കൊമ്പതില്‍ പൂത്ത പൂവല്ലീ&lt;br /&gt;&lt;br /&gt;പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ, നാവിന്നിച്ഛ നല്കുന്ന കല്‍ക്കണ്ടോ,&lt;br /&gt;&lt;br /&gt;കസ്തൂരി തന്റെ മണമോ, നല്ല സത്തുക്കള്‍ക്കുള്ള ഗുണമോ&lt;br /&gt;&lt;br /&gt;പൂമണമേറ്റോരു കാറ്റോ, ഏറ്റം പൊന്നില്‍ കലര്‍ന്നോരു മാറ്റോ&lt;br /&gt;&lt;br /&gt;കാച്ചിക്കുറുക്കിയ പാലോ, നല്ല ഗന്ധമെഴും പനിനീരോ&lt;br /&gt;&lt;br /&gt;നന്‍മ വിളയും നിലമോ, ബഹുധര്‍മങ്ങള്‍വാഴും ഗൃഹമോ&lt;br /&gt;&lt;br /&gt;ദാഹം കളയും ജലമോ, മാര്‍ഗ്ഗഖേദം കളയും തണലോ&lt;br /&gt;&lt;br /&gt;വാടാത്ത മല്ലികപ്പൂവോ, ഞാനുംതേടിവെച്ചുള്ള ധനമോ&lt;br /&gt;&lt;br /&gt;കണ്ണിന്നു നല്ല കണിയോ, മമ കൈവന്ന ചിന്താമണിയോ&lt;br /&gt;&lt;br /&gt;ലാവണ്യപുണ്യ നദിയോ, ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ&lt;br /&gt;&lt;br /&gt;ലക്ഷ്മീഭഗവതി തന്റെ,  തിരുനെറ്റിമേലിട്ട കുറിയോ&lt;br /&gt;&lt;br /&gt;എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ, പാരിലിങ്ങനെ വേഷം ധരിച്ചോ&lt;br /&gt;&lt;br /&gt;പത്മനാഭന്‍ തന്‍ കൃപയോ, ഇനി ഭാഗ്യം വരുന്ന വഴിയോ&lt;br /&gt;&lt;br /&gt;ഓമനത്തിങ്കള്‍ക്കിടാവോ, നല്ല കോമളത്താമരപ്പൂവോ&lt;br /&gt;&lt;br /&gt;പൂവില്‍നിറഞ്ഞ മധുവോ, പരിപൂര്‍ണേന്ദു തന്റെ നിലാവോ&lt;br /&gt;&lt;br /&gt;                                                      - ഇരയിമ്മന്‍ തമ്പി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-8030407543393561184?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/8030407543393561184/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=8030407543393561184' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/8030407543393561184'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/8030407543393561184'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/03/blog-post.html' title='ഓമനത്തിങ്കള്‍ക്കിടാവോ'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6098698304535053299</id><published>2008-02-28T16:19:00.004+03:00</published><updated>2008-05-30T07:07:45.846+03:00</updated><category scheme='http://www.blogger.com/atom/ns#' term='സാരോപദേശ കഥകള്‍'/><title type='text'>മാടപ്രാവിന്റെ വിധി</title><content type='html'>വൈകുണ്ഠത്തില്‍ വിഷ്ണുഭഗവാനെ കാണാന്‍ ദേവന്‍മാരുടെ തിരക്ക്‌.  കൂട്ടത്തില്‍ യമരാജാവും വന്നു ഭഗവാനെ കാണാന്‍. ഈ സമയം  ഗോപുരവാതിലിലെ ഒരു തൂണില്‍ ഒരു ചെറിയ മാടപ്രാവ്‌ ഇരിക്കുന്നുണ്ടായിരുന്നു.  മാടപ്രാവിനെ കണ്ടതും യമരാജാവ്‌ പ്രാവിനെ സൂക്ഷിച്ചൊന്നു നോക്കി.  ഒപ്പം അത്‌ഭുതത്താല്‍ അദ്ദേഹത്തിന്റെ മുഖം വിടരുകയും ചെയ്തു.&lt;br /&gt;&lt;br /&gt;എന്നിട്ട്‌ പ്രാവിനെ നോക്കി ' ഇനി ഒരു മൂന്നു നാഴിക കൂടി' എന്നു മനസ്സില്‍ പറയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍.  പക്ഷികളുടെ രാജാവാണല്ലോ ഗരുഡന്‍.  ആ മാടപ്രാവിന്റെ ആയുസ്സിനെക്കുറിച്ചാണ്‌ യമരാജാവ്‌ ഉത്‌കണ്ഠപ്പെട്ടതെന്നു ഗരുഡനു തീര്‍ച്ചയായിരുന്നു. &lt;br /&gt;&lt;br /&gt;യമരാജാവിനെ ഒന്നു പറ്റിക്കണമെന്നു തന്നെ ഗരുഡന്‍ തീരുമാനിച്ചു.  യമരാജാവ്‌ വിഷ്ണുവിനെ കാണാന്‍ അകത്തേക്കു പോയ തക്കം നോക്കി ഗരുഡന്‍ ആ മാടപ്രാവിനെ റാഞ്ചിയെടുത്ത്‌ മിന്നല്‍ വേഗത്തില്‍ പറന്ന്‌ അഞ്ഞൂറുയോജന അകലെയുള്ള ദണ്ഡകാരണ്യത്തിലെ ഒരു ഗുഹക്കുള്ളില്‍ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ച ശേഷം തിരിച്ചു വൈകുണ്ഠത്തില്‍ വന്ന്‌ പഴയ സ്ഥാനത്തിരുന്നു.&lt;br /&gt;&lt;br /&gt;അല്പസമയം കഴിഞ്ഞ്‌ യമരാജാവ്‌ വിഷ്ണുവിനെ കണ്ട ശേഷം തിരിച്ചിറങ്ങി വന്നു.&lt;br /&gt;&lt;br /&gt;ഉള്ളില്‍ അടക്കിപ്പിടിച്ച കള്ളച്ചിരിയോടെ ഗരുഡന്‍ യമനോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;'അല്ലയോ യമരാജാവേ, അങ്ങു അകത്തേക്കു പോകും മുന്‍പേ ഇവിടിരുന്ന മാടപ്രാവിനെ കണ്ട്‌ എന്തിനാണ്‌ അത്‌ഭുതപ്പെട്ടത്‌?&lt;br /&gt;&lt;br /&gt;യമരാജന്‍ മറുപടി പറഞ്ഞു.&lt;br /&gt;&lt;br /&gt;'അല്ലയോ പക്ഷിശ്രേഷ്ഠാ, മൂന്നു നാഴികക്കുള്ളില്‍ ദണ്ഡകാരണ്യത്തിലെ  ഒരു ഗുഹക്കുള്ളില്‍വെച്ച്‌  ഒരു മലമ്പാമ്പ്‌ വിഴുങ്ങി മരണപ്പെടണമെന്നതായിരുന്നു ആ മാടപ്രാവിന്റെ വിധി.  ഇത്രയും പെട്ടെന്ന്‌ ഇത്ര ദൂരെയുള്ള ദണ്ഡകാരണ്യത്തില്‍ ഇത്തിരിപ്പോന്ന ഈ പക്ഷി എങ്ങിനെയെത്തും എന്നു കരുതിയാണ്‌ ഞാന്‍ അത്‌ഭുതപ്പെട്ടത്‌. ഇപ്പോള്‍ എല്ലാം ശുഭമായി."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6098698304535053299?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6098698304535053299/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6098698304535053299' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6098698304535053299'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6098698304535053299'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post_28.html' title='മാടപ്രാവിന്റെ വിധി'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-5372014842718397118</id><published>2008-02-28T09:34:00.007+03:00</published><updated>2008-05-30T07:06:54.458+03:00</updated><category scheme='http://www.blogger.com/atom/ns#' term='ചര്‍ച്ച'/><title type='text'>70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...</title><content type='html'>&lt;strong&gt;ഗള്‍ഫില്‍ വിസ കാലാവധി 10 വര്‍ഷമാക്കി, 70 ശതമാനം മലയാളികളും തിരികെ നാട്ടിലേക്ക്‌&lt;/strong&gt;&lt;br /&gt;ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കാലാവധി പത്തുവര്‍ഷമായി ചുരുക്കാന്‍ അറബ്‌ - ഗള്‍ഫ്‌ കോ-ഓപ്പറേറ്റീവ്‌ കൌണ്‍സില്‍ തീരുമാനിച്ചു.  &lt;br /&gt;&lt;br /&gt;അടുത്ത അറബ്‌  ഉച്ചകോടി ഈ തീരുമാനത്തിന്‌ അംഗീകാരം നല്‍കും.  ഇതോടെ പ്രവാസി തൊഴിലാളികളുടെ വേതനത്തിന്റെ തണലില്‍ കെട്ടിപ്പൊക്കിയ കേരള സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളകും.  നിയം പ്രാബല്യത്തിലാകുന്നതോടെ ഗള്‍ഫിലുള്ള 70 ശതമാനം മലയാളികള്‍ക്ക്‌ തിരിച്ചുപോകേണ്ടിവരും.&lt;br /&gt;&lt;br /&gt;സ്വന്തമായി സ്‌പോണ്‍സര്‍ഷിപ്പ്‌ അധികാരമുള്ള ബിസിനസ്‌കാര്‍ക്കും നിക്ഷേപകര്‍ക്കും നിയമം ബാധകമാവുകയില്ല.  അറബ്‌-ഗള്‍ഫ്‌ കൌണ്‍സിലിന്റെ ബഹ്‌റൈന്‍, ഖത്തര്‍, യു. എ. ഇ., കുവൈറ്റ്‌, സൌദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലാണ്‌ നിയമം പ്രാബല്യത്തില്‍ വരിക.  ഒരു രാജ്യത്ത്‌ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ വോട്ടവകാശത്തിന്‌ അര്‍ഹതയുണ്ടെന്ന ഐക്യരാഷ്‌ട്രസഭയുടെ പുതിയ നിയമമാണ്‌ അറബ്‌ രാജ്യങ്ങളെ തീരുമാനത്തിനു പ്രേരിപ്പിച്ചത്‌.  നാടിന്റെ വരുമാനം ഭൂരിഭാഗവും വിദേശരാജ്യങ്ങളിലേക്കു പോകുന്നതും കാരണമാണെന്നു കരുതുന്നു.&lt;br /&gt;&lt;br /&gt;65,000 കോടി രൂപയാണ്‌ ഗള്‍ഫ്‌ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന്‌ 2007-ല്‍ കേരളത്തിലേക്ക്‌ ഒഴുകിയെത്തിയത്‌.  വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരായ  തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ആകെ 1, 05, 300 കോടി (2700 കോടി  യു. എസ്‌. ഡോളര്‍) ലഭിച്ചപ്പോളാണ്‌ ഇതില്‍ പകുതിയിലേറെയും കേരളത്തിലേക്കൊഴുകിയത്‌.  മൂന്നു കോടിയിലധികം  ജനസംഖ്യയുള്ള സംസ്ഥാനത്ത്‌ നാലു ശതമാനത്തിലധികം മാത്രമുള്ള പ്രവാസികളാണ്‌ ബജറ്റിലെ വരുമാനത്തേക്കാള്‍ സമ്പദ്‌ഘടനയെ താങ്ങിനിര്‍ത്തുന്നത്‌.&lt;br /&gt;&lt;br /&gt;വലിയൊരു വിഭാഗം തൊഴിലാളികള്‍ കേരളത്തിലേക്കു മടങ്ങുമ്പോള്‍ ഇവരുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരിനു വലിയ ഒരു ബാധ്യതയാകും.  ഇവരുടെ പുനരധിവാസത്തിനു പ്രവാസി ക്ഷേമനിധി പോലുല്ല സംവിധാനങ്ങള്‍ ആരംഭിച്ചാലേ ഒരു പരിധി വരെ പിടിച്ചു നില്കാന്‍ പറ്റൂ.&lt;br /&gt;&lt;br /&gt;പ്രവര്‍ത്തിപരിചയമെന്ന മാനദണ്ഡത്തിനു പകരം യു. എ. ഇ-യില്‍ ജോലിക്കു യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന്‌ ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്‌,  ഈജിപ്റ്റ്‌, യു. കെ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരികയാണ്‌.  ഈ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയൊരു വിഭാഗത്തിനു നാട്ടിലേക്കു ടിക്കറ്റെടുക്കേണ്ടി വരും.  അറബ്‌ - ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതു മാപ്പ്‌  ലഭിച്ച്‌ പതിനായിരങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തുന്നതിനു പുറമെയാണ്‌ പുതിയ പ്രതിസന്ധികള്‍.&lt;br /&gt;&lt;br /&gt;&lt;strong&gt;-മംഗളം ന്യൂസ് - 28 ഫെബ്രുവരി 2008&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-5372014842718397118?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/5372014842718397118/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=5372014842718397118' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5372014842718397118'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/5372014842718397118'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/70.html' title='70 ശതമാനം മലയാളികള്‍ തിരിച്ചു മടങ്ങുമ്പോള്‍...'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-3722077776886424400</id><published>2008-02-24T11:22:00.023+03:00</published><updated>2008-05-30T07:17:51.017+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ ലേഖനം'/><title type='text'>മാധവിക്കുട്ടി - നഷ്ടപ്പെട്ട നീലാംബരി.</title><content type='html'>&lt;strong&gt;(രഘു നായര്‍, കുവൈറ്റ്‌ എഴുതി  പുഴ.കോം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്‌.)&lt;/strong&gt;&lt;br /&gt;&lt;br /&gt;'എന്നോടു ദയ കാണിക്കരുത്‌.  ദയ എന്ന ഭീരുവാക്കും.  ദയ എന്നെ കരയിക്കും.  സ്‌നേഹത്തിന്റെ അഭാവവും അല്പസ്വല്‍പ്പം  ക്രൂരതയും എന്നെ എന്നും ഒരു സിംഹിയായി നിലനിര്‍ത്തും.'&lt;br /&gt;&lt;br /&gt;ഇങ്ങനെ എഴുതിയ മാധവിക്കുട്ടി എന്ന മലയാളത്തിലെ സത്യസന്ധയായ സാഹിത്യകാരി എന്നും സിംഹിയായി തുടരാനായിരിക്കും 'നാടുവിട്ടു' എന്നറിയിച്ചുകൊണ്ട്‌ മലയാളത്തോട്‌ ചെറിയ ക്രൂരത കാണിച്ചത്‌.  പക്ഷേ ഇവരുടെ സാഹിത്യരചനകളുടെ അന്ത:സത്ത അനുഭവിച്ചവര്‍ക്കാര്‍ക്കും ഈ ക്രൂരതയില്‍ ലവലേശം ഉത്‌കണ്ഠയുണ്ടാകില്ല.&lt;br /&gt;&lt;br /&gt;ഈ ലോകത്തിന്റെ ഏതു കോണാണ്‌ മാധവിക്കുട്ടി കാണാതിരുന്നത്‌, ഏതു വന്യതകളിലൂടെയാണ്‌ നടക്കാതിരുന്നത്‌.  എവിടെയിരുന്നാലും പുന്നയൂര്‍ക്കുളത്തെ കണിക്കൊന്നയും നാലപ്പാട്ടു തറവാടും, സര്‍പ്പക്കാവും, കുളക്കടവും, കേരളത്തിന്റെ സ്വന്തം ഞാറ്റുവേലയും  അവരെ അലട്ടിക്കൊണ്ടേയിരിക്കും.  ഒരു കൂടുമാറ്റവും മാധവിക്കുട്ടിയെ സ്വത്വത്തെ ബാധിക്കില്ലായെന്നത്‌ അവര്‍ തന്നെ പല തവണ തെളിയിച്ചു കഴിഞ്ഞതാണ്‌.&lt;br /&gt;&lt;br /&gt;സമൂഹത്തിലെ കപടസദാചാരമൂല്യങ്ങള്‍ക്കു വിപരീതമായി നടന്നാണ്‌ മാധവിക്കുട്ടി സാഹിത്യകാരിയായത്‌.  മേധാവിത്വശീലമുള്ള മന:സാക്ഷിയുടെ നേര്‍ക്കുനേരെ, വെളിച്ചത്തു നിന്നുകൊണ്ട്‌, ഭയമില്ലാതെ 'രാജാവ്‌ നഗ്നനാണ്‌ ' എന്നു വിളിച്ചുപറയാന്‍ ,മലയാള സാഹിത്യത്തില്‍ ധൈര്യമുള്ള ഒരാളേയുണ്ടായിരുന്നുള്ളൂ എന്ന സത്യം  നമ്മള്‍ സൌകര്യപൂര്‍വം മറന്നതിനാലാകണം ഈ കലാകാരിക്ക്‌ ജീവിതസായാഹ്‌നത്തില്‍ ഇങ്ങനെയൊരു ക്രൂരതയെക്കുറിച്ച്‌ ചിന്തിക്കേണ്ടിവന്നത്‌.&lt;br /&gt;&lt;br /&gt;സംസ്കാരശുദ്ധിയിലേക്കുള്ള  മനുഷ്യന്റെ യാത്രയില്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന മൃഗവാസനകളെക്കുറിച്ച്‌ മറയത്തു നിന്നും മാറി ഇറയത്തുവന്നുനിന്നു പറഞ്ഞതിനാലാണ്‌ മാധവിക്കുട്ടി നമ്മുടെ വിശുദ്ധ 'സംസ്കാര' ത്തിനു അനഭിമതയായത്‌.  മട്ടുള്ളവരുടെ പ്രേതവിചാരണകളെ ഭയന്ന്‌ തന്റെ എഴുത്തിനെ മാട്ടിമറിക്കാന്‍ കഴിയാതെപോയ ദൌര്‍ബല്യമാണ്‌ ഇവരെ നിരാലംബയാക്കിയത്‌.&lt;br /&gt;&lt;br /&gt;എഴുത്തുകാരന്റെ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിരുപാധികമായിരിക്കണമെന്നു നിഷ്ഠ്യുള്ള ഒറ്റ സാഹിത്യകാരി മാത്രമേ ഭാരതത്തിലുണ്ടായിട്ടുള്ളൂ എന്ന്‌ ഏവര്‍ക്കുമറിയാം.  ആത്‌മരതിയുടെ സായൂജ്യത്തിനായി സ്വപ്നസാഹിത്യം രചിക്കുന്ന മാധവിക്കുട്ടിയെ വായിക്കപ്പെടുമ്പോള്‍ എഴുത്തുകാരി തന്നെ കഥയിലെ നായികയായി വായനക്കരിലേക്ക്‌ ഒരു ബാധ പോലെ സന്നിവേശിക്കപ്പെടുന്നു.  ഈ സ്ഫടികസൌന്ദര്യം കാണാതെ അല്‍പ്പവായനയിലൂടെ സദാചാരലംഘനമായും സാമൂഹിക വിമര്‍ശനമായും വായിക്കപ്പെട്ടുപോയതിനാലാണ്‌ ഇവര്‍ക്ക്‌ നിത്യം ഒളിയമ്പുകളേല്‍ക്കേണ്ടി വരുന്നത്‌.  മാധവിക്കുട്ടി മദമിളകിയ സ്ത്രീയാണെന്ന ഒരു ചിത്രം ഒരു സമൂഹമാകെ വ്യാപിപ്പിക്കുവാന്‍ മാത്രമേ ഇത്തരം വായനക്കര്‍ ശ്രമിച്ചിട്ടുള്ളൂ.&lt;br /&gt;&lt;br /&gt;എഴുതുമ്പോള്‍ മാധവിക്കുട്ടിക്ക്‌ ഭയത്തിന്റെ അര്‍ത്ഥം അറിഞ്ഞുകൂടാതാകുന്നു.  ഒരു വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാന്‍ പോലും അവര്‍ക്കു കഴിയുന്നു.  പ്രാര്‍ത്ഥനയുടെ അടിസ്ഥാനരൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ ലൈംഗികതയെ അവര്‍ വിശകലനം ചെയ്യുന്നു. - കെ. പി. അപ്പന്‍ ഒരിക്കല്‍ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയതാണിത്‌.&lt;br /&gt;&lt;br /&gt;ആണും പെണ്ണും തമ്മില്‍ സന്താനോല്‍പാദനത്തിനായി ചെയ്യുന്ന ശാരീരികസംഗമമാണ്‌ ലൈംഗികത എന്ന പൊതുവായ അറിവിനപ്പുറത്തുള്ള അറിവാണ്‌ മാധവിക്കുട്ടിയുടെ രചനയിലെ അടയാളങ്ങള്‍.  മനുഷ്യനിലെ രതികല്‍പ്പനകളെ സംസ്കാരതിന്റെ തടവറക്കുള്ളില്‍ അടക്കിവെക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുടെ അനുരണനങ്ങള്‍ അടുത്തറിഞ്ഞതും പറഞ്ഞുകൊടുത്തതുമാണ്‌ അവരിലെ അക്ഷന്തവ്യതയായി കണക്കാക്കപ്പെട്ടത്‌.&lt;br /&gt;&lt;br /&gt;മുട്ടത്തു വര്‍ക്കി, കാനം ഇ. ജെ., മുതലായ പൈങ്കിളിസാഹിത്യകാരുടേയും, അയ്യനേത്ത്‌, പമ്മന്‍ തുടങ്ങിയ ഇക്കിളിസാഹിത്യകാരുടേയും സൃഷ്ടികള്‍ വായിച്ച്‌ ഇന്ദ്രിയങ്ങളില്‍ ഇളക്കമുണ്ടാക്കിയിരുന്ന ഒരു വായനാസമൂഹത്തിന്‌ മാധവിക്കുട്ടിയുടെ രചനകളും അതിലെ രത്യംശങ്ങളും അവനവന്റെ തന്നെ നേര്‍ക്കുനേരെ വരുന്ന ശരങ്ങളായി സ്വയം തൊന്നിപ്പിച്ചിട്ടുണ്ടാകാം.  ഇവരുടെ രചനകളില്‍ അടക്കിവെക്കലുകളിലൂടെ അക്രമാസക്തമായിപ്പോയ മനസ്സു ചുമക്കുന്ന തന്റെ തന്നെ ഛായ ഒരോരുത്തരും കാണാന്‍ തുടങ്ങുന്നു.&lt;br /&gt;&lt;br /&gt;വിവാഹം കഴിഞ്ഞവരിലെ ലൈംഗികതയും അരാജകത്വവും മാധവിക്കുട്ടി തന്റെ മസൃണഭാഷയിലൂടെ പറഞ്ഞപ്പോള്‍ അതിന്‌ നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു ഒരുപിടി മലയാളികള്‍ ചെയ്തത്‌.  കേരളത്തിലെ വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌.  പ്രതികളില്‍ കൂടുതല്‍ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമാണ്‌.  മാധവിക്കുട്ടി അടയാളപ്പെടുത്തിയ അരാജകത്വത്തിന്റെ അടിയാന്‍മാരാണിവര്‍.&lt;br /&gt;&lt;br /&gt;ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രവാസത്തിലായിരുന്ന ഒരു കഥാകാരി തിരിച്ചെത്തി വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിന്റെ സന്ധ്യാവേളയില്‍ നാടിന്റെ പടിയിറങ്ങി മറ്റൊരു പ്രവാസജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നുവെങ്കില്‍ അവരുടെ നൊമ്പരങ്ങള്‍ക്കു മറുപടി പറയാന്‍ നാം ബാദ്ധ്യസ്ഥരാണ്‌.&lt;br /&gt;&lt;br /&gt;മലയാളത്തിലെ ഇതര സാഹിത്യകാരില്‍ നിന്നെല്ലാം വ്യത്യസ്തയായി ഒരുപാടു സൌഭാഗ്യങ്ങള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്നവളാണ്‌ മാധവിക്കുട്ടി.  അതുകൊണ്ടുതന്നെ താഴേക്കിടയിലുള്ളവരുടെ വേദനകളെ ഉപരിപ്ലവമായി മാത്രമേ അവര്‍ക്കു കാണാന്‍ സാധിച്ചിട്ടുള്ളൂ.  ആഢ്യത്തത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ അവരുടെ ആനന്ദവും ഉള്‍പ്പെട്ടതില്‍ നിന്നുള്ള അമര്‍ഷമാണ്‌ അവരുടെ രചനയിലെ രത്യംശങ്ങള്‍.  തന്നേക്കാള്‍ വളരെയധികം പ്രായക്കൂടുതലുള്ള ഭര്‍ത്താവിനോടൊപ്പം പത്തൊമ്പതാം വയസ്സുമുതല്‍ ജീവിക്കേണ്ടിവന്നപ്പോള്‍ ഒരു കൌമാരക്കാരിയുടെ നഷ്ടസ്വപ്നങ്ങളും കല്‍പ്പനകളും അവരെ എന്നും പിന്‍വിളി വിളിച്ചിരുന്നു.&lt;br /&gt;&lt;br /&gt;ചന്ദനമരങ്ങളില്‍ നായികക്ക്‌  കല്യാണിക്കുട്ടിയോടുണ്ടായ പ്രണയം ഇത്തരമൊരു നഷ്ടസ്മൃതിയുടെ മൂര്‍ത്തീകരണമാണ്‌.  കൌമാരത്തിലെ ഏകാന്തതയില്‍ വീണുകിട്ടിയ പ്രണയവും തുടര്‍ന്നുണ്ടായ രതിയുടെ കടന്നുവരവും ഒരു ഉല്‍സവം പോലെ ആഘോഷിക്കുകയും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു കളിപ്പാവയെപ്പോലെ അതിനെ കയ്യിലെടുത്ത്‌ ഓമനിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഇത്തരം കല്‍പ്പനകളെ സദാചാരത്തിന്റെ വേലിക്കെട്ടു നോക്കാതെ സ്വപ്നസാഹിത്യത്തിന്റെ ഭാഷ്യത്തിലൂടെ അവതരിപ്പിക്കുവാന്‍ ധൈര്യം കാട്ടിയ സാഹിത്യകാരിയാണ്‌ മാധവിക്കുട്ടി.  ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസത്തെ മാറോടണച്ചു പുകഴ്ത്തി സംസാരിച്ച വായനാസമൂഹമാണ്‌  മാധവിക്കുട്ടിയുടെ സ്വപ്നസാഹിത്യത്തെ ഒരു വിഭ്രമമായി  വായിച്ചവസാനിപ്പിച്ചതും ഇകഴ്ത്തിയതുമെന്നതാണ്‌ ദയനീയത.  തന്റെ തോന്നലും തന്റെ സ്വപ്നങ്ങളുമാണ്‌ തന്റെ സാഹിത്യമെന്ന്‌ ഭയലേശമെന്യേ അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. ഇങ്ങനെ പറയുന്ന ഒരേ ഒരു സാഹിത്യകാരി മാത്രമേ ഭാരത്തൈലുണ്ടായിട്ടുള്ളൂ എന്ന സത്യം മറച്ചുവെക്കനാകാത്തതാണ്‌.  അത്‌ അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട്‌ പറയാതെ പിന്നീടെപ്പോഴെങ്കിലും പറയാനും എഴുതാനും വേണ്ടി കരുതിവെക്കുന്നത്‌ ആ സാഹിത്യകാരിക്കു ഒരു ഗുണവും ചെയ്യില്ല.  &lt;br /&gt;&lt;br /&gt;തല്ലിച്ചളുക്കിയ തകരപ്പാത്രം പോലെ വഴിയുലുപേക്ഷിക്കാനുള്ളതല്ല മാധവിക്കുട്ടി എന്ന കഥാകാരി.  കാലമുരുളുമ്പോള്‍ തിമിരമേല്‍ക്കാത്ത കണ്ണുകളിലൂടെയും നവീകരിക്കപ്പെട്ട വായനയിലൂടെയും മാധവിക്കുട്ടിയെ വാഴ്ത്തുന്ന ഒരു തലമുറ വരാനിരിക്കുന്നുണ്ട്‌.  ജീവിച്ചിരുന്നപ്പോള്‍ യേശുക്രിസ്തുവിനുപോലും കല്ലേറു ഏറ്റിട്ടുള്ള കാര്യമോര്‍ത്തെങ്കിലും ഈ സ്വപ്നസാഹിത്യത്തിന്റെ 'അമ്മ' മലയാളിത്തത്തോട്‌ ക്ഷമിക്കുമെന്നു നമുക്കു വിശ്വസിക്കാം.&lt;br /&gt;&lt;br /&gt;പുറംനാട്ടിലെ ജീവിതം എന്നും തന്റെ സര്‍ഗ്ഗശക്തിയെ പോഷിപ്പിക്കാറുണ്ട്‌ എന്നു പറഞ്ഞിട്ടുള്ള മാധവിക്കുട്ടിക്ക്‌ ഈ സായന്തനപ്രവാസം കൂടുതലെഴുതാന്‍ പ്രചോദനമാകട്ടെ.  പക്ഷേ ഒരു കാര്യമുണ്ട്‌.  മലയാളഭാഷയെ തിര്യക്കുകളുടെ ശ്രേണിയിലാക്കാന്‍ ഈ സാഹിത്യകാരിക്ക്‌  അര്‍ഹതയോ അവകാശമോ ഇല്ല.  കാരണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മാധവിക്കുട്ടിക്ക്‌ മലയാളത്തില്‍ മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്നത്‌ കമലാദാസിന്റെ ഇംഗ്ലീഷു കവിതകളിലൂടെ നടന്നവര്‍ക്കറിയാം.  വിധുരസ്‌മരണകളും, ഗ്രാമ്യതയുടെ പിന്‍വിളിയും വള്ളുവനാടന്‍ ഉള്‍ഗ്രാമത്തിലെ നടുമുറ്റങ്ങളില്‍ തത്തിക്കളിക്കുന്ന കാറ്റിന്റെ ഗന്ധവും അവരെ വായിക്കുമ്പോള്‍ അനുഭവിച്ചറിയുന്നുവെങ്കില്‍ കമലാദാസ്‌ മലയാളിയായതുകൊണ്ടുമാത്രമാണ്‌.  മലയാളം അവരുടെ മാതൃഭാഷയായതിനാലാണ്‌.  മാധവിക്കുട്ടിയുടെ നല്ല രചനകളെല്ലാം മലയാളത്തിലാണെന്ന്‌ ഈ സാഹിത്യകാരിക്കു നിഷേധിക്കുവാനും മലയാളികള്‍ക്കു മറക്കുവാനും കഴിയില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-3722077776886424400?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/3722077776886424400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=3722077776886424400' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3722077776886424400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/3722077776886424400'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post_24.html' title='മാധവിക്കുട്ടി - നഷ്ടപ്പെട്ട നീലാംബരി.'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-140534466678532785</id><published>2008-02-19T08:21:00.007+03:00</published><updated>2008-05-30T07:21:59.049+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മണിമുഴക്കങ്ങള്‍</title><content type='html'>&lt;strong&gt;(കടപ്പാട്‌ - അനില്‍കുമാര്‍ വി. നായര്‍)&lt;/strong&gt;&lt;br /&gt;&lt;br /&gt;ഞാന്‍ എന്നെ നിങ്ങള്‍ക്കു പരിചയപ്പെടുത്താം.  ഞാന്‍ നിങ്ങളിലൊരുവന്‍ തന്നെയാണ്‌.  അല്ലെങ്കില്‍ നിങ്ങളില്‍ പലരും ഞാനായി മാറേണ്ടവരാണ്‌.&lt;br /&gt;&lt;br /&gt;എന്റെ പേരു്‌  ജോസഫ് സ്റ്റീഫന്‍.  ഒരിക്കല്‍ അതു ജോസൂട്ടിയായിരുന്നു.  പിന്നെ ജോസഫായി, ജോസഫ്‌ സാറായി, ജോസഫ്‌ അച്ചായനായി.  ജീവിതത്തില്‍ പലപ്പോഴായി മുഴങ്ങിക്കേട്ട മണിയൊച്ചകള്‍ പോലെ കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ പേരിനു മാറ്റം വന്നു.  ഞാന്‍ കേട്ട മണിയൊച്ചകളില്‍ ഇങ്ങനൊക്കെയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;മണിമുഴക്കം - 1&lt;/strong&gt;&lt;br /&gt;&lt;br /&gt;ഞാന്‍ സ്കൂളിലാണ്‌.  അസംബ്ലി ചേരുകയാണ്‌.  പബ്ലിക്‌ എക്‌സാമിനേഷന്‌ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ കുട്ടിയയതുകൊണ്ട്‌ എനിക്കു പുരസ്കാരം ലഭിക്കുവാന്‍ പോവുകയാണ്‌.  സ്കൂള്‍ വരാന്തയില്‍ അദ്ധ്യാപകര്‍ക്കൊപ്പം നില്ക്കുകയാണ്‌ ഞാന്‍.  മുറ്റത്തു വരിവരിയായി നില്‍ക്കുന്ന കുട്ടികളെ  കടന്ന്‌ അമ്മച്ചി വരുന്നതു എനിക്കു കാണാം.  സ്കൂളിനടുത്തുല്ല കൊട്ടാരത്തു വീട്ടിലാണ്‌ അമ്മച്ചിക്കു ജോലി.  കരിപുരണ്ട പാത്രം കഴുകിയ കൈ തുടച്ചിട്ടാകാം മുണ്ടിലാകെ കരി പുരണ്ടിരിക്കുന്നു.  പ്രധാന അദ്ധ്യാപകന്‍ എന്നെ പുകഴ്ത്തി പറഞ്ഞു സംസാരിക്കുകയും അവാര്‍ഡ്‌ തരികയും ചെയുമ്പോള്‍  കോന്തല കൊണ്ട്‌ അമ്മച്ചി കണ്ണീര്‍ തുടയ്ക്കുന്നത്‌ എനിക്കു കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;മണിമുഴക്കം - 2&lt;/strong&gt;&lt;br /&gt;&lt;br /&gt;പള്ളിമണികല്‍ മുഴങ്ങുന്നു.  കുന്തിരിക്കത്തിന്റേയും സാമ്പ്രാണിയുടെയും ഗന്ധം.  സ്വര്‍ണ്ണനിറമുള്ള ചിത്രപ്പണി ചെയ്ത പെട്ടിയില്‍ അമ്മച്ചി കിടക്കുന്നു.   ശുഷ്‌കിച്ച ശരീരം നോക്കി കരയാന്‍ ആരുമില്ല.  എന്റെ ഭാര്യ റോസ്‌ലിന്‍ അമ്മച്ചിയുടെ മുഖത്തേക്കു നോക്കിയിരിക്കുന്നു.  തറവാട്ടു മഹിമ നോക്കിയിരുന്നെങ്കില്‍ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടുമായിരുന്നില്ല.  അത്രയും ഉയര്‍ന്ന കുടുംബക്കാരാണവര്‍.  ഗള്‍ഫിലെ ഉയര്‍ന്ന ജോലി കാരണമാണ്‌ എനിക്കു റോസ്‌ലിനെ ഭാര്യയായി കിട്ടിയത്‌.  വന്ന നാള്‍ മുതല്‍ അമ്മച്ചിയോടൊപ്പം കഴിയാന്‍ അവള്‍ക്ക്‌ അകല്‍ച്ചയായിരുന്നു.  കഷ്ടപ്പാടുകള്‍ ഏറെ സഹിച്ചിട്ടുള്ളതുകൊണ്ടാകാം അമ്മച്ചിക്കു ഇത്തിരി പിശുക്കുണ്ടായിരുന്നു.  റോസ്‌ലിന്‍  സമ്പത്തിന്റെ നടുക്കു വളര്‍ന്നതുകൊണ്ട്‌ ധാരാളിയും.  അത്തരം ചെറിയ ചെറിയ വഴക്കുകള്‍ മൂര്‍ച്ഛിച്ചപ്പോള്‍ റോസ്‌ലിന്‍ ഞാന്‍ നാട്ടിലില്ലാത്ത സമയത്തെല്ലാം  സ്വന്തം വീട്ടിലായിരുന്നു താമസം.  മരണസമയത്ത്‌ അമ്മച്ചിയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല.  മരിച്ചതു തന്നെ ഒരു ദിവസം കഴിഞ്ഞാണ്‌ അറിഞ്ഞത്‌.   ഭാഗ്യത്തിനു തനിക്കു പെട്ടെന്നു പോരാന്‍ ലീവു കിട്ടി.&lt;br /&gt;&lt;br /&gt;&lt;strong&gt;മണിമുഴക്കം - 3&lt;/strong&gt;&lt;br /&gt;&lt;br /&gt;ഇപ്പോള്‍ മണി മുഴങ്ങിയത് കോളേജില്‍ നിന്നാണ്‌.  ഇളയ മകന്‍ റോണിയുടെ കോളേജ്‌ അഡ്‌മിഷനു വേണ്ടി നഗരത്തിലെ പ്രശസ്തമായ കോളേജില്‍ വന്നിരിക്കയാണ്‌.  എന്റെ മൂത്തമകന്‍ ജെയിംസ്‌ ഇപ്പോള്‍ എഞ്ചിനീയറിംഗിനു പടിക്കുന്നു.  അവനെ ചേര്‍ക്കേണ്ടുന്ന സമയത്തൊന്നും ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല.  എന്തെന്നറിയില്ല റോണിയുടെ ഏതു കാര്യം നടക്കുന്ന സമയത്തും ഞാന്‍ നാട്ടിലുണ്ടാകും.  മാമോദീസക്കും, സ്കൂളില്‍ ചേര്‍ത്തപ്പോഴും ഇപ്പോള്‍ ഇതാ കോളേജില്‍ ചേര്‍ക്കുന്ന അവസരത്തിലും. അമ്മച്ചിയുടെ ചെറിയ ഛായയുണ്ട്‌ റോണിക്ക്‌.  അതുകൊണ്ട്‌ എനിക്കു അവനോട്‌ ഇത്തിരി ഇഷ്ടം കൂടുതലുണ്ട്‌.  രണ്ടുമക്കള്‍ക്കും അമ്മച്ചിയോടാണു കൂടുതല്‍ ഇഷ്ടം.  എപ്പോഴും കാണുന്നത്‌ അവളെയല്ലേ.  വല്ലപ്പോഴും അവധിക്കുവരുമ്പോളുണ്ടാകുന്ന സ്നേഹമല്ലേ എന്നില്‍ നിന്നു കിട്ടിയിട്ടുള്ളൂ.    എനിക്കു അവരോട്‌ ഉള്ളു നിറയെ സ്നേഹമാണ്‌.  ഞാന്‍ പൊതുവെ ഗൌരവക്കാരനാണ്‌ അവരുടെ മുമ്പില്‍.  അല്ലേല്‍ പിള്ളേര്‍ക്കു പേടിക്കാന്‍ ആളില്ലാതാകുമെന്നു വിചാരിച്ചിട്ടാ.&lt;br /&gt;&lt;br /&gt;&lt;strong&gt;മണിമുഴക്കം - 4&lt;/strong&gt;&lt;br /&gt;&lt;br /&gt;അര മണിക്കൂറായി കാത്തിരിക്കുന്നു.  ഭാഗ്യം മണിയടിച്ചു.  പേരക്കുട്ടിയുടെ സ്കൂളാണ്‌.  ഇതൊക്കെയാണ്‌ എന്റെ ഇപ്പോഴത്തെ ജോലി.  പേരക്കുട്ടികളെ സ്കൂളില്‍ കൊണ്ടുവരണം,  തിരിച്ചുകൊണ്ടുപോകണം.   ബില്ലുകളും നികുതികളും അടക്കാന്‍ പോകണം.  അല്ലറ ചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകണം.  എല്ലം ചെയ്യാം.  എന്നാലും വര്‍ഷയുടെ ചീത്ത വിളി  സഹിക്കാന്‍ വയ്യ.  വര്‍ഷയെ നിങ്ങള്‍ അറിയില്ലേ.   എന്റെ ഇളയ മകന്‍ റോണിയുടെ ഭാര്യയാണ്‌.  അവന്‍  ജോലി ചെയ്യുന്ന അതേ ബാങ്കില്‍ തന്നെയാണ്‌ അവള്‍ക്കും ജോലി.  എന്റെ മോന്‍ റോണി മിടുക്കനാണ്‌.  അതുകൊണ്ടല്ലേ ഇത്രയും പെട്ടെന്നു ഏരിയ മാനേജര്‍ ആയത്‌.    എന്നാലും  എന്റെ ഭാര്യ റോസ്‌ലിനു വന്ന മാറ്റാമാണ്‌ ഭയങ്കരം.  എന്തിനും ഏതിനും ഒരക്ഷരം പറയാതെ എന്നെ അനുസരിച്ചിരുന്ന റോസ്‌ലിന്‍ ഇപ്പോള്‍ മരുമകളുടെ പക്ഷം പറഞ്ഞു എന്നെ കുറ്റം പറയുന്നു.  ഒന്നോര്‍ത്താല്‍ അവളു പാവമാണ്‌.  അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.  മൂത്ത മോന്‍ ജേയിംസുകുട്ടിയുടെ കൂടെ നിന്നപ്പോള്‍ അവന്റെ ഭാര്യ ഇറക്കിവിട്ടതുപോലെ വര്‍ഷയും ചെയ്തേക്കുമോ എന്ന ഭയം കൊണ്ടാകും അവള്‍ വര്‍ഷയുടെ പക്ഷം പറയുന്നത്‌.  &lt;br /&gt;&lt;br /&gt;&lt;strong&gt;മണിമുഴക്കം - 5&lt;/strong&gt;  &lt;br /&gt;&lt;br /&gt;ഇപ്പോള്‍ മണിമുഴങ്ങുന്നത്‌ എന്റെ ഭൂതകാലത്തിലല്ല.  ഇവിടെ ഈ വൃദ്ധസദനത്തിലാണ്‌.  ഇവിടെ ഇങ്ങിനെയാണ്‌.  ഓരോന്നിനും മണിയടിയാണ്‌.  പ്രാര്‍ത്ഥനക്കും, ഭക്ഷണം കഴിക്കാനും ഉറങ്ങാന്‍ കിടക്കുന്നതിനും അങ്ങിനെ എല്ലാത്തിനും.  ഇപ്പോള്‍ കേട്ടത്‌  അത്താഴം കഴിക്കാനുള്ള മണിയടിയാണ്‌.  എനിക്കു നന്നെ വിശക്കുന്നുണ്ട്.  ഞാന്‍ അത്താഴഹാളിലേക്കു നടക്കട്ടെ.  അതിനു മുമ്പ്‌ ഞാന്‍ ഒന്നു പറയുന്നു.  ഒരോ മനുഷ്യനും വലുത്‌ അവരവര്‍ തന്നെയായിരിക്കണം.  ഞാന്‍ ആരേയും ശപിക്കുന്നില്ല.  കാരണം ഞാന്‍ എന്റെ അമ്മച്ചിയോട്‌ നീതി ചെയ്തില്ല.  എന്റെ മക്കള്‍ എന്നോടും.  വിതയ്ക്കുന്നതു മാത്രമേ കൊയ്യൂ.  കൊടുത്തതേ കിട്ടൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-140534466678532785?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/140534466678532785/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=140534466678532785' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/140534466678532785'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/140534466678532785'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post_19.html' title='മണിമുഴക്കങ്ങള്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-7356725329932906297</id><published>2008-02-17T09:15:00.018+03:00</published><updated>2008-05-30T07:22:34.674+03:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രവാസക്കാഴ്ചകള്‍'/><title type='text'>പ്രവാസലോകത്തെ തിരുമുറിവുകള്‍</title><content type='html'>&lt;p&gt;നാനാത്വത്തില്‍ ഏകത്വം, യൂണിറ്റി ഇന്‍ ഡൈവേര്‍സിറ്റി, അനേകതാ മേം ഏകത..  &lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഇതു നമ്മള്‍ സ്കൂളിലെ ചരിത്ര പാഠങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഭാരതീയ പൌരധര്‍മ്മ സമവാക്യം. എന്നാല്‍ നാനാത്വങ്ങളുടെ നാണംകെട്ട സമവാക്യങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി മലയാളി സമൂഹത്തിന്‍റെ ഇടവഴികളിലേക്കു നമുക്കൊന്നു നോക്കാം.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;ഒരു മലയാളി ജോലി ചെയ്യുന്ന സ്ഥാപനത്തിലോ, താമസസ്ഥലത്തോ പുതിയതായി ഒരു മലയാളി വന്നു ചേര്‍ന്നാല്‍ ആദ്യം അന്വേഷിക്കുക അയാളുടെ സ്ഥലമായിരിക്കും.  ഗള്‍ഫുലോകത്തെ മലയാളികള്‍ക്കിടയിലെ ആദ്യത്തെ വേര്‍തിരിവ്‌ തുടങ്ങുന്നത്‌ ഒരാള്‍ 'തെക്കനാണോ' അതോ 'വടക്കനാണോ' എന്നതിലൂടെയാണ്‌.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;എറണാകുളത്തിനു തെക്കോട്ടുള്ളവരൊക്കെ തെക്കനും അവിടെ നിന്ന്‌ വടക്കൊട്ടുള്ളവരെല്ലം വടക്കനുമാണ്‌.  യാതൊരു മുന്‍പരിചയമോ, അനുഭവമോ ഇല്ലാതെ തന്നെ ഒരാളുടെ വ്യക്തിത്വത്തിന്‌ വിലയിടുന്ന വൃത്തികെട്ട അളവുകോലായി മാറുന്നു ഈ വേര്‍തിരിവ്‌.  ഇത്തരം ഒരു സൈലെന്റ് ഗ്രൂപ്പിസത്തില്‍ തുടങ്ങി സ്വയം വര്‍ഗ്ഗങ്ങളായി തരം തിരിച്ച്‌ മലയാളികല്‍ തങ്ങളുടെ 'ഗോത്രസംസ്കാരം' പ്രവാസലോകത്ത്‌ അനുശീലിക്കുന്നു.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;'തെക്കന്‍മാരെ വിശ്വസിക്കരുത്‌',  'വടക്കന്‍മാരൊക്കെ സ്വാര്‍ത്ഥന്‍മാരാണ്‌ ' എന്നൊക്കെയുള്ള മുന്‍വിധിയിലൂടെയും ന്യായപ്രമാണങ്ങളിലൂടെയും സ്വന്തം ഭാഷ സംസാരിക്കുന്ന തന്‍റെ സഹോദരനെ വേര്‍തിരിച്ചും വര്‍ഗ്ഗീകരിച്ചും മാറ്റുന്നവര്‍ ഈ വടക്കന്‍-തെക്കന്‍ വേര്‍തിരിവിലൂടെ ഐക്യമില്ലായ്മയുടെ ആദ്യത്തെ ആണി അടിക്കുന്നു.  അതിനുശേഷം ഇയാള്‍ തന്‍റെ തന്നെ ജില്ലയില്‍ പെട്ട ആളാണോ എന്ന്‌ മൌനമായി ഒരു ചെറിയ ക്ലാസ്സിഫിക്കേഷന്‍ നടത്തും.  അടുത്ത മുറിച്ചുമാറ്റല്‍ മതത്തിന്‍റെ കത്തി കൊണ്ടാണ്‌.  പിന്നാലെ വരുന്നു ജാതിത്തിരിവുകള്‍.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;ഹിന്ദുവാണെന്നറിഞ്ഞാല്‍ അടുത്ത ആകാംക്ഷ തുടങ്ങുന്നത്‌ അയാള്‍ നായരാണോ? ഈഴവനാണോ? അമ്പലവാസിയാണോ?  അതോ പട്ടികജാതിയോ?  നായരായാലോ, അയാള്‍ മേനോനാണോ? പിള്ളയാണോ? നമ്പ്യാരാണോ? കുറുപ്പാണോ? പണിക്കരാണോ?  കൈമളാണോ?  ഈഴവനെങ്കില്‍ അയാള്‍ ചാന്നനാണോ, ചേകവരാണോ എന്നു തുടങ്ങുന്നു ഉത്‌കണ്ഠകള്‍.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;കൃസ്ത്യാനികള്‍ക്കിടയിലെ വേര്‍തിരിവാണ്‌ വേദനാജനകം.  ഏവരും കൃസ്തുദേവന്‍റെ അനുയായികള്‍ തന്നെ.  പക്ഷേ അദ്ദേഹത്തിനുണ്ടായ തിരുമുറിവുകളേക്കാള്‍ എത്രയോ കൂടുതലാണ്‌ കൃസ്ത്യാനികള്‍ക്കിടയിലെ 'വേര്‍-മുറിവുകള്‍'.    ആദ്യം നോക്കുന്നത്‌ ഒരാള്‍ കത്തോലിക്കനാണോ അതൊ പ്രൊട്ടെസ്‌റ്റന്റ്‌ ആണോയെന്നാണ്‌.  ഇനി കത്തോളിക്കനായാലോ, അവന്‍ സീറോ മലബാര്‍കാരനാണോ, മലങ്കര സഭയാണോ, ലത്തീന്‍ കത്തോലിക്കനാണോ അതൊ ക്നാനായ ആണോ?  ഇങ്ങനെ പോകുന്നു ആശങ്കകള്‍.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;ഇനി പ്രൊട്ടെസ്‌റ്റെന്റ്  ആയാലോ അവന്‍ മാര്‍ത്തൊമ്മയാണോ, യാക്കോബായാണോ, ബാവ കക്ഷിയാണോ, മെത്രാന്‍ കക്ഷിയാണോ?  അതൊ ഇനി പെന്തക്കോസ്താണോ?  ഇനി പെന്തക്കോസ്താണേലോ, ഇവാഞ്ചലിക്കനാണോ അതോ ബ്രദറനോ? ഇത്തരം വര്‍ഗ്ഗീകരണങ്ങളുടെ സുവിശേഷങ്ങള്‍ പാടി പ്രവാസലോകത്ത്‌ മലയാളി കൃസ്ത്യാനികള്‍ നടക്കുമ്പോള്‍ ' നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്‌നേഹിക്കുക' എന്നു പറഞ്ഞ ആ തിരുരൂപം രൂപക്കൂടിനുള്ളില്‍ കിടന്നുപിടയുന്നത്‌ ആരു കാണാന്‍?&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;ഭാഗ്യവശാല്‍ പ്രവാസലോകത്തെ മലയാളി മുസ്ലീമുകള്‍ക്കിടയില്‍ ഇത്തരം ഒരു വര്‍ഗ്ഗീകരണം താരതമ്യേന കുരഞ്ഞിരിക്കുന്നതായാണ്‌ കാണുന്നത്‌.  എന്നാല്‍ വടക്കേ ഇന്‍ഡ്യകാര്‍ക്കിടയില്‍ സുന്നി, ഷിയാ, ബോറ തുടങ്ങിയ വര്‍ഗ്ഗീകരണങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും മലയാളി മുസ്ലീമുകള്‍ പൊതുവെ ഇത്തരം ഒരു വര്‍ഗ്ഗീകരണത്തിലൂടെ വേര്‍തിരിവു കാണിക്കുന്നതു വിരളമായി മാത്രമേ കാണാന്‍ കഴിയൂ.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;ജില്ലയുടേയും ജാതിയുടേയും പേരില്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചും അസോസ്സിയേഷന്‍ രൂപീകരിച്ചും സ്വയം ചെറിയ ചെറിയ കൂടുകളുണ്ടാക്കി അതില്‍ കസേരയിട്ടിരിക്കുന്ന മലയാളികള്‍ തനിക്കിഷ്ടമുള്ളവരെ മാത്രമേ, അല്ലെങ്കില്‍ തന്‍റെ നാട്ടുകാരനെ മാത്രമേ, അതുമല്ലെങ്കില്‍ തന്‍റെ ജാതിക്കരനെ മാത്രമേ സഹായിക്കൂ എന്നു വാശി പിടിക്കുമ്പോള്‍ നമ്മള്‍ പഠിച്ചിറങ്ങിയ നാനാത്വത്തിലെ ഏകത്വമെന്ന അഖണ്ഡമന്ത്രം മരുഭൂമിയിലെ മണല്‍കാറ്റില്‍ എവിടെയോ മൂടപ്പെടുന്നു.    കൂട്ടായ്‌മയിലൂടെ, ഒത്തൊരുമയിലൂടെ ലോകത്താദ്യമായി ബാലറ്റിലൂടെ സോഷ്യലിസത്തെ ഭരണചക്രത്തിലെത്തിച്ച മലയാളികളാണ്‌ ഇങ്ങനെ ചെറിയ കൂടുകളുണ്ടാകുന്നത്‌ എന്നതാണ്‌ ഇതിലെ വിരോധാഭാസം.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;കൂട്ടുകൂടുന്നതിലും റൂമില്‍ കൂടെ താമസിക്കാന്‍ ആളെ തെരഞ്ഞെടുക്കുന്നതിലും എല്ലാം ഇത്തരം അളവുകോലുകള്‍ കൊണ്ടുനടക്കുന്നവരെ  പ്രവാസലോകത്ത്‌ കാണാം.  നാട്ടുകാരനാണ്‌ കൂടെ താമസിക്കുന്നതെങ്കില്‍ നാട്ടില്‍ പോകുമ്പോള്‍ 'എന്തേലും കൊടുത്തുവിടാമല്ലോ' എന്നു കരുതുന്നതിനും അപ്പുറത്തേക്ക്‌ പലപ്പോഴും ഇത്തരം വര്‍ഗ്ഗീകരണം വളരുന്നതായിക്കാണാം.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt;പക്ഷേ ഇക്കൂട്ടര്‍ മറക്കുന്ന ഒന്നുണ്ട്‌.  വടക്കനായാലും തെക്കനായാലും ഹിന്ദുവായാലും കൃസ്ത്യാനിയായാലും നിങ്ങളെ ഈ പ്രവാസലോകത്ത്‌ ആരും കെട്ടിവാഴിക്കാനായി കൊണ്ടുവന്നതല്ല.  പണിയെടുപ്പിക്കാനായി കൊണ്ടുവന്നതാണ്‌.  കവറോളിട്ടു പണിയുന്നവരും ടൈയും കെട്ടി പണിയുന്നവരും കമ്പ്യൂട്ടറില്‍ പണിയുന്നവരും എല്ലാം അറബിയുടെയോ അമേരിക്കന്‍റെയോ ഒക്കെ കേവലം പണിക്കാര്‍ മാത്രമാണ്‌.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;ഏതെങ്കിലും ഒരു മലയാളി എവിടെയെങ്കിലും പീഡിപ്പിക്കപ്പെടുമ്പോള്‍ ആ പീഡനം നാളെ നിന്‍റെ നേരെയും വരുമെന്നു കരുതി അവനെ സഹായിക്കാന്‍ അവനോടൊപ്പം നില്‍ക്കാതെ അവന്‍ വേറെ ജാതിയാണെന്നോ, വേറെ ജില്ലക്കാരനാണെന്നോ കരുതി അവനെ തഴയുന്നതിലെ  ആ 'മാനുഷികതയെ' എങ്ങനെയാണു ന്യായീകരിക്കാനാകുക.  &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;പ്രതികരിക്കാന്‍ ഒരുപാടു പരിമിതികളുള്ള പ്രവാസലോകത്ത്‌ നിങ്ങളുടെ നാട്ടുകാരനോ ജാതിക്കാരനോ അല്ലയെന്ന പേരില്‍ പാര്‍ശ്വവത്‌കരിച്ച്‌ നിന്നെപ്പോലെ അന്നം തേടി വന്ന, നിന്‍റെ തന്നെ ഭാഷ സംസാരിക്കുന്ന, സഹോദരനെ മാറ്റിനിര്‍ത്താതെയിരിക്കുക.  ഒരാപത്തു വരുമ്പോള്‍ കൂടെയുണ്ടാവുക ഏതു നാട്ടുകാരനാണെന്നാരറിഞ്ഞു?&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;'ഞാന്‍ '  'എന്റേത്‌ '  'എന്റെ നാട്ടുകാര്‍' എന്നുള്ളിടത്തുനിന്നാണ്‌ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നതെന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇനി ഈ പ്രവാസി മലയാളികളെ കണ്ടിട്ടാണോ?  എനിക്കു സംശയമുണ്ട്‌.&lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;p&gt;&lt;span class=""&gt;&lt;/span&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-7356725329932906297?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/7356725329932906297/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=7356725329932906297' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7356725329932906297'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7356725329932906297'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post_17.html' title='പ്രവാസലോകത്തെ തിരുമുറിവുകള്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-351680708939674696</id><published>2008-02-16T19:40:00.002+03:00</published><updated>2008-05-30T07:23:03.132+03:00</updated><category scheme='http://www.blogger.com/atom/ns#' term='എന്റെ കവിത'/><title type='text'>ഞാന്‍ ഒരു പാമ്പ്‌ - കവിത</title><content type='html'>ഉത്‌പത്തികാലം മുതലേ&lt;br /&gt;എന്‍റെ ഉള്ളിന്‍റെ ഉറക്കുള്ളില്‍&lt;br /&gt;ഒരു പാമ്പ്‌ ചുരുണ്ടുറങ്ങുന്നു.&lt;br /&gt;വിഷം മുറ്റിയ പല്ലുകളുമായി&lt;br /&gt;ഉരസ്സുകൊണ്ടിഴഞ്ഞുനടക്കുന്നു&lt;br /&gt;ഇരട്ടത്തുമ്പുള്ള നാക്കുമായി&lt;br /&gt;ഫണം താഴ്ത്തി&lt;br /&gt;അയലത്തുകാരന്‍റെ ദൌര്‍ബല്യങ്ങളിലേക്കും,&lt;br /&gt;അന്യന്‍റെ  രഹസ്യങ്ങളിലേക്കും,&lt;br /&gt;അപരദു:ഖങ്ങളില്‍ ലാഭം തേടി&lt;br /&gt;കണ്ണിനെ കാതാക്കി&lt;br /&gt;അത്‌ മാളങ്ങള്‍ പരതുന്നു.&lt;br /&gt;മിഴിപ്പോളകള്‍ തുറന്ന്‌ എന്നില്‍&lt;br /&gt;അനങ്ങാതെ കിടക്കുന്നു,&lt;br /&gt;അടിയേല്‍ക്കുന്ന നിമിഷത്തെ&lt;br /&gt;പ്രതീക്ഷിച്ചുകൊണ്ടെന്നും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-351680708939674696?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/351680708939674696/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=351680708939674696' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/351680708939674696'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/351680708939674696'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post_16.html' title='ഞാന്‍ ഒരു പാമ്പ്‌ - കവിത'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6110569356532655224</id><published>2008-02-16T01:19:00.001+03:00</published><updated>2008-05-30T07:23:46.431+03:00</updated><category scheme='http://www.blogger.com/atom/ns#' term='സാരോപദേശ കഥകള്‍'/><title type='text'>പറഞ്ഞുകേട്ട കഥ..</title><content type='html'>ഒരു ട്രെയിന്‍ പുറപ്പെട്ടു തുടങ്ങി.  യാത്രക്കര്‍ വളരെയധികം.  വൈകിട്ട്‌ 5 മണിക്കുള്ള ഷട്ടില്‍ ട്രെയിനായിരുന്നു.  നഗരത്തില്‍ നിന്നും ജോലി കഴിഞ്ഞു പോകുന്നവരും കോളേജ് കുട്ടികളുമായിരുന്നു യാത്രക്കാരിലധികവും.  ട്രെയിനിലെ ജനാലക്കരുകില്‍ വയസ്സായ ഒരു അച്ഛനും അയാളുടെ മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന മകനും ഇരിപ്പുണ്ട്.  ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ വൃദ്ധന്‍റെ മകന്‍സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;"നോക്കൂ അച്ഛാ, പച്ച നിറമുള്ള മരങ്ങള്‍ പുറകോട്ടു ഓടി മാറുന്നതു കാണാന്‍ എന്തു ഭംഗിയാണ്‌.."&lt;br /&gt;&lt;br /&gt;മുപ്പതു വയസ്സോളം പ്രായമുള്ള മകന്‍റെ ഈ തുള്ളിച്ചാടല്‍ കണ്ട്‌ വണ്ടിയിലെ സ്തിരം യാത്രക്കര്‍ പരസപരം നോക്കി ഗൂഢമായി ചിരിച്ചു.  &lt;br /&gt;&lt;br /&gt;ഓഫീസ്‌ പീയൂണായ തോമസ്‌ പറഞ്ഞു.  'വട്ടാണെന്നാ തോന്നുന്നത്‌"&lt;br /&gt;&lt;br /&gt;ബാങ്ക് ക്ലാര്‍ക്കായ സുമതി ഇതു കണ്ട്‌ അടുത്തു നിന്ന കൂട്ടുകാരിയോട്‌ അടക്കം പറഞ്ഞു ചിരിച്ചു.&lt;br /&gt;&lt;br /&gt;പുറത്ത്‌ തുലാവര്‍ഷത്തിന്‍റെ വരവറിയിച്ചുകൊണ്ട്‌ ഇടിവെട്ടി.  പെട്ടെന്നു തന്നെ മഴയും പെയ്തു തുടങ്ങി.  എന്നിട്ടും ജനാലയുടെ അരികില്‍ നിന്നും മാറാതെ ഇരുന്ന ചെറുപ്പക്കാരന്‍ ജനാലയുടെ ചില്ലുകള്‍ അടച്ചില്ല.  &lt;br /&gt;&lt;br /&gt;മഴ തിമിര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും സന്തോഷവാനായി.  &lt;br /&gt;&lt;br /&gt;മഴത്തുള്ളികള്‍ ശക്തിയായി താഴേക്കു വീഴുന്നതു കണ്ട ചെറുപ്പക്കാരന്‍ മതിമറന്ന സന്തോഷത്താല്‍ അച്ഛനെ തട്ടിക്കൊണ്ടു പറഞ്ഞു.&lt;br /&gt;&lt;br /&gt;'നോക്കൂ അച്ഛാ.. എന്തു ഭംഗി"&lt;br /&gt;&lt;br /&gt;ചെറുപ്പക്കാരന്‍ പറയുന്നതു കേട്ടു എല്ലാവരും പുറത്തേക്കു നോക്കി.  അവര്‍ അവിടെ ഒന്നും കണ്ടില്ല.  നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നു..പാലത്തിനരുകിലുള്ള വേനല്‍പച്ചയുടെ വെളുത്തപൂക്കള്‍ പഞ്ഞിക്കെട്ടുപോലെ നനഞ്ഞിരിക്കുന്നു.  അത്രമാത്രം.  ഇതു എത്ര വര്‍ഷമായി പല തവണ കാണുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;ജനാലവഴി മഴത്തുള്ളികള്‍ ദേഹത്തു പതിക്കാന്‍ തുടങ്ങിയപ്പോള്‍ കോളേജ്‌ ഗേളായ രേഷ്മക്കു ദേഷ്യം വന്നു.  രേഷ്‌മയെ സഹായിക്കാന്‍ അവസരം കാത്തിരുന്ന ചിലര്‍ ചെറുപ്പക്കാരനോടു തട്ടിക്കയറി.&lt;br /&gt;&lt;br /&gt;'ജനല്‍ അടയ്ക്കടൊ'   എന്നവര്‍ ഉച്ചത്തില്‍ അലറി. എന്നിട്ടു ചെറുപ്പക്കാരന്‍റെ അച്ചനോട്‌ ചോദിച്ചു..&lt;br /&gt;&lt;br /&gt;'മോന്‌ എത്ര നാളായി അസുഖം തുടങ്ങിയിട്ട്' ?  'വല്ല ഊളംപാറയ്ക്കും കൊണ്ടുപൊയ്ക്കൂടേ'&lt;br /&gt;&lt;br /&gt;വൃദ്ധനായ അച്ഛന്‍ വളരെ താഴ്മയോട്‌ അവരോടു പറഞ്ഞു...&lt;br /&gt;&lt;br /&gt;'ഞങ്ങള്‍ ആശുപത്രി വിട്ടുവരുന്നവരാണ്‌.  ഇന്നു രാവിലെയാണ്‌ എന്‍റെ മകനെ ഡിസ്‌ചാര്‍ജ്ജ് ചെയ്തത്‌.  ജനിച്ചപ്പോള്‍ മുതല്‍ ഇവനു കാഴ്ചയുണ്ടായിരുന്നില്ല.  കഴിഞ്ഞ ആഴ്ച്ചയാണ്‌ ഇവനു കണ്ണു കിട്ടിയത്‌.  ഈ കാഴ്ചകളൊക്കെ ആദ്യമായിട്ടാണ്‌ ഇവന്‍ കാണുന്നത്‌.  അതുകൊണ്ടാണ്‌..നിങ്ങള്‍ ക്ഷമിക്കണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6110569356532655224?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6110569356532655224/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6110569356532655224' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6110569356532655224'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6110569356532655224'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post_15.html' title='പറഞ്ഞുകേട്ട കഥ..'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-6382146878383400284</id><published>2008-02-12T01:55:00.001+03:00</published><updated>2008-04-04T07:37:52.184+03:00</updated><category scheme='http://www.blogger.com/atom/ns#' term='നാട്ടുകാഴ്ച'/><title type='text'>വിജയകൃഷ്ണനും തോമാച്ചായനും</title><content type='html'>&lt;em&gt;വിജയകൃഷ്ണന്‍ വെക്കേഷനു പോയപ്പോള്‍, തന്‍റെ നാട്ടുകാരനും അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നതുമായ ജോസൂട്ടി ഒരു എമര്‍ജന്‍സി ലൈറ്റും ടൈഗര്‍ ബാമും പിന്നെ ഒരു ചെക്കും വിജയകൃഷ്ണന്‍റെ കൈയ്യില്‍ കൊടുത്തു വിട്ടിരുന്നു. അതു കൊണ്ടുക്കൊടുക്കാനായി വിജയകൃഷ്ണന്‍ ജോസൂട്ടിയുടെ അപ്പന്‍ ചാങ്ങേപ്പറമ്പില്‍ തോമാച്ചന്‍റെ വീട്ടിലെത്തി. തോമച്ചന്‍ തന്‍റെ ദു:ഖങ്ങള്‍ വിജയകൃഷ്ണനുമായി പങ്കു വെച്ചതിങ്ങനെയാണ്‌..&lt;/em&gt;&lt;br /&gt;&lt;br /&gt;വിജയകൃഷ്ണന്‍ കുഞ്ഞേ, എതെന്നതൊക്കെയാ അവന്‍ തന്നു വിട്ടിരിക്കുന്നേ? ജോസൂട്ടി കഴിഞ്ഞ എട്ടു നോമ്പിനൊന്നു വിളിച്ചതാ, അതിപ്പിന്നെ, ങേഹേ, ഇന്നേവരെ അവന്‍ വിളിച്ചിട്ടില്ല. അവന്‍ വിളിക്കുമ്പോഴൊക്കെ ഞാന്‍ എന്നതാ ഈ പൈസേടെ കണക്കു മാത്രം പറയുന്നേ എന്നാ അവന്‍റെ ചോദ്യം? ഇന്നാളവന്‍റെ അമ്മച്ചിയെ വിളിച്ചാരുന്നു. അന്നേരം ഞാന്‍ ഇവിടില്ലാരുന്നെന്നേ. റബ്ബര്‍ വെട്ടിക്കാന്‍ പൊയിരിക്കുവാരുന്നു. എല്ലായിടത്തും ഞാന്‍ തന്നെ ഓടിനടക്കേണ്ടേ? അന്നു അവളെ വിളിച്ചപ്പോളാ എമര്‍ജന്‍സി ലൈറ്റു കൊടുത്തുവിടണമെന്നു അവള്‍ പറഞ്ഞത്‌. അവന്‍ കഴിഞ്ഞ തവണ കൊണ്ടുവന്നതു ആലീസിന്‍റെ മോന്‍ പള്ളിക്കൂടം അടച്ചപ്പോള്‍ ഇവിടെ വന്നു നിന്നപ്പോള്‍ അങ്ങു പൊട്ടിച്ചു. അവന്‍റെ തന്തേടെ മൊതല്‍ ആയിരുന്നേല്‍ അറിയാമാരുന്നു. ഞാന്‍ ഒരു പെടയും കൊടുത്തു. അതു പോട്ടെ.&lt;br /&gt;&lt;br /&gt;ജോസൂട്ടിക്ക്‌  അവിടെ സുഖമാണൊ മോനേ?  പഴേ പൊലൊന്നുമല്ല കുഞ്ഞേ  ഇപ്പോ അവന്‍.  പെണ്ണുകെട്ടിയേപ്പിന്നെ ആകെ മാറിപ്പൊയെന്നേ.  ഞന്‍ ഇതു പറയുന്നതു മോന്‍ അവനെ കാണുമ്പോള്‍ ഒന്നു പറഞ്ഞു കൊടുക്കാന്‍ കൂടിയാ.  ഈ പെണ്ണുകെട്ടുന്നതിനു മുന്നേം അവന്‍ അക്കരെ തന്നെയാരുന്നേ.  അന്നവന്‍ അയച്ച കാശു കൊണ്ടല്ലേ കുഞ്ഞേ ഈ വീടൊക്കെ ഈ പരുവത്തിലാക്കിയത്‌.  ഇപ്പോ അവന്‍റെ കാശൊക്കെ എന്തിയേ?  അവന്‍ എല്ലാം അങ്ങു പെണ്ണുംപിള്ള വീട്ടിലോട്ടു തള്ളുവായിരിക്കും.  അവള്‍ വരച്ച വരേലാ മോനേ അവന്‍ .  &lt;br /&gt;&lt;br /&gt;അല്ലേല്‍ ഇപ്പോ അവന്‍റെ കാശൊക്കെ എവിടെപ്പോയി? ഞങ്ങളു കൃസ്ത്യാനികള്‍ക്കു വീടിനവകാശം എതായാലും എളേ പിള്ളേര്‍ക്കാ.  ഈ വീടേതായാലും ഇളയവന്‍ ബോബനു കൊടുക്കേണ്ടി വരും.  അതൊക്കെ ജോസൂട്ടിയുടെ പെണ്ണുംപിള്ള ഉറുത്തികൊടുത്തുകാണും.  അവന്‌ പെണ്ണുംപിള്ളേടെ നാട്ടില്‍ വസ്തു വാങ്ങാന്‍ ഉദ്ദേശമുണ്ടെന്ന്‌ പുത്തന്‍ കുര്‍ബ്ബാനക്കു അവന്‍റെ അമ്മായിയപ്പനെ  പള്ളീല്‍ വെച്ചു കണ്ടപ്പോള്‍  ആ സംസാരത്തീന്നു എനിക്കു തോന്നി.&lt;br /&gt;&lt;br /&gt;പിന്നെ എന്‍റെ ഷേര്‍ലിമോളും അക്കരെ തന്നെ നേഴ്‌സായതു കൊണ്ടാ ഇവിടെ കാര്യങ്ങളൊക്കെ ഒരു മാതിരി നടന്നു പോന്നേ.   ജോസൂട്ടിയുടെ ഇളേതാണേലും അവള്‍ക്കു കാര്യവിവരമുണ്ട്‌.   അവളേം കെട്ടിച്ചു വിട്ടതാണേ, പക്ഷേ അവള്‍ക്കു  വീടൊന്നൊരു വിചാരമൊക്കെയുണ്ട്‌.  അവടെ കെട്ടിയോന്‍റെ നയാ പൈസ അവള്‍ അവന്‍റെ വീട്ടിലോട്ടു കൊടുപ്പിക്കത്തില്ല.  അനാവശ്യം കളയിക്കത്തുമില്ല.  ആ കാശെല്ലാം സ്വരുക്കൂട്ടിയല്ലിയോ മോനേ ഞാന്‍ ആ പാണ്ടന്‍പറമ്പത്തുകാരുടെ റബ്ബര്‍ തോട്ടം ഇങ്ങു വാങ്ങിയേ.  അവടെ കെട്ടിയോന്‍ ഒരു പാവം പിടിച്ച കൊച്ചനാണെന്നേ.  അവളു പറയുന്നതു കേട്ടു നിന്നോളും.  ഇപ്പോ ദേ ഇളയ ചെക്കന്‍ ബോബനു ഒരു ക്യമറാ മൊബൈലാ കഴിഞ്ഞ ആഴ്ച്ച കൊടുത്തുവിട്ടത്‌.&lt;br /&gt;&lt;br /&gt;എന്‍റെ മൂത്ത മോള്‍ ആലീസിനെ മോന്‍ കണ്ടിട്ടില്ലേ?  അവടെ കെട്ടിയോന്‍ മാത്തുക്കുട്ടിക്കു ഗള്‍ഫില്‍ പോകാന്‍ ആ ട്രാവല്‍ ഏജന്‍സിക്കാര്‍ക്കു കൊടുക്കന്‍ 50000 രൂപക്കു വേണ്ടി പണയം വെക്കാനായി  ജോസൂട്ടിയുടെ പെണ്ണുംപിള്ളേടെ ഇത്തിരി സ്വര്‍ണ്ണം ചോദിച്ചതിനുണ്ടായ പുകിലൊന്നും പറയേണ്ട.  പിന്നെ ഷേര്‍ലിക്കു കൊടുത്ത സ്വര്‍ണ്ണം എടുത്തു പണയം വെച്ചാ കുഞ്ഞേ അവന്‍ പോയത്‌.&lt;br /&gt;&lt;br /&gt;മോനൊരു കാര്യമറിയാവോ?  ഞങ്ങടെ കൂട്ടത്തില്‍ ഒരാള്‍ അക്കരെ പോയല്‍ കുടുംബത്തിലുള്ള മറ്റെല്ലവരേയും കൊണ്ടുപോകും.  എന്‍റെ അനിയന്‍ ഔതക്കുട്ടിയുടെ എളേ മോന്‍ ഷിബൂനെ ഒന്നു രക്ഷപ്പെടുത്താന്‍ നാലുകൊല്ലമായി ഞാന്‍ പറയുന്നു.  ഇതേവരെ അവന്‌ ആ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല.  അതെങ്ങനാ അവനു അവന്‍റെ പെമ്പ്രന്നോത്തി പറയുന്നതല്ലേ വേദവാക്യം.  എന്നാലോ അവളുടെ ആങ്ങള ചെറുക്കനെ അങ്ങു കൊണ്ടുപോവേം ചെയ്തു.  അവനു കമ്പ്യൂട്ടറില്‍ എന്തൊ വലിയ പഠിത്തമുണ്ടെന്നൊരു പറച്ചിലും. &lt;br /&gt;&lt;br /&gt;ഇവിടുത്തെ കാര്യങ്ങള്‍ എങ്ങനാ നടക്കുന്നേന്ന്‌ ജോസൂട്ടിക്കൊരു വിചാരോമില്ല.   നാട്ടിലെ പൈസാ ചെലവ്‌ അവിടിരിക്കുന്ന നിങ്ങള്‍ക്കു മനസ്സിലാകത്തില്ലെന്നേ.  കല്യാണം, വെഞ്ചെരിപ്പ്‌, മാമ്മോദീസ, പള്ളിപ്പിരിവ്‌, ഉത്‌സവപ്പിരിവ്‌, കറണ്ടു ചാര്‍ജ്ജ്‌, ഫോണ്‍ ബില്ല്‌, ഇതിന്‍റെയൊക്കെ പേരില്‍ മാസാമാസം എത്ര പൈസയാ പെറുക്കുന്നത്‌?  നാട്ടുകാരുടെ കണ്ണില്‍ മോനും മോളും ഇപ്പോ ദേ മരുമോനും ഗള്‍ഫിലായതുകൊണ്ട്‌  ആര്‍ക്കും കൊടുക്കുന്നതൊന്നും അത്രക്കങ്ങു പോരാത്തതുപോലാ.  ഇവിടെ ഒരു ബുദ്ധിമുട്ടുമില്ലാ എന്നാ എല്ലരുടെയും വിചാരം. &lt;br /&gt;&lt;br /&gt;ദേ ഇന്നു രാവിലെ ഇടവകപ്പള്ളീന്ന്‌ അച്ചന്‍ വന്നുപോയതേ ഉള്ളൂ.  പള്ളിവക കോളേജിലെന്തോ സ്വാശ്രയപഠിത്തം തുടങ്ങിയെന്നും അതിനു വേണ്ടി കൈ അയഞ്ഞ്‌ കൊടുക്കണമെന്നുമൊക്കെ പറഞ്ഞോണ്ട്‌.  ഇടയ ലേഖനമാണെന്നും പറഞ്ഞ്‌  ഒരു നോട്ടീസും തന്നിട്ടുപോയി.  മക്കളു ഗള്‍ഫിലായതു കൊണ്ട്‌ അവരു അവിടെക്കിടന്നൊണ്ടാക്കുന്ന കാശെല്ലാം പള്ളിക്കു കൊടുക്കണമെന്നാ അച്ചന്‍മാര്‍ വിചാരിക്കുന്നേ.  കവലയിലെ കുരിശുംമൂടിനു സംഭാവന കൊടുത്തിട്ട്‌ ആറുമാസമായില്ല.  അച്ചന്‍മാര്‍ക്ക്‌ പള്ളിക്കാര്യം നോക്കിയാല്‍ പോരേ, പള്ളിക്കൂടം പഴേപോലെ അങ്ങു നടക്കത്തില്ലിയോ.  ഒരോരോ പരിഷ്‌ക്കാരങ്ങള്‌. &lt;br /&gt;&lt;br /&gt;പറഞ്ഞു പറഞ്ഞ്‌ സമയം പോയതറിഞ്ഞില്ല.  ദേ കൊണ്ടുവെച്ച ചായേം ചക്കയുപ്പേരിയും മോന്‍ കഴിച്ചില്ലല്ലോ.  ജോസൂട്ടിയെ കാണുമ്പോള്‍  ഇവിടുത്തെ കഷ്ടപ്പാടൊക്കെ മോന്‍ അവനോടു പറയണം.  തെക്കേലെ മധോന്നായരുടെ മോള്‍ ബിന്ദൂന്‍റെ കല്യാണമാ.  അവരുടെ മൂത്തമോന്‍ അങ്ങു പട്ടാളത്തിലാ.  പട്ടാളത്തീന്നൊക്കെ കിട്ടുന്നതുകൊണ്ട്‌ ഇന്നത്തെ കാലത്ത്‌ ഒരു പെണ്ണിനെ ഒക്കെ കെട്ടിച്ചുവിടാന്‍ പറ്റുമോ?  സ്വര്‍ണ്ണത്തിനൊക്കെ എന്താ വില?  അവരാ പടിഞ്ഞാറ്റേലെ 25 സെന്റ്‌ കല്യാണാവശ്യത്തിനായി വില്‍ക്കുമെന്നാ കേള്‍ക്കുന്നേ.  നമ്മുടെ ബ്രോക്കര്‍ ഗോവിന്ദന്‍ പറഞ്ഞതാണേ. അങ്ങനെങ്ങാനും അവരു വില്‍ക്കുവാണേല്‍ അതൊന്നു വാങ്ങുന്ന കാര്യം ജോസൂട്ടിയോടു പറയണമെന്നു വിചാരിച്ചിരിക്കുവാ.  അവന്‍റെ പെണ്ണുംപിള്ളക്കു പിടിക്കുകേലായിരിക്കും.  മോന്‍ അവനെ കാണുമ്പോള്‍ ഈ കാര്യം ഒന്നു ശരിക്കും പറഞ്ഞു കൊടുക്കണം. നല്ല  കണ്ണായ വസ്തുവാ.  റോഡിറമ്പിലാണു താനും.  മറ്റു വല്ല ജാതിക്കാരും വന്നു വാങ്ങുന്നതിനേക്കാള്‍ നല്ലതല്ലിയോന്നു വിചാരിച്ചാ.&lt;br /&gt;&lt;br /&gt;മോന്‍റ്റടുത്തല്ലിയോ നമ്മുടെ കുന്നുംപുറത്തെ ദിവാകരനും.  അവന്‍ അവിടെ നല്ല നെലേലാ അല്ലിയോ മോനേ?  മേമനക്കരുടെ 50 സെന്റ്‌ അവന്‍ ഇന്നാളു വാങ്ങിയ കാര്യോം അന്നു ബ്രോക്കര്‍ ഗോവിന്ദന്‍ പറഞ്ഞാരുന്നു.  അവന്‍റെ പഴേ സ്വഭാവമൊക്കെ മാറിയോ മോനേ?  ഒരു കണക്കിനു അവന്‍ നാട്ടീന്നു പോയതും നന്നായി.&lt;br /&gt;&lt;br /&gt;മോനെന്താ പെണ്ണൊന്നും കെട്ടുന്നില്ലേ?  അവിടെത്തന്നെ ആശുപത്രീലുള്ള ഏതോ ഒരു കൊച്ചുമായി അടുപ്പമാണെന്നൊക്കെ അച്ഛന്‍ ഇന്നാളു ഷാപ്പിന്‍റെ അടുത്തുള്ള ഇടവഴിയില്‍ വെച്ചു കണ്ടപ്പോള്‍ സൂചിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഒരു കണക്കിന്‌ കല്യാണം ഉടനെ നടത്താതിരിക്കുന്നതാ നല്ലത്‌.  വീട്ടുകാര്‍ക്കേലും ഗുണമുണ്ടാകുമല്ലോ.  എന്‍റെ ജോസൂട്ടിയുടെ കാര്യം തന്നെ നോക്ക്!.  ഒരു പെണ്ണു വന്നു കേറിയാലത്തെ അവസ്ഥയേ?  ഏതായലും മോന്‍ അവനെ കാണുമ്പോള്‍ എല്ലാം ഒന്നു വിശദമായി പറഞ്ഞേരു കേട്ടോ.  അപ്പോ ശരി മോനേ...&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;em&gt;തോമാച്ചന്‍റെ കഥ കേട്ടു വിജയകൃഷ്ണന്‍ ചാങ്ങേപ്പറമ്പില്‍ നിന്നും സ്വന്തം വീട്ടിലേക്കു തിരിച്ചു.&lt;/em&gt;&lt;/strong&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-6382146878383400284?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/6382146878383400284/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=6382146878383400284' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6382146878383400284'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/6382146878383400284'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/02/blog-post.html' title='വിജയകൃഷ്ണനും തോമാച്ചായനും'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-2344146178425030816</id><published>2008-01-31T21:18:00.001+03:00</published><updated>2008-05-30T07:24:48.876+03:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രവാസക്കാഴ്ചകള്‍'/><title type='text'>പ്രവാസത്തിലെ വഴിക്കാഴ്ചകള്‍</title><content type='html'>വെയിലറിയാതെ, മഴയറിയാതെ, വര്‍ഷങ്ങള്‍ പോകുവതറിയാതെ...&lt;br /&gt;&lt;br /&gt;എസ്. ജാനകി പാടിയ ഒരു പഴയ മലയാള സിനിമാഗാനത്തില്‍ നിന്നുള്ളതാണ്‌ ഈ വരികള്‍. ദേവദാരുവിന്‍ കീഴിലെ താപസകന്യകളായ സൂര്യകാന്തിപ്പൂക്കളെപ്പോലെയല്ല, മറിച്ച്‌ ഉച്ചസൂര്യന്‍റെ ഉഷ്ണത്തിലും മഴയുടെ കുളിരറിയാതെയും വര്‍ഷങ്ങള്‍ പോകുന്നതറിയാതെ ജീവിച്ചു തീരുന്ന പ്രവാസി മലയാളികളുടെ പറയാതെ പോകുന്ന ചില ജീവിതചര്യകളിലേക്കു നമുക്കൊന്നു നോക്കാം.&lt;br /&gt;&lt;br /&gt;പ്രവാസികളുടെ മനസ്സില്‍ അവന്‍റെ നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രായമേറുന്നില്ല. അവന്‍ എന്നാണോ പ്രവാസത്തിന്‍റെ പാന്റ് എടുത്തിട്ടത്‌ , അന്നത്തെ ഒരു ഫോട്ടോ ഇമേജ്‌ ഓരോ പ്രവാസിയും മനസ്സില്‍ ചില്ലിട്ടു വെക്കുന്നു. പിന്നീടിങ്ങോട്ട്‌ വര്‍ഷങ്ങള്‍ പോകുന്നത്‌ അവന്‍ അറിയുന്നേയില്ല. തന്‍റെ മുടി നരയ്ക്കുന്നതും, ഭാര്യയുടെ കവിളിലെ പ്രഭ മങ്ങുന്നതും മകന്‌ മീശ മുളയ്ക്കുന്നതും മകള്‍ വയസ്സറിയിക്കുന്നതും എല്ലം അവന്‌ ഉള്‍ക്കൊള്ളാന്‍ പറ്റാതെ വരുന്നത്‌ ഇതുകൊണ്ടാണ്‌.&lt;br /&gt;&lt;br /&gt;ഭാര്യമാരുടെ ഫോണ്‍ വിളികളിലൂടെയോ, കത്തിലൂടെയോ മാത്രം അവന്‍റെ ലോകം മുന്നോട്ടു നീങ്ങുന്നു. നാട്ടിലേക്കു അവധിക്കു പോകുമ്പോള്‍ തന്‍റെ മോന്‍ എത്ര വലുതായെന്നോ, ഏതു ക്ലാസ്സിലാണു പഠിക്കുന്നതെന്നോ, മകളുടെ ഫ്രോക്കിന്‍റെ സൈസ്‌ എത്രയെന്നോ, എന്തിനേറെ സ്വന്തം ഭാര്യയുടെ ബ്രായുടെ അളവു പോലും എത്രയെന്നറിയാതെ അവര്‍ക്കുവേണ്ടി തുണിത്തരങ്ങളും മറ്റിനങ്ങളും ഊഹങ്ങളിലൂടെ വാങ്ങേണ്ടിവരുന്ന എത്രയോ പ്രവാസികള്‍ ഇവിടെയുണ്ട്‌.&lt;br /&gt;&lt;br /&gt;തുടുത്ത ആരോഗ്യമുണ്ടായിരുന്ന കാലത്ത്‌ വിസ ലഭിച്ച്‌ ഇവിടെയെത്തിയവര്‍ ഇന്നു നര കയറിയവരായിരിക്കുന്നു. കഷണ്ടി ബാധിച്ചവരായിരിക്കുന്നു. ഗള്‍ഫില്‍ കിട്ടുന്ന പലതരം ഹെയര്‍ ഡൈകള്‍ മാറി മാറി പ്രയോഗിച്ച്‌ തലയും മീശയും നെഞ്ചിലെ രോമം വരെയും കറുപ്പിച്ച്‌ കാലത്തെ പിടിച്ചു നിര്‍ത്താന്‍ നോക്കുന്നവര്‍ ഈ മണ്ണില്‍ വീണുപോയ അവരുടെ യൌവനത്തെ മന:പൂര്‍വം മറക്കന്‍ ശ്രമിക്കുന്നു. അവര്‍ കടന്നുപോയ വര്‍ഷങ്ങള്‍ സ്വബോധത്തോടെ മറക്കുന്നു. പലപ്പോഴും മനസ്സ്‌ ഓടിയെത്തുന്നിടത്ത്‌ ശരീരം എത്താനാകാതെ വിഷമിക്കുന്നത്‌ മറ്റാരേയും അറിയിക്കാതിരിക്കാന്‍ ഇവര്‍ വിഫലമായി ശ്രമിക്കുന്നതു കാണാം.&lt;br /&gt;&lt;br /&gt;കമ്പനിക്കാര്‍ നല്‍കുന്നതോ, മലയാളി ഹോട്ടലുകളില്‍ നിന്നോ, മലയാളികള്‍ നടത്തുന്ന മെസ്സുകളില്‍ നിന്നോ ലഭിക്കുന്ന മട്ടണും കീമയും ബീഫ് ഫ്രൈയും ചിക്കന്‍ ഫ്രൈയും പൊറോട്ടയും കഴിച്ച്‌ ഇവര്‍ രോഗികളാകുന്നു. കമ്പനി കൊടുക്കുന്നതോ, 'ഷെയറിംഗി' ലൂടെ നേടുന്ന താമസസ്ഥലത്ത്‌ യാതൊരുവിധ പ്രൈവസിയുമില്ലാതെ, പലരോടൊത്ത്‌ മുറികല്‍ പങ്കിട്ട്‌ ജീവിതം കഴിക്കുന്നു. തൊട്ടടുത്തു കിടക്കുന്നവന്‍റെ കൂര്‍ക്കം വലിയാല്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍, അടുത്തു കിടക്കുന്നവന്‍റെ അധോവായുവിന്‍റെ ദുര്‍ഗന്ധത്താല്‍ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍, പ്രഭാതത്തില്‍ ഉണര്‍ന്ന്‌ കകൂസില്‍ കയറി മറ്റാരുടെയോ മലം ദര്‍ശിക്കുകയും ഫ്ലഷ്‌ ചെയ്യുകയും ചെയ്യേണ്ടിവരുന്നവര്‍..ഈ നിര നിരവധിയാണ്‌.&lt;br /&gt;&lt;br /&gt;മുയലുകളെപ്പോലെ ഒരു ദിവസം പല തവണ ഇണചേരാന്‍ വികാരം വിജൃംഭിച്ചുനിന്ന ' ആ നല്ല പ്രായത്തില്‍' പ്രവസലോകത്തെത്താന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ രതിശീലങ്ങളെ തടവറയിലിടാന്‍ കാലങ്ങളായി ശീലിച്ചുപോരുന്നു. അവസാനം കെട്ടിയിട്ടു വളര്‍ത്തുന്ന കുതിരയെപ്പോലെ ക്ഷയിച്ച വികാരവുമായി വര്‍ഷത്തിലൊരിക്കല്‍ ഇണചേരാന്‍ വിധിക്കപ്പെട്ടവനാകുന്നു പ്രവാസികള്‍.&lt;br /&gt;&lt;br /&gt;ലൈംഗിക അവയവങ്ങള്‍ കേവല പ്രാഥമിക ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്നതിലേക്ക്‌ അധ:പതിപ്പിക്കുന്ന പ്രവാസികളില്‍ കാമം എന്ന ചേതന വര്‍ഷത്തിലൊരിക്കലോ, രണ്ടു വര്‍ഷത്തിലൊരിക്കലോ മാത്രം അനുശീലിക്കേണ്ടിവരുന്ന ഒരു ശീലമായി കൂപ്പുകുത്തുന്നു. ഗള്‍ഫുലോകത്ത്‌ നിയമവിരുദ്ധമെങ്കിലും സുലഭമായി ലഭിക്കുന്ന നീലച്ചിത്രങ്ങള്‍ ഒളിച്ചിരുന്നോ, കൂട്ടുകാരുമായി കൂട്ടം ചേര്‍ന്നോ കണ്ടു മാത്രം ഉദ്ദീപനമുണ്ടാക്കേണ്ടി വരുന്ന ഭൂരിപക്ഷം പ്രവാസികളും വല്ലപ്പോഴും വീണുകിട്ടുന്ന ഏകാന്തതയിലും, ഇരുട്ടിലും കുളിമുറികളിലും തന്‍റെ ജൈവകാമനയെ സ്വന്തം കൈകളാല്‍ കഴുത്തു ഞെരിച്ചു ശമിപ്പിക്കുന്നു. അങ്ങനെ 'ദമനവും ശമനവും' അവന്‍ സ്വയം അനുശീലിക്കുന്നു.&lt;br /&gt;&lt;br /&gt;ഇതിനൊക്കെയിടയിലൂടെ കാലം ഊര്‍ന്നുപോകുന്നത്‌ അവന്‍ അറിയുന്നില്ല. തനിക്കു ലഭിച്ച ഭാര്യയെ മതിയാവോളം സ്നേഹിക്കുവാന്‍ കഴിയാത്തവര്‍..തനിക്കു ജനിച്ച കുഞ്ഞിനെ മതിയാവോളം ലാളിക്കുവാന്‍ കേവല ദിവസങ്ങള്‍ മാത്രം ലഭിച്ചവര്‍. ലാളിച്ചു തീരും മുന്‍പേ മക്കള്‍ വളര്‍ന്നു പോകുന്നു. ഇന്നത്തെ പെണ്‍കുട്ടികളില്‍ 10 വയസ്സ്‌ തികയുന്നതോടെ ആര്‍ത്തവചക്രമുണ്ടാകുന്നു. അന്നുമുതല്‍ അച്ചന്‌ തന്‍റെ മകളെ മടിയിലിരുത്തി ഓമനിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ബൈക്കും മൊബൈലും ഇന്‍റര്‍നെറ്റും കൂട്ടുകാരുമായി വളര്‍ന്നു ശീലിച്ച മകന്‍ വളര്‍ച്ചയെത്തും മുന്‍പേ തന്നെ അച്ചന്‍റെ ഭാവനയുടെ പരിധിക്കപ്പുറത്തേക്കു വളര്‍ന്നുപോകുന്നു. ചെലുത്താനാകാത്ത ലാളനയുടെ ഭാരം ചുമക്കുന്ന നിരവധി അച്ഛന്‍മാര്‍ പ്രവാസലോകത്തുണ്ട്‌. ഒഴുക്കനാകാത്തെ പ്രണയം അണകെട്ടി നിര്‍ത്തി ദുര്‍ഗന്ധമുണ്ടാക്കുന്ന ഭര്‍ത്താക്കന്‍മാരും നിരവധി.&lt;br /&gt;&lt;br /&gt;കഴുത്തില്‍ ടൈയും കെട്ടി എ.സി മുറികളിലിരുന്ന്‌ മൊബൈല്‍ ഫോണിലൂടെയും ഇന്‍റര്‍നെറ്റ്‌ ചാറ്റിംഗിലൂടെയും വെബ്ക്യാമറയിലൂടെയും, വീഡിയോ കോണ്‍ഫ്രന്‍സിംഗിലൂടെയും ദൈനംദിന ജീവിതം തള്ളിനീക്കുന്ന അഭ്യസ്തവിദ്യരായ 'സ്കില്‍ഡ്‌ കംപ്യൂട്ടറൈസ്‌ഡ്‌' മലയാളിക്കും കവറോള്‍ എന്ന ഓമനപ്പേരിട്ട വര്‍ക്ക്‌ സ്യൂട്ട്‌ കുപ്പായത്തിനുള്ളില്‍ ശരീരം മൊതം കുത്തിക്കയറ്റി റോഡു പണി മുതല്‍ ഇങ്ങൊട്ടുള്ള ശാരീരികാധ്വാനം വേണ്ട എല്ലാ അറ്റകുറ്റപ്പണികളും ചെയ്യുന്ന 'അണ്‍സ്കില്‍ഡ്‌' മലയാളിക്കും എല്ലാം ഈയൊരു കാര്യത്തില്‍ ഒരേ മുഖച്ഛായ ആണ്‌.&lt;br /&gt;&lt;br /&gt;കാലം കാത്തു നില്‍ക്കുകയില്ല. നിങ്ങളേയും ആരും കാത്തുനില്‍ക്കുകയില്ല. മുതിര്‍ന്ന പ്രവാസികളൊട്‌ 'കാലം കുറെ ആയില്ലേ ചേട്ടാ, ഇനിയെങ്കിലും നിര്‍ത്തിപ്പൊയ്‌കൂടേ' എന്നു ചോദിക്കുന്ന യുവപ്രവാസികളേ, നിങ്ങളും പ്രവാസത്തിന്‍റെ പാന്‍റ്റിട്ടവരാണ്‌. ഇലകള്‍ അടരുന്നതുപോലെ നിശ്ശബ്ദമായി കാലം കൊഴിയുന്നത്‌ നിന്‍റെ കാലിന്‍ ചുവട്ടില്‍കൂടിയുമാണ്‌. മുന്‍ഗാമികള്‍ തട്ടി വീണ കല്ലുകള്‍ നിങ്ങള്‍ക്കൊരു മുന്നറിയിപ്പായിക്കരുതി സൂക്ഷിച്ചു നടക്കുക. തട്ടിവീണവരെ പരിഹസിക്കാതിരിക്കുക&lt;br /&gt;&lt;br /&gt;-guruji.masterji@gmail.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-2344146178425030816?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/2344146178425030816/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=2344146178425030816' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/2344146178425030816'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/2344146178425030816'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/01/blog-post_7800.html' title='പ്രവാസത്തിലെ വഴിക്കാഴ്ചകള്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-957812556169673966</id><published>2008-01-30T15:43:00.002+03:00</published><updated>2008-05-30T07:25:37.446+03:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രവാസക്കാഴ്ചകള്‍'/><title type='text'>ഇവിടെ ഇങ്ങനെയും ചിലര്‍</title><content type='html'>പണ്ട്‌  പണ്ട്‌  ഒരിടത്തൊരിടത്ത്‌ ഒരാള്‍ കുറെ കോഴിയെ വളര്‍ത്തി। രാത്രിയില്‍ കുറുക്കന്‍റെ ശല്യം അധികമായതിനാല്‍ കോഴിക്കു കാവലായി അയാള്‍ ഒരു നായയെയും വളര്‍ത്തി।  കോഴികളുടെ കൂടിന്‍റെ വശത്തായി നായയെ പൂട്ടിയിടുകയും ചെയ്തു.  കോഴിയെ പിടിക്കാനായി രാത്രിയില്‍ കുറുക്കന്‍ വരുമ്പോള്‍ നായ കുരച്ചു ബഹളം വെക്കാന്‍ തുടങ്ങും.  നായയുടെ കുര കേള്‍ക്കുമ്പോള്‍ തന്നെ ഉടമസ്ഥന്‍ അകത്തുനിന്നും 'പിടിച്ചോ, പിടിച്ചോ' എന്നു പറഞ്ഞ്‌ നായയെ പ്രോത്സാഹിപ്പിക്കും.  ഇതു കേള്‍ക്കുന്ന നായ കുര തുടര്‍ന്നുകൊണ്ടേയിരിക്കും.  കോഴിക്കൂടിന്‍റെ അടുത്തേക്കുപോലും പോകുവാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങവേ കുറുക്കന്‍ ഇങ്ങനെ പറഞ്ഞു.&lt;br /&gt;&lt;br /&gt;'കോഴിയുടെ ഉടമസ്ഥന്‍ 'പിടിച്ചോ, പിടിച്ചോ' എന്നു പറയുന്നു, പക്ഷേ ഈ പഴംകഞ്ഞികുടിയന്‍ നായയാണ്‌ സമ്മതിക്കാത്തത്‌ '&lt;br /&gt;&lt;br /&gt;ഉടമസ്ഥന്‍ കൊടുക്കാമെന്നു പറഞ്ഞാലും കൊടുക്കന്‍ സമ്മതിപ്പിക്കാതെ, സ്വന്തം വര്‍ഗ്ഗത്തെ കുരച്ചോടിക്കുന്ന ഒരുപാടു മുഖങ്ങള്‍ പ്രവാസലോകത്തുണ്ട്‌  .  തനിക്കുമാത്രമല്ലാതെ മറ്റൊരാള്‍ക്കും ഒരു ആനുകൂല്യവും ഉണ്ടാകുവാന്‍ പാടില്ല എന്ന മനോവിചാരത്തോടെ സഹപ്രവര്‍ത്തകരെ നിഷ്ക്കരുണം നിസ്സഹായാവസ്ഥയിലെത്തിക്കുന്ന മലയാളികള്‍ ഗള്‍ഫുരാജ്യത്തെ കമ്പനികളിലെ നിത്യ കാഴ്ച്ചയാണ്‌ .&lt;br /&gt;&lt;br /&gt;ഗള്‍ഫില്‍ ഒരു ജോലി നേടുക, അതിനുവേണ്ടി ട്രാവല്‍ ഏജന്‍സികളുടെയും സബ്‌ ഏജന്‍റുമാരുടേയും തിണ്ണകള്‍ കയറി നടക്കുക എന്നതൊക്കെ മലയാളികളുടെ ശീലമാണ്‌,  ഒരിക്കല്‍ അതു ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്വയം മറക്കുക എന്നത്‌ ഒരു അനുശീലവും।  തങ്ങള്‍ ചവുട്ടി വന്ന പടികള്‍ പാടേ മറന്ന്‌ ഇനി ഒരുത്തനും എന്നേപ്പോലെ വളരേണ്ട എന്ന ചിന്താഗതിയോടെ താഴേത്തട്ടിലുള്ളവര്‍ക്ക്‌  കിട്ടേണ്ടുന്ന ആനുകൂല്യങ്ങളെ  തകിടം മറിച്ചും യാതൊരു ചേതവുമില്ലാതെ തനിക്കു ചെയ്തുകൊടുക്കാന്‍ കഴിയുന്ന സഹായങ്ങള്‍ക്കു നേരെ മുടന്തന്‍ന്യായഘോഷണം നടത്തിയും ജൂനിയര്‍ മലയാളികളുടെ നേരെ കുരയ്ക്കുന്ന ഒരുപാട്‌  'സീനിയര്‍' മലയാളികളുണ്ട്‌. &lt;br /&gt;&lt;br /&gt;വിദ്യാഭ്യാസയോഗ്യതയോ, അനുഭവസമ്പത്തോ അല്ല മറിച്ച്‌ ഭാഗ്യം എന്ന ഫാക്റ്റര്‍ ആണ്‌  ഗള്‍ഫിലെ ജോലിയുടെ മാനദണ്ഡം।  ഭാഗ്യം എന്ന ഫാക്റ്റര്‍ കൊണ്ടുമാത്രം അനര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നവരുടെ ഇടയിലാണ്‌ ഈ അനുശീലം അധികമായി  കണ്ടുവരുന്നത്‌. &lt;br /&gt;&lt;br /&gt;ഗള്‍ഫിലെ ബാച്ചിലേര്‍സ് റൂമുകളിലെ വീക്കെന്‍റ്ട്‌ ആഘോഷപരിപാടികളിലും സൊറ പറച്ചില്‍ വേളകളിലും ഇത്തരം ഒരു കഥാപാത്രത്തെ ചൊല്ലി പലരും വേദനിക്കുന്നതു കാണാം।  അഥവാ പരിഹസിക്കുന്നതു കാണാം।  ആഘോഷം ഇത്തിരി തലക്കു പിടിച്ചു കഴിഞ്ഞാലോ, ഇത്തരം 'സീനിയറ' ന്‍മാരുടെ അച്ഛനപ്പൂപ്പന്‍മാരെ തെറി കൊണ്ട്‌ അഭിഷേകം നടത്തുന്നവരേയും കാണാം.&lt;br /&gt;&lt;br /&gt;സ്വന്തം വര്‍ഗ്ഗത്തോട്‌ ശത്രുത കാണിക്കാന്‍ ഈ സീനിയറന്‍മാര്‍ കണ്ടെത്തുന്ന ന്യായീകരണവും അതിന്‍റെ മന:ശാസ്ത്രവും കേവലം സരളം।  സ്വാര്‍ത്ഥത।  തനിക്കു ലഭിച്ച സ്ഥാനം അനര്‍ഹമാണെന്നും അസുരക്ഷിതവുമാണെന്ന വിചാരമാണ്‌ ഇക്കൂട്ടരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌।     തങ്ങളുടെ സ്ഥാനം മറ്റാരോ തട്ടിയെടുക്കുമെന്നുള്ള ഭയം ഇവരെ വേട്ടയാടുന്നു।  തന്നേക്കാള്‍ സമര്‍ത്ഥനും യോഗ്യനുമായ ഒരാള്‍ തനിക്കു പിന്നാലേ ഉണ്ടെന്ന തിരിച്ചറിവില്‍ ഉണ്ടാകുന്ന ഭയം മറച്ചുവെക്കാന്‍ ഇവര്‍ കണ്ടെത്തുന്ന കോഡാണ്‌ ഈ ജാഡയും പരദ്രോഹവും।  ഇവര്‍ അസുരക്ഷിതത്ത്വത്തിന്‍റെ ഭയം ചുമന്ന്‌ ചുമന്ന്‌ തലക്കനമുള്ളവരായി മാറുന്നു.&lt;br /&gt;&lt;br /&gt;'സീനിയറന്‍' മാരേ, ഒരു കാര്യം ശരിയാണ്‌।  നിങ്ങളേക്കാള്‍ സമര്‍ത്ഥനായ ഒരാള്‍ നിങ്ങളുടെ പിന്നിലുണ്ടെന്നു മറക്കാതിരിക്കുക।  ഈ ഭൂമിയില്‍ ഒഴിച്ചുകൂടാത്തവരായി ആരുമില്ല।  കാതു കുത്തിയവന്‍ പോയാല്‍ കാതും കുത്തി കടുക്കനുമിട്ട വേരൊരാള്‍ വരും।  കോഴി കൂകുന്നതുകൊണ്ടല്ല നേരം വെളുക്കുന്നത്‌.      പല്ലി താങ്ങുന്നതുകൊണ്ടല്ല മച്ച്‌ വീഴാതിരിക്കുന്നത്‌.  തിരിച്ചറിവു നേടുക.  നിങ്ങളെപ്പോലെതന്നെ ഉദരപൂരണത്തിനായി കാതങ്ങള്‍ താണ്ടിയെത്തിയ നിന്‍റെ നിറമുള്ള സഹോദരനെ സഹായിക്കാനായില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക.  നിങ്ങള്‍ ഭയക്കാതിരിക്കുക.  'സീസര്‍ക്കുള്ളത്‌ സീസര്‍ക്ക്‌ '  എന്ന ബൈബിള്‍ വചനം മറക്കാതെ ഉരുവിട്ടു ശീലിക്കുക.  സര്‍വം സുഖ:ഭവന്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-957812556169673966?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/957812556169673966/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=957812556169673966' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/957812556169673966'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/957812556169673966'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/01/blog-post_30.html' title='ഇവിടെ ഇങ്ങനെയും ചിലര്‍'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-8753025894915670864</id><published>2008-01-28T09:05:00.001+03:00</published><updated>2008-04-04T07:36:28.759+03:00</updated><category scheme='http://www.blogger.com/atom/ns#' term='നാട്ടുകാഴ്ച'/><title type='text'>ഇങ്ങനേയുമുണ്ടോ ഒരു ഭക്തി</title><content type='html'>കലിയുഗത്തില്‍ മനുഷ്യന്‍ ഭക്തിയുടെ പേരില്‍ എന്തു കാണിക്കാനും എന്തിനേയും ആരാധിക്കാനും വെമ്പല്‍ കൊള്ളുമെന്നു സാക്ഷാത് ശ്രീകൃഷ്ണ ഭഗവാന്‍ പറഞ്ഞതിന്‍റെ ഒരു പ്രത്യക്ഷഭാവം ഇതാ ഇങ്ങിനേയും.&lt;br /&gt;&lt;br /&gt;ഈ കലിയുഗത്തിലെ ഒരു മണ്ഡലക്കാലം. ചെയ്തുകൂട്ടിയ പാപങ്ങള്‍എല്ലാം തീര്‍ക്കാന്‍ മല ചവുട്ടിയാല്‍ മതിയെന്ന വിശ്വാസത്തോടെ കടിച്ചുപിടിച്ചു വ്രതമെടുക്കുന്നവര്‍ പാപമിറക്കുന്ന വിശുദ്ധകാലം.  അങ്ങനെ ഈ പുണ്യകാലത്ത്‌ കോയിക്കല്‍പ്പറമ്പിലെ കേശവന്‍ നായരും തന്‍റെ പേരക്കുട്ടിയുമായി മല ചവിട്ടാന്‍ തീരുമാനിച്ചു.  അയലത്തു വീട്ടിലെ വാസുക്കുട്ടി കൊണ്ടുക്കൊടുത്ത പലിശക്കാശില്‍ നിന്നാണ്‌ നെയ്ത്തേങ്ങക്കുള്ള നെയ്യും കെട്ടുനിറക്കാനുള്ള സാമഗ്രികളും വാങ്ങിച്ചതെന്നുള്ളത്‌ കേശവന്‍നായര്‍ക്കും പിന്നെ അയ്യപ്പഭഗവാനും മാത്രമേ അറിയൂ.&lt;br /&gt;&lt;br /&gt;കഥ ഇങ്ങനെയാണ്‌.  ഇരുമുടി കെട്ടുമുറുക്കി, തന്‍റെ ഗള്‍ഫിലെ മോന്‍ പുതിയതായി വങ്ങിയ 'സ്കോര്‍പ്പിയോ' യില്‍ കേശവന്‍നായരും പേരക്കുട്ടിയും ഡ്രൈവറോടൊപ്പം രാത്രിയിലാണ്‌ വീട്ടില്‍ നിന്നും ഇറങ്ങിയത്‌. ഏഴരവെളുപ്പിനെ പമ്പയില്‍ വന്നിറങ്ങി.  പമ്പയില്‍ മുങ്ങി, പാപം കഴുകി, തൊഴുതു മുന്നോട്ടു നീങ്ങിയപ്പോള്‍ പേരക്കുട്ടി നിര്‍ബന്ധബുദ്ധിയോടെ കേശവന്‍നയരോട്‌ ഒരു കാര്യം പറഞ്ഞു. &lt;br /&gt; &lt;br /&gt;'മുത്തച്ഛാ എനിക്കു അപ്പിയിടാന്‍ മുട്ടുന്നു'&lt;br /&gt;&lt;br /&gt;അപ്പിയിടാതെ ഒരു ചുവടു മുന്നോട്ടു നടക്കനാവില്ലെന്നു കുട്ടി തീര്‍ത്തും പറയുകയും അപ്പിയിടുകയും ഒരുമിച്ചായിരുന്നു.  കെട്ടും ശരണം വിളിയുമായി അയ്യപ്പന്‍മാര്‍ നടന്നുനീങ്ങുന്ന വഴിയില്‍ കേശവന്‍നായരുടെ കൊച്ചുമകന്‍ അപ്പിയിട്ടു.  കണ്ട തമിഴന്‍മാര്‍ക്കും വടക്കന്‍മാര്‍ക്കും ഒക്കെ ഇവിടെ വന്നു തൂറാമെങ്കില്‍ നമ്മുടെ സ്വന്തം നാട്ടിലെ ശബരിമലയില്‍ തൂറാന്‍ മലയാളിയായ കേശവന്‍നായരുടെ പേരക്കുട്ടിക്ക്‌ അവകാശമില്ലേ. കേശവന്‍ നായര്‍ അങ്ങനെയങ്ങ്‌ ആശ്വസിച്ചു.&lt;br /&gt;&lt;br /&gt;ഇട്ട അപ്പി എങ്ങനെ 'ഡിസ്പോസ്‌' ചെയ്യുമെന്നതായി കേശവന്‍നായരുടെ അടുത്ത പ്രോബ്ലം.  അവസാനം ഒരു ഉപായം കണ്ടെത്തി.  കൈയില്‍ കരുതിയിരുന്ന പട്ടുതുണികൊണ്ട്‌ അതങ്ങു മൂടിയിട്ടു.  &lt;br /&gt;&lt;br /&gt;അയ്യപ്പഭക്തന്‍മാര്‍ തിക്കിത്തിരക്കിവരുന്ന വഴിയില്‍ മൂടിയിട്ട തുണിയില്‍ ചവിട്ടാതിരിക്കാന്‍ കേശവന്‍നായര്‍ ഒരു ഭക്തനോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു.  &lt;br /&gt;&lt;br /&gt;'അയ്യോ, അതില്‍ ചവിട്ടരുത്‌'&lt;br /&gt;&lt;br /&gt;കേശവന്‍നായര്‍ പറഞ്ഞത്‌ പാതി മാത്രം കേട്ട ഒരു ഭക്തന്‍ തിരിഞ്ഞു നോക്കി.  പട്ടുകൊണ്ടു മൂടിയിട്ട ഒരു വസ്തുവില്‍ ചവിട്ടരുതെന്ന്‌ ഒരാള്‍ വിളിച്ചു പറയണമെങ്കില്‍ അവിടെ എന്തെങ്കിലും ദൈവസാന്നിദ്ധ്യമുണ്ടായിരിക്കണം.  കേട്ടതു പാതി കേള്‍ക്കാത്തതു പാതി ആ ഭക്തന്‍ ഓടിച്ചെന്നു പട്ടുതുണി കൊണ്ടു മൂടിയിട്ടിടത്തു ചെന്ന്‌ മൂന്ന്‌ പ്രദിക്ഷണം ചെയ്ത്‌ കുമ്പിട്ടു.&lt;br /&gt;&lt;br /&gt;മുമ്പേ ഗമിച്ചീടിന ഗോവു തന്‍റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം എന്നാണല്ലോ പ്രമാണം.  പിന്നാലെ വന്ന അയ്യപ്പഭക്തന്‍മാരെല്ലാം പട്ടുതുണിക്കു വലം വെക്കുകയും കര്‍പ്പൂരമുഴിയുകയും ചെയ്തുകൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;അവസാനം ആ പുണ്യസ്ഥലം ഒരു നോക്ക്‌ ദര്‍ശിക്കുവാന്‍ അയ്യപ്പഭക്തന്‍മാര്‍ തിക്കിത്തിരക്കി.  കേശവന്‍നായരും പേരക്കുട്ടിയും മല ഇറങ്ങി വരുമ്പോള്‍ അയാള്‍ മൂടിയിട്ട പട്ടുതുണിക്കു ചുറ്റും ദിവ്യദര്‍ശനത്തിനും തൊട്ടുതൊഴാനും നിരവധി പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-8753025894915670864?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/8753025894915670864/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=8753025894915670864' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/8753025894915670864'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/8753025894915670864'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/01/blog-post_5820.html' title='ഇങ്ങനേയുമുണ്ടോ ഒരു ഭക്തി'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-4854657239856206817</id><published>2008-01-27T13:53:00.001+03:00</published><updated>2008-05-30T07:26:28.225+03:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രവാസക്കാഴ്ചകള്‍'/><title type='text'>കുന്നുംപുറത്തെ ദിവാകരന്‍റെ ഇംഗ്ലീഷ്‌</title><content type='html'>&lt;em&gt;(കുന്നുംപുറത്തെ ദിവാകരന്‍ അമേരിക്കന്‍ കമ്പനിയിലെ ഫോര്‍മാനാണ്‌.  സായിപ്പിന്‌ ഒത്താശ പാടുന്നവനായതു കൊണ്ട്‌ ദിവാകരനെ സായിപ്പിനിഷ്ടവുമാണ്‌.  ദിവാകരന്‍ തന്‍റെ കമ്പനിയിലുള്ള മി. മൈക്കുമായി നടത്തിയ ലഘു സംഭാഷണം നമ്മുടെ വിജയകൃഷ്ണന്‍ കേട്ടപ്പോള്‍)&lt;/em&gt;&lt;br /&gt;&lt;br /&gt;ദിവാകരന്‍ എന്നു സായിപ്പിന്‍റെ വായില്‍ കൊള്ളാത്തതുകൊണ്ട്‌ ദിവാകരനെ 'മി. കറണ്‍' എന്നാണ്‌ കമ്പനിയിലാകെ അറിയുന്നത്‌.&lt;br /&gt;&lt;br /&gt;Mike:  How are you KaRan?&lt;br /&gt;&lt;br /&gt;Divakaran:  Good Morning Sir (വണക്കം സാറേ)&lt;br /&gt;&lt;br /&gt;Mike:  What's up?  You alright KaRan? &lt;br /&gt;&lt;br /&gt;Divakaran:  I good Sir (എനിക്കു സുഖം തന്നെ സാര്‍)&lt;br /&gt;&lt;br /&gt;Mike:  Is your family OK?&lt;br /&gt;&lt;br /&gt;Divakaran:  No Sir.  My mother too much days hospital (ഇല്ല സാര്‍.  എന്‍റെ അമ്മ കുറെ ദിവസമായി ആശുപത്രിയില്‍ ആണ്‌.)&lt;br /&gt;&lt;br /&gt;Mike:  What happened to her?&lt;br /&gt;&lt;br /&gt;Divakaran:  Me mother starting head rotate, and and food come out.  Now three week hospital.  Too much money need  (തുടക്കത്തില്‍ തലകറക്കവും പിന്നെ ഛര്‍ദ്ദിലുമായിരുന്നു.  ഇപ്പോള്‍ മൂന്നാഴ്ച്ചയായി ആശുപത്രിയില്‍ തന്നെയാ.  ഒരുപാടു പൈസ വേണം.)&lt;br /&gt;&lt;br /&gt;Mike:  OK.  How youre'all doing at work?&lt;br /&gt;&lt;br /&gt;Divakaran:  No good feeling.  My Lead man no good  (ഒരു സുഖവുമില്ല സാര്‍.  എന്‍റെ ലീഡ്‌മാന്‍ നല്ലതല്ല.)&lt;br /&gt;&lt;br /&gt;Mike:  Why?&lt;br /&gt;&lt;br /&gt;Divakaran:  Yesterday big problem.  He told too much bad word. (ഇന്നലെ വലിയ പ്രശ്നമായിരുന്നു.  അങ്ങേരു എന്നെ ഒരുപാടു ചീത്ത വിളിച്ചു.)&lt;br /&gt;&lt;br /&gt;Mike:  Really?&lt;br /&gt;&lt;br /&gt;Divakaran:  He told to me mother fu.cker.  Me, my place, this big bad word  (എന്നെ അയാള്‍ ഇന്നലെ മദര്‍ഫക്കര്‍ എന്നു വിളിച്ചു.  ഞങ്ങളുടെ നാട്ടില്‍ അതു വലിയ ചീത്തയാണ്‌)&lt;br /&gt;&lt;br /&gt;Mike:  Did he?&lt;br /&gt;&lt;br /&gt;Divakaran:  Yes,  you know in me country, father fuck mother, mother no fuck nobody.  I go complain manager  (നിനക്കറിയാമോ, ഞങ്ങളുടെ നാട്ടില്‍ അച്ഛന്‍ മാത്രമേ അമ്മയെ അങ്ങനെ ചെയ്യൂ.  ഞാന്‍ മാനേജരോട്‌ പരാതി കൊടുക്കാന്‍ പോവുകയാണ്‌)&lt;br /&gt;&lt;br /&gt;Mike:  Be cool KaRan.  You will be alright!&lt;br /&gt;&lt;br /&gt;Divakaran:  You know, I work dust.  No break work work work.  He no like.  (നിനക്കറിയാമോ, ഞാന്‍ പൊടിയിലാണ്‌ പണിയെടുക്കുന്നത്‌.  ഒരു ബ്രേക്കുപോലും എടുക്കാതെ പണി തന്നെ പണി.  എന്നിട്ടും അവനു പിടിക്കുന്നില്ല.)&lt;br /&gt;&lt;br /&gt;Mike:  Is he that bad?&lt;br /&gt;&lt;br /&gt;Divakaran:  He work AC.  complete day AC.   Not doing one work.  I go compalint. see  (അവന്‍ എ. സി. റൂമിലാ ഇരിക്കുന്നത്‌.  മുഴുവന്‍ ദിവസവും എ. സി.യില്‍ തന്നെ.  എന്നാലോ ഒറ്റപ്പണി ചെയ്യില്ല.  ഞാന്‍ പരാതി കൊടുക്കാന്‍ പൊകുവാ നോക്കിക്കോ)&lt;br /&gt;&lt;br /&gt;Mike:  Dont worry KaRan.  I will talk to that guy.&lt;br /&gt;&lt;br /&gt;Divakaran:  You no no talk him.  I manager told already (വേണ്ട, വേണ്ട, നീ അവനോടൊന്നും ചോദിക്കേണ്ട.  ഞാന്‍ മാനേജറോടു പറഞ്ഞു കഴിഞ്ഞു.)&lt;br /&gt;&lt;br /&gt;Mike;  Why did he yell at you anyway KaRan?&lt;br /&gt;&lt;br /&gt;Divakaran:  Yesterday brake time, me sleep come.  Me sleeping, He come and bad words, bad words.  No stop. (ഇന്നലെ ബ്രേക്കുസമയത്ത് എനിക്കുറക്കം വന്നു.  ഞാനൊന്നുറങ്ങി.  അന്നേരം അയാള്‍ വന്ന്‌ നിര്‍ത്താതെ ചീത്ത വിളിക്കാനും തുടങ്ങി.)&lt;br /&gt;&lt;br /&gt;Mike:  Americans are like that..dont worry about it KaRan.&lt;br /&gt;&lt;br /&gt;Divakaran:  He American,  I Indian.  I do all work.  He boss making.  He go play play.  He no go womens back.  I work work.  but he complain me.  (അവന്‍ അമേരിക്കക്കാരന്‍ ആണെങ്കില്‍ ഞാന്‍ ഇന്‍ഡ്യാക്കാരനാണ്‌.  ഞാനാ ഇവിടുത്തെ എല്ലാ പണിയും ചെയ്യുന്നേ.  അവന്‍ ചുമ്മാതെ കളിച്ചും കറങ്ങിയും നടക്കുകയാ.   പെണ്ണുങ്ങളുടെ പിറകീന്നു മാറില്ല.  ഞാനോ പണി തന്നെ പണി.  എന്നിട്ടും അവന്‍ എന്നെ കുറ്റപ്പെടുത്തുന്നു.)&lt;br /&gt;&lt;br /&gt;Mike:  Leave it KaRan.  So is your mother doing better now?&lt;br /&gt;&lt;br /&gt;Divakaran:  I home call Friday Friday.  Me wife talking.  Me wife, Me mother no see good.  No talk good, I nothing do Sir  (ഞാന്‍ എല്ലാ വെള്ളിയാഴ്ച തോറും വീട്ടില്‍ വിളിക്കാറുണ്ട്.  എന്‍റെ ഭാര്യയോടും സംസാരിക്കാറുണ്ട്‌.  എന്‍റെ ഭാര്യക്ക്‌ അമ്മയെ കണ്ടൂകൂടാ.  അവര്‍ തമ്മില്‍ മിണ്ടില്ല.  ഞാനെന്തോ ചെയ്യാനാ? )&lt;br /&gt;&lt;br /&gt;Mike:  Everything will be alright KaRan.  Be cool Man.&lt;br /&gt;&lt;br /&gt;&lt;strong&gt;ഈ സമയത്ത്‌ നമ്മുടെ വിജയകൃഷ്ണന്‍ കൈയില്‍ ഒരു പേപ്പറുമായി അവിടെയെത്തി&lt;/strong&gt;&lt;br /&gt;&lt;br /&gt;Mike:  What is this Mr. Kr'sna?&lt;br /&gt;&lt;br /&gt;Vijayakrishnan:  Sir, shall I bring the document here that you need to sign?&lt;br /&gt;&lt;br /&gt;Mike:  What?&lt;br /&gt;&lt;br /&gt;Vijayakrishnan:  Sir, should I bring the paper work here that you need to sign prior to sending to Human Resources?&lt;br /&gt;&lt;br /&gt;Mike:  What?  I don't understand you.  You are from India too?  Right?&lt;br /&gt;&lt;br /&gt;Vijayakrishnan:  Yes Sir.&lt;br /&gt;&lt;br /&gt;Mike:  Then why can't you be expressive like KaRan?&lt;br /&gt;&lt;br /&gt;Vijayakrishnan:  I was asking you, whether should I bring those papers here to sign?&lt;br /&gt;&lt;br /&gt;Mike:  Stop Kr'sna.  I do not understand your way of talking.  Why do you confuse me with this 'shall', 'could' and 'would' shits.  Call Mr. KaRan to translate you for me.&lt;br /&gt;&lt;br /&gt;പാവം വിജയകൃഷ്ണന്‍ കുന്നുംപുറത്ത് ദിവാകരനെ വിളിക്കാനായി നടന്നുപോയി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-4854657239856206817?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/4854657239856206817/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=4854657239856206817' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/4854657239856206817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/4854657239856206817'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/01/blog-post_27.html' title='കുന്നുംപുറത്തെ ദിവാകരന്‍റെ ഇംഗ്ലീഷ്‌'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-7241479883388292249</id><published>2008-01-27T10:53:00.001+03:00</published><updated>2008-05-30T07:27:08.059+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അമ്മക്കു വീണ്ടും ഒരെഴുത്ത്‌</title><content type='html'>എന്‍റെ അമ്മക്ക്‌&lt;br /&gt;    &lt;br /&gt;     ഇത്തവണ മറുപടി എഴുതാന്‍ ഇത്തിരി വൈകി.  ഒന്നാമത്‌ സമയമില്ലമ്മേ.  പിന്നെ ഈ ചൂടത്തെ പണിയും കഴിഞ്ഞു വന്നാല്‍ ആകെ ക്ഷീണമാണ്‌.  ഞാന്‍ ഇവിടുത്തെ കാര്യങ്ങള്‍ ഒന്നും എഴുതുന്നില്ലായെന്നല്ലേ അമ്മക്കു പരാതി.  വെറുതെ പറഞ്ഞു അമ്മയെക്കൂടി എന്തിനാ വിഷമിപ്പിക്കുന്നേ എന്നു കരുതിയാ.  &lt;br /&gt;&lt;br /&gt;     രാവിലെ നാലരക്കുണര്‍ന്നു ജോലിക്കു പോകണം.  നമ്മുടെ നാട്ടില്‍ പാടത്തു കൊയ്യാന്‍ പോകുന്ന പെണ്ണുങ്ങള്‍ പോലും ഇത്ര പുലര്‍ച്ചെ ജോലിക്കുപോകില്ല.  മംഗലത്തെ രാമേട്ടന്‍ അഞ്ചുമണിക്കു പശുവിനെ കറക്കാന്‍ വരുന്നത്‌ എവറെഡി ടോര്‍ച്ചുമായിട്ടല്ലേ.  ഇവിടെ അഞ്ചുമണിയാകുമ്പോഴേക്കും ഭയങ്കര വെയിലാണമ്മേ. ഇതിന്നിടയില്‍ പറയുവാ അമ്മക്കു കാലിനു നീരു കുറയാത്തത്‌ പശുവിന്‍റെ പിന്നാലേ ഇങ്ങനെ നടക്കുന്നതു കൊണ്ടാണ്‌.  ഇനി അതിനെ അങ്ങു വിറ്റൂടേ?  അല്ലേല്‍ തന്നെ നമ്മള്‍ പുതിയതായി വെച്ച വീട്ടില്‌ തെക്കുപുറത്ത്‌ എരുത്തില്‌ ചേരത്തപോലുണ്ട്‌.  ഇപ്പോള്‍ നിത്യച്ചിലവിന്‌ പാല്‌ വിക്കേണ്ട ഗതികേടൊന്നുമില്ലല്ലോ&lt;br /&gt;&lt;br /&gt;     ഞാന്‍ ഇപ്പോള്‍ ഒരു അമേരിക്കന്‍ കമ്പനിയിലാണ്‌ ജോലി  എന്നു പറഞ്ഞില്ലേ.  അവിടെ ജോലിക്കു കയറുന്നതു തന്നെ ഒരു ചടങ്ങാണ്‌.  ശബരിമലയില്‍ പൊലുമില്ലമ്മേ ഇത്ര നീണ്ട ക്യൂ.  അതുപോലത്തെ വലിയ ക്യൂവില്‍ മണിക്കൂറുകളോളം നിന്നുവേണം ജോലിക്കു കയറാന്‍.  അന്നു അച്ഛന്‍റെ കാലൊടിഞ്ഞപ്പോള്‍ സിയെമ്മെസ്‌ ആശുപത്രിയില്‍ വെച്ച്‌ എക്സ്റേ  എടുക്കുന്ന ഒരു മെഷ്യന്‍ ഞാന്‍ അമ്മയെ കാണിച്ചില്ലേ, അതുപോലത്തെ മെഷ്യനിലൂടെ ദിവസവും കയറിയിറങ്ങണം.  ഇതൊക്കെ കഴിഞ്ഞ്‌ ജോലിക്കെത്തുന്നതു തന്നെ ക്ഷീണിച്ചാണ്‌.&lt;br /&gt;&lt;br /&gt;     കുന്നുംപുറത്തെ ദിവാകരനും എന്‍റെ കമ്പനിയില്‍ തന്നെയാണ്‌.  ഞങ്ങളുടെ കമ്പനിയിലെ മേലാളന്‍മാരെല്ലാം സായിപ്പന്‍മാരാണ്‌.  അവരുടെ പ്രീതി പിടിച്ചു പറ്റുന്നവര്‍ക്കും  അടുക്കുപറയുന്നവര്‍ക്കുമൊക്കെ സുഖമാണ്‌.  ദിവാകരന്‍ ഒരു സായിപ്പിനെ ഒട്ടിനടക്കുന്നതുകൊണ്ട്‌ അവനു പല കാര്യത്തിലും ഗുണമുണ്ട്‌.  പഠിപ്പുകൊണ്ടൊന്നും ഇവിടെ യാതൊരു കാര്യവുമില്ലമ്മേ.  ഗള്‍ഫില്‌ ഭാഗ്യം വേണം.  നമ്മുടെ നാട്ടില്‌ കളക്ടര്‍മാര്‍  പഠിത്തമില്ലാത്ത മന്ത്രിമാരെ അനുസരിക്കുന്ന പോലെയാണ്‌ ഇവിടെ.  കഴിവും വിദ്യാഭ്യാസവുമുള്ളവര്‍ ഭാഗ്യമുള്ളവരെ അനുസരിക്കേണ്ടിവരും.  ദിവാകരനെപ്പോലെ അര്‍ഹതയില്ലാതെ സ്ഥാനക്കയറ്റം കിട്ടുന്നവര്‍ പിന്നെ ഒരോതരം പത്രാസു കാട്ടും.  &lt;br /&gt;&lt;br /&gt;     തേങ്ങയിടാന്‍ വരുന്ന ഗോപലന്‍ മൂപ്പരുടെ മോന്‍ വിജയനും ഈ കമ്പനിയിലുണ്ടമ്മേ.  അവിടെ റബ്ബര്‍ വെട്ടിക്കൊണ്ടിരുന്ന അവന്‍ ഇവിടെ ക്ലാര്‍ക്ക് പണിയാണ്‌.  പണ്ട്‌ പാര്‍ട്ടി ആഫീസില്‍ വെച്ച്‌ കത്തിക്കുത്തുണ്ടാക്കിയ കേസൊക്കെ ഒഴിവായെന്ന്‌ ഇന്നാള്‌ കമ്പനിയുടെ മുന്നിലെ ക്യൂവില്‍ വെച്ചു കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.  അവന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു മദാമ്മയുമായി അവനെന്തോ അടുപ്പമുണ്ടെന്ന്‌ അവന്‍റെ മുറിയില്‍ താമസിക്കുന്ന സോമന്‍ എന്നോടു പറഞ്ഞു.  അസൂയകൊണ്ടാകുമെന്നാ ഞാന്‍ ആദ്യം കരുതിയത്‌.  പക്ഷേ കേട്ടതൊക്കെ ശരിയാണെന്ന്‌ പിന്നീട്‌ മനസ്സിലായി.  പെണ്ണുംപിള്ളേം രണ്ടു കുട്ടികളും നാട്ടിലുണ്ടെന്നത്‌ മറന്നാണ്‌ അവന്‍ ഈ തോന്ന്യാസത്തിനൊക്കെ നടക്കുന്നത്‌.  നാട്ടിലും അവന്‍ അത്ര ശരിയായിരുന്നില്ലല്ലോ. &lt;br /&gt; &lt;br /&gt;     ഞാന്‍ നേരത്തെ പറഞ്ഞില്ലേ അന്യനാട്ടില്‌ മലയാളീടെ ശത്രു മലയാളി തന്നെയാണെന്ന്‌.  ഇവിടെ പുറമെ എല്ലവരും ചിരിച്ചു കാണിക്കുമെങ്കിലും ഒരു കാര്യം വരുമ്പോള്‍ എല്ലവരും കണക്കാണമ്മേ.  ജോലിസ്ഥലത്തൊക്കെ എവിടുന്നാ പാര വരുന്നേ എന്നു പറയാന്‍ പറ്റില്ലമ്മേ.  നമ്മുടെ മാടമ്പള്ളിലെ മാധവിയമ്മയെപ്പോലെയാണ്‌ എല്ലവരും.  പുറമെ സന്തോഷം കാണിക്കും.  പക്ഷേ അകംപല്ലുകൊണ്ടിറുമ്മും.  പണ്ട്‌ അമ്മ പറഞ്ഞ ഒരു കഥയില്ലേ.  ആനക്ക്‌ ആളെ കാണിക്കാന്‍ രണ്ടു പല്ലു പുറത്തും ചവക്കാനായി വേറെ പല്ലുകള്‍ അകത്തും.  അതുപോലെയാണ്‌ ഇവിടെ എല്ലാരും എന്നു ചിലപ്പോള്‍ തോന്നിപ്പോകും.  പിന്നെ ആരോടും വഴക്കിനുപോകാത്തതുകൊണ്ട്‌ എനിക്കു പ്രശ്നങ്ങളൊന്നുമില്ല.&lt;br /&gt;&lt;br /&gt;     വൈകിട്ട്‌ വീട്ടിലെത്തിയാല്‍ ഭക്ഷണം തയ്യറാക്കണം. തുണി കഴുകണം. ഇതൊക്കെ കഴിയുമ്പോള്‍ എഴുത്തെഴുതാനൊന്നും നേരം കിട്ടില്ല.  തൊട്ടപ്പുറത്തെ മുറിയില്‍ കള്ളുകുടിയും ബഹളവുമാണ്‌ എപ്പോഴും.  ഗള്‍ഫില്‍ കള്ളും ചാരായോം കിട്ടില്ലായെന്നല്ലേ നാട്ടിലോക്കെ പറയുന്നത്‌.  ഇവിടെ വേണ്ടവര്‍ക്ക്‌ അതെല്ലാം ധാരാളമുണ്ടമ്മേ.  ദിവാകരനൊക്കെ നിത്യവും സേവയുണ്ടത്രേ.  അവന്‍റെ അച്ഛനും അത്ര മോശമായിരുന്നില്ലല്ലോ.  ചിലരൊക്കെ ജീവിക്കുന്നതു കണ്ടാല്‍ മദ്യം കുടിക്കാനായിട്ടാണ്‌ വിസ എടുത്തിവിടെ വന്നതെന്നു തോന്നിപ്പോകും.  ഇതിന്നിടയില്‍ പറയുവാ അച്ഛനോട്‌ കുടി ഇത്തിരി കുറക്കാന്‍ അമ്മ പറയണം.  നമ്മുടെ ഇപ്പോഴത്തെ നില കൂടി ഓര്‍ക്കണ്ടേ?&lt;br /&gt;&lt;br /&gt;     ഞാന്‍ നിഷയുടെ കാര്യം പറഞ്ഞിട്ട്‌ അമ്മ ഒന്നും എഴുതിയില്ലല്ലോ.  നല്ല വീട്ടുകാരാണമ്മേ.  അവളുടെ അച്ഛന്‌  എലക്ട്രിസിറ്റി ആപ്പീസിലാണ്‌ ജോലി.  ഒരു വീടും അറുപതു സെന്‍റു സ്ഥലവുമുണ്ട്‌.  ഒരാങ്ങള ചെറുക്കനുണ്ട്‌.  അവരുടെ വീടും 20 സെന്‍റും ആങ്ങളക്കാണ്‌.  റോഡു സൈഡിലുള്ള 40 സെന്‍റും നിഷയുടെ പേരിലാക്കുമെന്നാണ്‌ അവള്‍ പറയുന്നത്‌.  അതൊന്നുമില്ലെങ്കിലും ഇവിടെ ഗവര്‍മെന്‍റു നേഴ്സാണ്‌.  നല്ല ഒരു ജീവിതത്തിന്‌ നമ്മള്‍ ആ ജോലി മാത്രം നോക്കിയാല്‍ പോരേ?  അമ്മ അമ്മാമയോടും ഇളയച്ഛനോടും ഇക്കാര്യം പറയണം.  അമ്മവനു നീരസം കാണും.  എനിക്കിപ്പോളത്തെ അവസ്ഥയില്‍ ഷീലയെ കെട്ടാന്‍ ഒട്ടും താത്പര്യമില്ല.  ഒരു ജോലിയുള്ള പെണ്ണാകുമ്പോള്‍ ജീവിതം കുറെക്കൂടി നന്നായിട്ടു പോകില്ലേ?  പണ്ടാരോ എന്തോ വാക്കൊക്കെ പറഞ്ഞു എന്നു വെച്ച് എനിക്കു ഭാവി കൂടി നോക്കേണ്ടേ?&lt;br /&gt;&lt;br /&gt;     ഇവിടുത്തെ വിശേഷങ്ങള്‍ ഇങ്ങനൊക്കെയാണ്‌.  കൂടുതല്‍ എഴുതാനിരുന്നല്‍ ഉറങ്ങാന്‍ പറ്റില്ല.  രാവിലേ നാലുമണിക്കുണരേണ്ടതല്ലേ?  ആരെങ്കിലും നാട്ടില്‍ നിന്നും വരുമ്പോള്‍ ഇത്തിരി അഷ്ടചൂര്‍ണ്ണം കൊടുത്തുവിടണം.  ഈയിടെയായി ഗ്യാസിന്‍റെ അസ്കിതയുണ്ട്‌.  ഇവിടെ നിഷയുടെ ആശുപത്രിയില്‍ ചെന്നാല്‍ ഇംഗ്ലീഷുമരുന്നു കിട്ടും.  എന്നാലും കല്യാണത്തിനു മുന്നേ എന്തിനാന്നു വിചാരിച്ചിട്ടാ.&lt;br /&gt;&lt;br /&gt;     വനജേടത്തീം വാസന്തിയും അന്നത്തേതില്‍ പിന്നെ വിളിച്ചിട്ടില്ല.  കൊടുത്തതൊക്കെ കുറഞ്ഞുപോകുന്നതു കൊണ്ടായിരിക്കും.  എന്തേലും പുതിയ ആവശ്യങ്ങള്‍ വരുമ്പോള്‍ വിളിക്കുമായിരിക്കും.  നിഷയുടെ കാര്യം അവരോടും അമ്മ പറയണം, മാത്രമല്ല കാര്യമായിട്ടെടുക്കയും വേണം.  കല്യാണം കഴിഞ്ഞാലും എല്ലാരുടേയും കാര്യങ്ങള്‍ ഞാന്‍ ഇതുപോലെ തന്നെ നോക്കില്ലേ, പിന്നെന്താ.. അതുകൊണ്ട്‌ ഈ കാര്യം കാര്യാമായിട്ടെടുക്കണം.&lt;br /&gt;&lt;br /&gt;കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടെഴുതാം&lt;br /&gt;&lt;br /&gt;എന്ന്‌..വിജയകൃഷ്ണന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-7241479883388292249?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/7241479883388292249/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=7241479883388292249' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7241479883388292249'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/7241479883388292249'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/01/blog-post_26.html' title='അമ്മക്കു വീണ്ടും ഒരെഴുത്ത്‌'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-7816042623336289999.post-1344206648164032512</id><published>2008-01-25T13:23:00.001+03:00</published><updated>2008-05-30T07:27:42.097+03:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അമ്മക്കൊരു കത്ത്‌</title><content type='html'>(ഈ കത്തു ഒരു പരമ്പര ആണ്‌.  തുടര്‍ച്ചയായി ഒരു ഗൂഗിള്‍ ഗ്രൂപ്പിലൂടെ ഇതു ഞാന്‍ മുമ്പ്‌ അയച്ചിട്ടുണ്ട്‌.  ഇതിനു മുമ്പ്‌ വിജയകൃഷ്ണന്‍റെ കത്തുകള്‍ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അതു എഴുതിയ ആള്‍ ഈ ഞാന്‍തന്നെയാണ്‌ എന്നു അറിയിക്കുന്നു.  ഇപ്പോള്‍ ബ്ലോഗ്‌ ആക്കി എന്നു മാത്രം.)&lt;br /&gt;&lt;br /&gt;എന്‍റെ അമ്മക്ക്‌&lt;br /&gt;കുറെ നാളുകള്‍ക്കു ശേഷമാണ്‌ ഒരു കത്തെഴുതുന്നത്‌.  ഇതു കുറച്ച്‌ അധികം കാര്യങ്ങള്‍ പറയാനുള്ളതു കൊണ്ടാണ്‌.  ഫോണ്‍ വിളിച്ചു മാസാമാസം എത്ര കാശാണ്‌ ചെലവാകുന്നത്‌.  നമുക്കു രണ്ടു പേര്‍ക്കും ഇംഗ്ലീഷ്‌ അറിയാമായിരുന്നെങ്കില്‍  ഇപ്പോള്‍ ചാറ്റിംഗ്‌ നടത്താമായിരുന്നു.  അതാ ഇപ്പോള്‍ ലാഭം.  ടി. വി. യില്‍ മമ്മൂട്ടി വന്നു പരസ്യം പറയുന്നുണ്ടല്ലോ നാട്ടില്‍ എല്ലവരേയും ഫ്രീ ആയി കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നു എന്ന്‌.  അമ്മക്കു പോയി ഒന്നു പഠിച്ചൂടേ?  ഇപ്പോള്‍ ഒരു പണിയും ഇല്ലല്ലോ.  വെറുതെ ഇരിക്കുകയല്ലേ.  ഇതു ഞാന്‍ ചോര നീരാക്കി ഓവര്‍ടൈം ചെയ്തുണ്ടാക്കുന്ന പൈസയാണ്‌.  എത്രയെന്നു കരുതിയാ ഫോണ്‍ ചെയ്തു കളയുക.  അമ്മക്കറിയാമോ ഞാന്‍ കാലത്തെ ഒന്നും കഴിക്കാതെയാണ്‌ ജോലിക്കു പോകുന്നത്‌.  എനിക്കു കാശു കൊടുത്തു വാങ്ങാന്‍ പറ്റാതെയല്ല.  ഒന്നമതു സമയം കാണില്ല.  പിന്നെ അതും കൂടി വീട്ടിലേക്കയച്ചാല്‍ അത്രേം അവിടെ എന്തേലും വാങ്ങാമല്ലോ എന്നു കരുതും.&lt;br /&gt;&lt;br /&gt;പുഴക്കക്കരെ ഞാന്‍ വാങ്ങിയ അമ്പതു സെന്‍റു സ്ഥലത്ത്‌ അച്ഛന്‍ വല്ലതും നട്ടു പിടിപ്പിക്കുന്നുണ്ടോ? എവിടെ അല്ലേ?  അച്ഛന്‍ അഞ്ചാറാളുകളേയും കൂട്ടി സ്ഥിരം പറമ്പില്‍ ശീട്ടുകളി ആണെന്ന്‌ കുന്നുംപുറത്തെ ദിവാകരന്‍ നാട്ടില്‍ പോയി വന്നപ്പോള്‍ പറഞ്ഞല്ലോ.  അച്ഛനു ശീട്ടുകളിക്കാന്‍ വേണ്ട സ്ഥലത്തിനല്ല ഞാന്‍ അതു വാങ്ങിയത്‌.  അച്ഛന്‍റെ വൈകുന്നേരത്തെ സേവ സ്വഭാവം ഇതുവരെ മാറിയില്ല അല്ലേ.  അച്ഛന്‍ വെള്ളമടിച്ചു മുണ്ടഴിഞ്ഞു റോഡില്‍ കിടക്കുന്നത് കണ്ടു എന്ന്‌ ദിവാകരന്‍ എല്ലാരുടേം മുന്നില്‍ വെച്ചു പറഞ്ഞ്‌ എന്നെ കളിയാക്കി.  പണ്ടത്തെ കാലമല്ല. നമുക്കു ഇപ്പോള്‍ ഇത്തിരി നിലയും വിലയും ഒക്കെ ഉണ്ട്‌.  അതറിഞ്ഞ്‌ പെരുമാറാന്‍ അമ്മ അച്ഛനോടു പറയണം. ഓ, ദിവാകരന്‍ ഒരു മാന്യന്‍.  അവന്‍റെ അച്ഛന്‍ കുടിച്ചു പാമ്പായി മുട്ടൊപ്പം വെള്ളത്തില്‍ വീണാണ്‌ ചത്തതെന്നു എനിക്കു തിരിച്ചു പറയാന്‍ തോന്നിയതാ.  പിന്നെ ഞാന്‍ അടക്കി.  എന്തിനാ നാട്ടുകാര്‍ തമ്മില്‍ അന്യനാട്ടില്‍ കിടന്നു വഴക്കിടുന്നേ എന്നു കരുതി.  അല്ലേലും അന്യനാട്ടില്‍ ചെന്നാല്‍ മലയാളീടെ ഏറ്റവും വലിയ ശത്രു മലയാളി തന്നെയാ.&lt;br /&gt;&lt;br /&gt;ദിവാകരന്‍റെ രണ്ടാമത്തെ കുട്ടീടെ 28 കേമമായിരുന്നു എന്ന്‌ അവന്‍ പറഞ്ഞു.  പള്ളിപ്പുറത്തു സ്കൂളില്‍ എന്‍റെ ക്ലാസ്സിലായിരുന്നു ദിവാകരന്‍.  അല്ലേലും അവന്‌ ബാധ്യത ഒന്നുമില്ലല്ലോ.  എന്‍റെ കാര്യം അങ്ങനെയാണോ?  വനജേടത്തീടേം വാസന്തീടേം കല്യാണം നടത്തി.  ചെറ്റപ്പുര ടെറസ്സ്‌ വീടാക്കി.  കുറച്ചു സ്ഥലം വാങ്ങി. ഹൌസിങ്‌ ലോണ്‍ എടുത്തത്‌ കഴിഞ്ഞ മാസമാ അടച്ചു തീര്‍ന്നത്‌. 'വിശേഷം' ഉണ്ടെന്നു പറയാന്‍ വാസന്തി വിളിച്ചിരുന്നു.  ഇനി അതും ഒരു ചെലവല്ലേ? അവള്‍ വീട്ടിലെ ഡി.വി. ഡി. എടുത്തുകൊണ്ടു പോകാന്‍ പോയപ്പോള്‍ അമ്മ വഴക്കിട്ടു വാങ്ങിവെച്ചുവോ?  എന്നോട്‌ അവള്‍ സങ്കടം പറഞ്ഞു.  ഇനി വരുമ്പോള്‍ പുതിയതൊന്നു വാങ്ങിവരണം എന്നാ പറഞ്ഞിരിക്കുന്നേ.  മോഹനളിയന്‍റെ സ്റ്റുഡിയോയില്‍ ഇപ്പോള്‍ വലിയ ബിസിനസ്സ്‌ ഒന്നും നടക്കുന്നില്ലത്രേ.  മോഡേണ്‍ ഡിജിറ്റല്‍ ക്യാമറ വാങ്ങണമെന്നൊക്കെ പറയുന്നതു കേട്ടു.  ഞാന്‍ അധികം ശ്രദ്ധിക്കാന്‍ പോയില്ല.&lt;br /&gt;&lt;br /&gt;വനജേടത്തീടെ കുട്ടൂസിനെ നഴ്സറിയില്‍ ഇത്തവണ ചേര്‍ത്താറായി അല്ലേ?  ഇംഗ്ലീഷ്‌ മീഡിയത്തില്‍ ചേര്‍ക്കാന്‍ പറയണം.  മലയാളം കൊണ്ടൊന്നും ഒരു കാര്യവുമില്ല.  അന്യനാട്ടില്‍ വന്നാലേ ഇംഗ്ലീഷിന്‍റെ വില മനസ്സിലാകൂ.  അവനെങ്കിലും ഇംഗ്ലീഷ്‌ പഠിച്ചു വളരട്ടെ.  വനജേടത്തിക്കു കഴിഞ്ഞ തവണ വന്നപ്പോള്‍ കൊടുത്ത മൊബൈല്‍ ഫോണ്‍ ശരിക്കും ശബ്ദം കേള്‍ക്കുന്നില്ല എന്നു പറഞ്ഞു.  ഇനി വരുമ്പോള്‍ ക്യാമറ ഉള്ളതു വേണമെന്നു.  അല്ലേലും ചെറുപ്പം തൊട്ടു എന്തു കൊടുത്താലും വനജേടത്തി ഒരു കുറ്റം കണ്ടു പിടിക്കും.  ശിവനളിയന്‍ വിസ അയച്ചു തായോ എന്നു എപ്പോള്‍ വിളിച്ചാലും പറയും.  അവിടെ നിന്നു നോക്കുമ്പോള്‍ ഇതു സ്വര്‍ഗമാണെന്നു തോന്നും.  ഇവിടെ വന്നാലേ ദുരിതമറിയൂ.  അവിടെ നല്ല ജോലിയുള്ളത്‌ എന്തിനാ കളയുന്നേ?  ഗവര്‍മെണ്ടു ഓഫീസില്‍ പ്യൂണ്‍ എന്നു പറഞ്ഞാല്‍ എന്താ വരുമാനം?&lt;br /&gt;&lt;br /&gt;ഞാനും നാട്ടില്‍ വരാറായി.  ഇത്തവണ അറബി വിസ പുതുക്കുമോന്ന്‌ അറിയില്ല.  ഞാന്‍ അതിന്‍റെ ടെന്‍ഷനിലാണ്‌.  കുന്നത്തൃക്കോവിലെ ഹനുമാന്‌ വടമാല നേര്‍ന്നാല്‍ വിചാരിച്ച കാര്യം നടക്കുമെന്നല്ലേ പറയാറ്.  അമ്മ ഒരെണ്ണം നേരണം.&lt;br /&gt;&lt;br /&gt;പിന്നെ ഏറ്റവും പ്രധാന കാര്യം.  കഴിഞ്ഞ മാസം വര്‍ക്ക്‌ സൈറ്റില്‍ വെച്ച്‌ ഒരു അപകടം പറ്റിയ കാര്യം ഞാന്‍ പറഞ്ഞില്ലേ.  അന്ന്‌ അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിലാണ്‌ പോയത്‌.  അവിടെ വെച്ച്‌ ഞാന്‍ ഒരു കുട്ടിയെ പരിചയപ്പെട്ടു.  നിഷ എന്നാണ്‌ പേഋ.  അടൂരാണ്‌ വീട്‌.  ഇവിടെ നേഴ്സാണ്‌.  എന്നേക്കാളും ശമ്പളമുണ്ടമ്മേ അവള്‍ക്ക്‌.  ഇനിയിപ്പോള്‍ അറബി വിസ പുതുക്കി ഇല്ലെങ്കിലും അവള്‍ വിചാരിച്ചാല്‍ എനിക്ക്‌ പുഷ്പം പോലെ വിസ കിട്ടും.  നല്ല അച്ചടക്കവും ഭംഗിയുമുള്ള കുട്ടിയാണ്‌.&lt;br /&gt;&lt;br /&gt;ഇതു കേട്ടാല്‍ ചിലപ്പോള്‍ അമ്മാവന്‍ വഴക്കിനു വരും.  എന്നു വെച്ചു നമുക്കു നമ്മുടെ കാര്യം പറയേണ്ടേ?  എനിക്കു ഇങ്ങോട്ടു വരാന്‍ 50000 രൂപ തന്നു, അതിനുവേണ്ടി അവരുടെ വീടു പണയം വെച്ചു എന്നൊക്കെ പറയും.  ആ കാശു അങ്ങോട്ടു കൊടുത്താല്‍ തീര്‍ന്നില്ലേ?  നമ്മള്‍ എടുത്തു വെച്ചിട്ടു കൊടുക്കാഞ്ഞതല്ലല്ലോ.  ഓരോരോ ചിലവു വന്നതു കൊണ്ടു മാറിപ്പോയന്നല്ലേയുള്ളൂ.  പിന്നെ ഷീലയേയും പറ്റി അത്ര നല്ലതൊന്നുമല്ല കേള്‍ക്കുന്നേ.  ഞാന്‍ അവിടെ ഉള്ളപ്പോള്‍ എന്നോടു എങ്ങനെ ആയിരുന്നു എന്ന്‌ എനിക്ക്‌ അറിഞ്ഞൂടേ.  ഒന്നുമില്ലാതെ ആളുകള്‍ ഓരോന്നു പറയില്ലല്ലോ.  തീയില്ലാതെ പുകയുണ്ടാകുമോ?  അതുകൊണ്ട് എനിക്കു യാതൊരു കുറ്റബോധവുമില്ല.  അല്ലെങ്കില്‍ തന്നെ പണ്ടത്തെപ്പോലെയാണോ അമ്മേ നമ്മള്‍ ഇപ്പോള്‍.  ഉള്ളതില്‍ നിന്നും താഴേക്കു വരണം എന്നു ആര്‍ക്കേലും തോന്നുമോ?  എപ്പോളും ഉയരത്തില്‍ എത്തണമെന്നല്ലേ ചിന്തിക്കേണ്ടത്‌.  അത്‌ ഒരു തെറ്റാണോ അമ്മേ?&lt;br /&gt;&lt;br /&gt;ഞാന്‍ കത്തു ചുരുക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ അടുത്തതില്‍ എഴുതാം. &lt;br /&gt;&lt;br /&gt;എന്ന്‌ അമ്മയുടെ മോന്‍ വിജയകൃഷ്ണന്‍. &lt;br /&gt;guruji.masterji@gmail.com&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/7816042623336289999-1344206648164032512?l=vijayalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vijayalokam.blogspot.com/feeds/1344206648164032512/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=7816042623336289999&amp;postID=1344206648164032512' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1344206648164032512'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/7816042623336289999/posts/default/1344206648164032512'/><link rel='alternate' type='text/html' href='http://vijayalokam.blogspot.com/2008/01/blog-post_25.html' title='അമ്മക്കൊരു കത്ത്‌'/><author><name>ഗുരുജി</name><uri>http://www.blogger.com/profile/16715800052844464012</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='32' src='http://bp0.blogger.com/_GepeEEfi4xY/SElkJJwZCqI/AAAAAAAAAEo/1JJBsfcjAOE/S220/SadMan.jpg'/></author><thr:total>10</thr:total></entry></feed>
